Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
12 പെൺകുട്ടികളും ലീ കാപ്ലാനും
ഫീസ്റ്റർവില്ലയിലെ വീടിന്റെ നീല വാതിൽ തുറന്നെത്തിയ കുറ്റാന്വേഷകനെ കണ്ട് അവിടെ ഉണ്ടായിരുന്ന കുട്ടികൾ ചിതറിയോടി. ചില കുട്ടികൾ വീടിനു പിറകു വശത്തുള്ള കോഴിക്കൂടിനു പിന്നിലൊളിച്ചു. കേപ്–കോഡ് രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ട ആ വീട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ പതിനെട്ടുകാരി ഉൾപ്പെടെ 12 പെൺകുട്ടികളെ പോലീസ് കണ്ടെത്തി. അങ്ങനെയാണ് കാപ് ലാൻ എന്ന കിരാതന്റെ പീഡനകഥകൾ പുറംലോകമറിഞ്ഞത്.
<യ> സംശയത്തിന്റെ നിഴലിൽ
വടക്കൻ പെൻസിൽവാനിയയിലാണ് ഫീസ്റ്റർവില്ല. പോലീസിനൊപ്പമുണ്ടായിരുന്ന കുറ്റാന്വേഷകന് ഈ വീടും പരിസരവുമെല്ലാം വളരെ പരിചിതമായിരുന്നു. പുല്ലും കളകളും നിറഞ്ഞ മുറ്റമുള്ള ഈ വീട്ടിൽ രണ്ടു വർഷം മുമ്പ് ഒരു സംശയത്തിന്റെ പുറത്ത് എത്തിയതായിരുന്നു അദ്ദേഹം. അന്ന് കുട്ടികളെ അവിടെ കണ്ട കുറ്റാന്വേഷകൻ വീട്ടുടമസ്ഥനായ കാപ് ലാനോട് അവരേപ്പറ്റി അന്വേഷിച്ചിരുന്നു. കുട്ടികളുടെ വീട് നവീകരിക്കുന്ന സാഹചര്യത്തിൽ അവർ ഇവിടെ വന്നു താമസിക്കുകയായിരുന്നെന്നായിരുന്നു അന്നു കാപ് ലാൻ നൽകിയ വിശദീകരണം.
രണ്ടു വർഷത്തിനു ശേഷവും ഇവിടെ കുട്ടികളെ കണ്ട കുറ്റാന്വേഷകന്റെ മനസിൽ സംശയങ്ങൾ മുളപൊട്ടി. അങ്ങനെയിരിക്കുമ്പോൾ കാപ്ലാന്റെ അയൽവാസിയായ ജെൻ ബെറ്റ്സ് ചൈൽഡ് ഹെൽപ് ലൈനിലേക്ക് വിളിച്ച ഫോൺ കോളാണ് പോലീസിനെ കാപ്ലാന്റെ വീട്ടിലെത്തിച്ചത്. ഈ വീട്ടിൽ കുട്ടികളുണ്ട് എന്നു തനിക്ക് പണ്ടേ തോന്നിയിരുന്നെന്നും ജെൻ പറയുന്നു. പിന്നീട് പലപ്പോഴും കുട്ടികളേയും ഒരു മുതിർന്ന ആളിനെയും വീടിന്റെ മുമ്പിലെ മരച്ചുവട്ടിൽ കാണാറുണ്ടായിരുന്നെന്നും എന്നാൽ ഒരിക്കൽപ്പോലും അയാളുടെ ഭാര്യയെ കാണാഞ്ഞതാണ് തന്നിൽ സംശയമുണ്ടാക്കിയതെന്നും അവർ പറയുന്നു. കുട്ടികളെ താൻ കണ്ടില്ലായിരുന്നില്ലെങ്കിൽ ഒരിക്കലും ഇവിടെ പോലീസെത്തുമായിരുന്നില്ലെന്നും ജെൻ പറയുന്നു. കുറേ വർഷങ്ങളായി ഈ വീട്ടിൽ എന്തൊക്കെയോ അസ്വഭാവിക കാര്യങ്ങൾ നടക്കുന്നുണ്ടെന്നു സംശയിച്ചിരുന്നതായി മറ്റ് അയൽവാസികളും പറഞ്ഞു. മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാത്ത അയൽക്കാരുള്ള നാടായതിനാൽ സംഭവം പുറത്തറിയാൻ നാലുവർഷമെടുത്തു എന്നു പറയുന്നതു തന്നെ ലജ്ജാകരമായ യാഥാർഥ്യമാണ്.
<യ>നിരവധി പെൺകുട്ടികൾ
ഇവിടെ നിന്നു കണ്ടെത്തിയ പതിനെട്ടുകാരിയായ പെൺകുട്ടിയും 51കാരനായ കാപ്ലാനും കഴിഞ്ഞിരുന്നത് ഭാര്യാ ഭർത്താക്കന്മാരെപ്പോലെയായിരു ന്നു. ബാക്കിയുള്ള 11 പെൺകുട്ടികളി ൽ ഒമ്പതു പേർ സഹോദരങ്ങളാണെ ന്നും രണ്ടു പേർ കാപ്ലാന് ജനിച്ച മക്കളാണെന്നും പെൺകുട്ടി കുറ്റാന്വേഷകന്റെ മുന്നിൽ വെളിപ്പെടുത്തി.
