Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അറുപതിന്റെ നിറവിൽ ആകാശക്കളരി
രാജ്യരക്ഷയ്ക്കും യുദ്ധത്തിലും വിമാനങ്ങൾക്കു വലിയ പങ്കുണ്ട്. രാജ്യസുരക്ഷയ്ക്ക് ഏറ്റവും പ്രധാനമായ ഇത്തരം വിമാനങ്ങൾ പറത്തുന്നതും അതിനെക്കുറിച്ചു പഠിക്കുന്നതും അതീവ ശ്രദ്ധചെലുത്തേണ്ട ഒന്നാണ്. വിമാനങ്ങൾ പറത്താൻ മാത്രമല്ല അതിന്റെ സാങ്കേതിക വശങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ വിമാനങ്ങൾ പറത്തുന്നതിനും അതിന്റെ സാങ്കേതികതയെക്കുറിച്ചു പഠിപ്പിക്കുന്നതുമായ സ്ഥാപനങ്ങൾ ചുരുക്കമാണ്. അതിൽ ഏറെ പ്രമുഖമാണ് എറണാകുളം ദക്ഷിണമേഖലാ നാവിക ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജി (എൻഐഎടി). അറുപതു വർഷം പിന്നിട്ട ഈ സ്ഥാപനം രാജ്യത്തെ തന്നെ ഏറ്റവും മികച്ച എയ്റോനോട്ടിക്കൽ കേന്ദ്രമാണ്.
എൻഐഎടി
എയ്റോനോട്ടിക്കൽ പരിശീലന രംഗത്തു രാജ്യത്തെ ആദ്യ സ്ഥാപനങ്ങളിലൊന്നാണ് 1956 ജൂൺ 24 ന് ആരംഭിച്ച ഈ പരിശീലന കേന്ദ്രം. സീ ലാൻഡ് എയർക്രാഫ്റ്റുകളെക്കുറിച്ചു പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നേവൽ എയർ ടെക്നിക്കൽ സ്കൂൾ എന്ന പേരിൽ കേന്ദ്രം ആരംഭിച്ചത്. ആറുപേരായിരുന്നു ആദ്യമായി എൻഐഎടിയിൽ പരിശീലനത്തിന് എത്തിയത്. ഇന്ത്യൻ നാവികസേനയുടെ വ്യോമവിഭാഗം ശക്തി പ്രാപിച്ചതോടെ 1978 ൽ കൂടുതൽ സൗകര്യമുള്ള സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം മാറ്റി. തുടർന്നു പുതിയ കോഴ്സുകളും ആരംഭിച്ചു. എയർ എൻജിനിയർ, എയർ ഇലക്ട്രിക്കൽ ഓഫീസർ എന്നിവർക്കുള്ള പരിശീലനകേന്ദ്രവും ഇവിടെ ആരംഭിച്ചു. ഇന്നു ലോകത്തിലെ മികച്ച എയ്റോനോട്ടിക്കൽ പരിശീലനകേന്ദ്രങ്ങളിലൊന്നായി എൻഐഎടി മാറി. ഇവിടത്തെ പ്രായോഗികതയിലൂന്നിയുള്ള പരിശീലന രീതിയും മികച്ച അടിസ്ഥാന സൗകര്യങ്ങളും എൻഐഎടിയെ മികച്ച കേന്ദ്രമാക്കി മാറ്റുന്നതിനു സഹായിച്ചു.
വഴിത്തിരിവ്
നേവൽ എയർ ടെക്നിക്കൽ സ്കൂളായി പ്രവർത്തിച്ചു വരികയായിരുന്ന ഈ കേന്ദ്രം എൻഐഎടിയായി വികസിച്ചതിനു പിന്നിൽ ഇന്ത്യയുടെ മിസൈൽമാൻ ഡോ.എ.പി.ജെ. അബ്ദുൾ കലാമിനു വലിയ പങ്കുണ്ട്. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചതാണ് വഴിത്തിരിവായത്. 1997 മാർച്ച് 24 നായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. എയർടെക്നിക്കൽ സ്കൂൾ ആയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിനെ എയ്റോനോട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്താനുള്ള നിർദേശം നൽകുകയും അതിനുവേണ്ട എല്ലാ പിന്തുണയും അദ്ദേഹം നൽകി. തുടർന്നു 1997 നവംബർ 21 നു നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജിയായി ഈ സെന്റർ മാറി. അബ്ദുൾ കലാം സെന്ററിന്റെ ഉപദേശക സമിതി അധ്യക്ഷനായി.
ലോകത്തിലെ മികച്ച വ്യോമസേനാംഗങ്ങളെ വളർത്തിയെടുക്കുന്നതിൽ എൻഐഎടിക്കു വലിയ പങ്കുണ്ട്. അതിസമർഥരും മികച്ച പരിശീലനം ലഭിച്ചവരുമായ വ്യോമസേനാ പൈലറ്റുമാരും എൻജിനിയർമാരും എല്ലാ വർഷവും ഇവിടെ നിന്നു പുറത്തിറങ്ങുന്നുണ്ട്. വർഷം മൂവായിരത്തിലധികം സേനാ അംഗങ്ങൾ ഇവിടെ പരിശീലനം നടത്തി പുറത്തിറങ്ങുന്നുണ്ട്. എയ്റോനോട്ടിക്കൽ എൻജിനിയറിംഗിൽ എംടെക് ബിരുദവും ബിഎസ്സി ഡിഗ്രിയും ഇവിടെ നിന്നെടുക്കാം. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ബിരുദമാണ് പരിശീലനം പൂർത്തിയാകുന്നവർക്ക് ലഭിക്കുന്നത്. മുന്നൂറോളം ഡിപ്ലോമ കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്. എയർ വെപ്പൺ, എയർ എൻജിനിയറിംഗ്, എയർ ഇലക്ട്രിക്കൽസ്, ഏവിയോണിക്സ് എന്നീ നാലു മേഖലകളിലുള്ള പരിശീലനമാണു നൽകുന്നത്.