പതിനെട്ടുകാരിയുൾപ്പെടെ പത്തു കുട്ടികളുടെ മാതാവായ സാവില്ല സ്റ്റോൾസ്ഫസും പിതാവായ ഡാനിയേലും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇവരേയും പോലീസ് അറസ്റ്റു ചെയ്തു. നാലു വർഷം മുമ്പ് ഉണ്ടായ ഒരു സാമ്പത്തിക ബാധ്യതയിൽ നിന്നും ഇവരെ രക്ഷിച്ചതിനു പ്രതിഫലമായി ഇവർ പതിനാലുകാരിയായ പെൺകുട്ടിയെ കാപ്ലാനു സമ്മാനിക്കുകയായിരുന്നു. നിരന്തരമായ ലൈംഗികപീഡനത്തിന്റെ ഫലമായി പെൺകുട്ടി 15–ാം വയസിൽ പെൺകുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞിന് ഇന്ന് മൂന്നു വയസായി. പെൺകുട്ടിയുടെ രണ്ടാമത്തെ മകൾക്ക് ആറുമാസമാണ് പ്രായം. വീടിന്റെ നിലവറയിലായിരുന്നു പെൺകുട്ടികളെ പാർപ്പിച്ചിരുന്നത്. അവിടെവച്ചുതന്നെയായിരുന്നു പീഡനവും.
<യ>പീഡിപ്പിക്കുന്നത് തെറ്റൊന്നുമല്ലത്രേ
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃർത്തികളാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്. കാപ്ലാൻ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരുന്നത് മാതാപിതാക്കളുടെ അറിവോടു കൂടിയായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ക്രൂരത. ഇങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്ന് കാപ് ലാനും അമ്മയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി പെൺകുട്ടി ബക്ക്സ് കൗണ്ടി അറ്റോർണി ഡേവിഡ് ഹെക്ലറിനു മുമ്പാകെ മൊഴി നൽകി.
ബ്രിട്ടനിലെ ലങ്കാസ്റ്റർ കൗണ്ടിയിൽ നിന്നുള്ള അമീഷ് സഭാ വിഭാഗത്തിൽപ്പെട്ടവരാണ് കുട്ടികളെല്ലാവരും എന്ന് പോലീസ് കണ്ടെത്തി. ഈ വിഭാഗത്തിൽപ്പെട്ട ഒരാളുടെ സഹായത്തോടെയാണ് പോലീസ് ഇവരിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയത്. സാവില്ലയും ഡാനിയേലും കുട്ടിയുടെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റോ സാമൂഹിക സുരക്ഷാ കാർഡുകളോ ഇല്ലാത്തത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു.
ഇവരുടെ വസ്ത്രധാരണത്തിൽ നിന്നാണ് ഇവർ അമീഷ് വിഭാഗക്കാരാണെന്ന് തനിക്ക് മനസിലായതെന്ന് ജെൻ ബേറ്റ്സ് പറയുന്നു. ഇത്തരക്കാർ മുടി നീട്ടിവളർത്തിയിരിക്കും. നീളൻ വസ്ത്രങ്ങളായിരിക്കും ഇത്തരക്കാർ ധരിക്കുകയെന്നും ജെൻ പറയുന്നു. എന്നാൽ ഈ പ്രദേശത്ത് ഈ വിഭാഗക്കാരില്ലാഞ്ഞതു തന്നെ സംശയത്തിനിടയാക്കിയെന്നും വീട്ടിനുള്ളിൽ നിന്നു സംഗീതം കേട്ടിരുന്നതായും ജെൻ പറയുന്നു. കുട്ടികളെ പതിവായി പുറത്തു കാണാത്തതും ഇത്രയധികം കുട്ടികളുടെ കൂടെ ഒരു മനുഷ്യനെ മാത്രം കണ്ടതിലും അസ്വാഭാവികത തോന്നിയതിനേത്തുടർന്നാണ് പോലീസിനെ വിളിക്കുന്നതെന്നും അവർ പറയുന്നു.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില25ൂമ2.ഷുഴ മഹശഴി=ഹലളേ>
<യ>പോലീസ് വീട്ടിനുള്ളിലെത്തിയപ്പോൾ
വീട്ടിനകത്തു കടന്ന പോലീസിന്റെ കണ്ണിൽ ആദ്യം പെടുന്നത് വായു നിറയ്ക്കുന്ന കുറേ മെത്തകളാണ്. സംഗീതഉപകരണങ്ങൾ, പഠനോപകരണങ്ങൾ, ഹീബ്രുഭാഷാ പഠന സഹായി, വിളക്കിന്റെ വെളിച്ചത്തിൽ വളരുന്ന ഒരു അവക്കാഡോ മരം എന്നിവയായിരുന്നു. കാപ് ലാനെയും പെൺകുട്ടികളേയും നഗരത്തിൽ വച്ചു കണ്ടിട്ടുണ്ടെന്നും, പെൺകുട്ടികളേയും കൂട്ടി കാപ് ലാൻ ചിലപ്പോഴൊക്കെ വീടിനടുത്തുള്ള റസ്റ്ററന്റിൽ പോകാറുണ്ടായിരുന്നെന്നും സാവില്ലയുടെ കുടുംബ സുഹൃത്തായ ആരോൺ സ്റ്റോൾഫസ് പറയുന്നു. 2001ൽ സാവില്ലയുടേയും ഡാനിയേലിന്റെയും കൂടെ ലങ്കാസ്റ്ററിലെ ഇവരുടെ വീട്ടിൽ കാപ് ലാൻ താമസിച്ചിരുന്നതായും ആരോൺ പറയുന്നു.
<യ>ആത്മീയവാദിയും ദൈവവിശ്വാസിയും
ആത്മീയവാദിയും ദൈവ വിശ്വാസിയുമായ ഒരു മനുഷ്യനാണ് കാപ്ലാനെന്നും കുട്ടികളെ പിശാചുക്കളിൽ നിന്നു രക്ഷിക്കാനാണ് ഇവിടെ പാർപ്പിച്ചതെന്നും വീട്ടുടമസ്ഥനായ വെയ്ൻ നാപ്പ് പറയുന്നു. താൻ കണ്ടതിൽ ഏറ്റവും സ്മാർട്ടായ മനുഷ്യനും കാപ് ലാനാണെന്നും നാപ്പ് പറയുന്നു. കാപ് ലാനെതിരായ ആരോപണങ്ങളെയും നാപ്പ് നിഷേധിച്ചു.
എപ്പോഴും വൃത്തിയായ വസ്ത്രം ധരിച്ചായിരുന്നു കാപ് ലാന്റെ നടത്തം. എന്നാൽ പെൺകുട്ടികളുടെ വേഷം അലസമായിരുന്നു. പുറത്തിറങ്ങുമ്പോൾ പെൺകുട്ടികൾ പരസ്പരം സംസാരിക്കാറില്ലായിരുന്നു. കാപ് ലാൻ ഒരു ശല്യക്കാരനായിരുന്നുവെന്നാണ് ചില അയൽക്കാർ പറയുന്നത്.
നാലു വർഷത്തെ ക്രൂര പീഡനത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ ഇപ്പോൾ സാമൂഹിക പ്രവർത്തകരുടെ സംരക്ഷണത്തിലാണ്.
<യ>കേസെടുത്തത് ഇങ്ങനെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ അതിക്രമം, ഗൗരവമേറിയതും ആഭാസകരവുമായ പെരുമാറ്റം, പ്രായപൂർത്തിയാകാത്ത വ്യക്തിയുമായി നിയമം അനുശാസിക്കാത്ത രീതിയിലുള്ള ബന്ധം എന്നീ വകുപ്പുകളാണ് കാപ്ലാനു മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുക, ഗൂഢാലോചന, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ഡാനിയേലിനും സാവില്ലയ്ക്കും മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. മൂവരും ചേർന്ന് ജാമ്യത്തുകയായി 6.5 കോടി രൂപ കെട്ടിവയ്ക്കുകയും വേണം. എന്തായാലും അമേരിക്കൻ ശിക്ഷാരീതി അനുസരിച്ച് കാപ് ലാന് ശേഷിക്കുന്ന കാലം അഴിയെണ്ണാം.
<യ> മുമ്പും ഉണ്ടായിട്ടുണ്ട്
ഇത്തരം സംഭവങ്ങൾ ലോകത്ത് ആദ്യമല്ല. മുൻപും ഇത്തരം സംഭവങ്ങൾ അമേരിക്കയിൽത്തന്നെ ഉണ്ടായിട്ടുണ്ട്. ഇന്ന് മാതാപിതാക്കളെന്നവകാശപ്പെടുന്നവരുടെ പിന്തുണയോടു കൂടി അന്യനായ വ്യക്തിയാണ് പീഡനം നടത്തിയതെങ്കിൽ മുമ്പു നടന്ന പല സംഭവങ്ങളിലും പീഡകർ പെൺകുട്ടികളുടെ പിതാക്കന്മാർ തന്നെയായിരുന്നു. ഇത്തരം സംഭവങ്ങളെല്ലാം വർഷങ്ങൾ കഴിഞ്ഞാണ് അയൽക്കാർ പോലുമറിയുന്നത്. മറ്റുള്ളവരുടെ സ്വകാര്യതയെ അമിതമായി മാനിക്കുന്ന വികസിത രാഷ്ര്ടങ്ങളിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്നത് ലജ്ജാകരമാണ്. അടുത്ത വീട്ടിൽ നിന്നു കേൾക്കുന്ന നിലവിളി സ്വകാര്യതയെ മാനിച്ച് അവഗണിക്കുമ്പോൾ വാടിപ്പോകുന്നത് ഇത്തരം കുറേ ജീവിതങ്ങളാണെന്ന സത്യം ഓർക്കേണ്ടിയിരിക്കുന്നു.
തയാറാക്കിയത്: <യ>അജിത് ജി.നായർ
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top