നാവികസേനയുടെയും കരസേനയുടെയും അംഗങ്ങൾക്കു പുറമെ പല ലോകരാജ്യങ്ങളിൽ നിന്നുള്ള നാവികസേനാ അംഗങ്ങളും പരിശീലനത്തിനായി ഇവിടെ എത്താറുണ്ട്. മികച്ച പരിശീലനവും സൗകര്യങ്ങളും തന്നെയാണ് വിവിധരാജ്യങ്ങളിൽ നിന്നുള്ള നാവികസേനാംഗങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്. എഐസിടിഇയുടെ സെന്റർ ഫോർ എക്സലൻസ് അംഗീകാരവും സെന്ററിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പട്ടാളത്തിന്റെ കരുത്തായി രാജ്യത്തെ കാക്കുന്ന വ്യോമസേനയുടെ കരുത്തും ഇവിടെ നിന്ന് പരിശീലനം പൂർത്തിയായവരാണ്. പൈലറ്റുമാർ, എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലുള്ളവർ, ഒബ്സർവർമാർ തുടങ്ങിയവരെല്ലാം ഇവിടെ പരിശീലനം നേടിയവരാണ്.
<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗില18ൃമ2.ഷുഴ മഹശഴി=ഹലളേ>
പാഠപുസ്തകത്തിനപ്പുറം
പാഠപുസ്തകത്തിൽ ഒതുങ്ങുന്നതല്ല ഇവിടത്തെ പരിശീലനം. ഇവിടെ എത്തുന്ന വിദ്യാർഥികൾക്കു പരിശീലനത്തിനായി നാവികസേനയുടെ 14 എയർക്രാഫ്റ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ മിഗ് കെ 29 ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സിമുലേറ്റർ എൻഐഎടിയിൽ സ്ഥാപിച്ചിട്ടുണ്ട്. വിമാനങ്ങളെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും അടിമുടി അറിയാനുള്ള സൗകര്യം ഇവിടെ ഉണ്ട്.
ഇതെല്ലാം പരിശീലനത്തിനെത്തുന്നവർക്കു സഹായകമാണ്. നാവികസേന ഉപയോഗിക്കുന്ന എല്ലാ എയർക്രാഫ്റ്റുകളെക്കുറിച്ചുമുള്ള അറിവ് ഇവിടെ നിന്നു ലഭിക്കുന്നു. ഇത് തന്നെയാണ് എൻഐഎടിയെ മറ്റു കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നതും.
ലാബുകൾ ഉൾപ്പെടെ ഏറ്റവും അത്യാധുനിക സജ്ജീകരണങ്ങളാണ് എൻഐഎടിയിൽ ഒരുക്കിയിരിക്കുന്നത്.
സെന്ററിനെ രാജ്യത്തെ ഏറ്റവും മികച്ച എയ്റോനോട്ടിക്കൽ പരിശീലന കേന്ദ്രമാക്കുന്നതും പ്രാക്ടിക്കൽ അടിസ്ഥാനമാക്കിയുള്ള ഈ പരിശീലനമാണ്. പരിശീലനസമയത്ത് ആവശ്യമായ എല്ലാവിധ പ്രായോഗിക സഹായങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മികച്ച പരിശീലനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ സെന്റർ മുൻപന്തിയിലാണ്.
ഇ–ലേണിംഗ് സംവിധാനം
വിദ്യാർഥികൾക്കു സഹായകമായി ഇ–ലേണിംഗ് സംവിധാനവും മികച്ച ലൈബ്രറിയും ഇവിടുണ്ട്. നേവൽ ഏവിയേഷൻ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റം എന്ന ഇ–ലേണിംഗ് സംവിധാനത്തിലുള്ള എണ്ണൂറിലേറെ ഇ–ബുക്കും 800 വീഡിയോയും 1444 പവർപോയിന്റ് പ്രസന്റേഷനും ഇവിടെയുണ്ട്. പതിനായിരത്തിലേറെ പുസ്തകങ്ങൾ ഉൾപ്പെടുന്ന ലൈബ്രറിയും പ്രത്യേകതയാണ്.
എയ്റോനോട്ടിക്കൽ പരിശീലനത്തിൽ ഏറെ പ്രധാനപ്പെട്ട വിൻഡ് ടണൽ സൗകര്യവും ഇവിടെ ലഭ്യമാണ്. മികച്ച പരിശീലനം നേടിയ നൂറിലേറെ അധ്യാപകർ നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജിയിലുണ്ട്.
രാജ്യത്തിനായി അറുപതു വർഷത്തെ സേവനം പൂർത്തിയാക്കുകയാണ് ഈ കേന്ദ്രം. ഇന്ത്യയുടെ മിസൈൽ മാൻ ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ പിന്തുണ മികച്ച പൈലറ്റുമാരെയും എൻജിനിയർമാരെയും രാജ്യത്തിന് നൽകിയ ഈ പ്രസ്ഥാനത്തിന് പിന്നിലുണ്ടെന്നത് തന്നെ അഭിമാനകരമാണ്. ദീർഘവീക്ഷണമുള്ള ആ മനുഷ്യന്റെ അഗ്നിച്ചിറകുകളിലേറിയാണ് എൻഐഎടി യാത്ര തുടരുന്നത്.
<യ> –അരുൺ സെബാസ്റ്റ്യൻ
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top