12 പെൺകുട്ടികളും ലീ കാപ്ലാനും
12 പെൺകുട്ടികളും ലീ കാപ്ലാനും
ഫീസ്റ്റർവില്ലയിലെ വീടിന്റെ നീല വാതിൽ തുറന്നെത്തിയ കുറ്റാന്വേഷകനെ കണ്ട് അവിടെ ഉണ്ടായിരുന്ന കുട്ടികൾ ചിതറിയോടി. ചില കുട്ടികൾ വീടിനു പിറകു വശത്തുള്ള കോഴിക്കൂടിനു പിന്നിലൊളിച്ചു. കേപ്–കോഡ് രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ട ആ വീട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ പതിനെട്ടുകാരി ഉൾപ്പെടെ 12 പെൺകുട്ടികളെ പോലീസ് കണ്ടെത്തി. അങ്ങനെയാണ് കാപ് ലാൻ എന്ന കിരാതന്റെ പീഡനകഥകൾ പുറംലോകമറിഞ്ഞത്.

<യ> സംശയത്തിന്റെ നിഴലിൽ

വടക്കൻ പെൻസിൽവാനിയയിലാണ് ഫീസ്റ്റർവില്ല. പോലീസിനൊപ്പമുണ്ടായിരുന്ന കുറ്റാന്വേഷകന് ഈ വീടും പരിസരവുമെല്ലാം വളരെ പരിചിതമായിരുന്നു. പുല്ലും കളകളും നിറഞ്ഞ മുറ്റമുള്ള ഈ വീട്ടിൽ രണ്ടു വർഷം മുമ്പ് ഒരു സംശയത്തിന്റെ പുറത്ത് എത്തിയതായിരുന്നു അദ്ദേഹം. അന്ന് കുട്ടികളെ അവിടെ കണ്ട കുറ്റാന്വേഷകൻ വീട്ടുടമസ്‌ഥനായ കാപ് ലാനോട് അവരേപ്പറ്റി അന്വേഷിച്ചിരുന്നു. കുട്ടികളുടെ വീട് നവീകരിക്കുന്ന സാഹചര്യത്തിൽ അവർ ഇവിടെ വന്നു താമസിക്കുകയായിരുന്നെന്നായിരുന്നു അന്നു കാപ് ലാൻ നൽകിയ വിശദീകരണം.

രണ്ടു വർഷത്തിനു ശേഷവും ഇവിടെ കുട്ടികളെ കണ്ട കുറ്റാന്വേഷകന്റെ മനസിൽ സംശയങ്ങൾ മുളപൊട്ടി. അങ്ങനെയിരിക്കുമ്പോൾ കാപ്ലാന്റെ അയൽവാസിയായ ജെൻ ബെറ്റ്സ് ചൈൽഡ് ഹെൽപ് ലൈനിലേക്ക് വിളിച്ച ഫോൺ കോളാണ് പോലീസിനെ കാപ്ലാന്റെ വീട്ടിലെത്തിച്ചത്. ഈ വീട്ടിൽ കുട്ടികളുണ്ട് എന്നു തനിക്ക് പണ്ടേ തോന്നിയിരുന്നെന്നും ജെൻ പറയുന്നു. പിന്നീട് പലപ്പോഴും കുട്ടികളേയും ഒരു മുതിർന്ന ആളിനെയും വീടിന്റെ മുമ്പിലെ മരച്ചുവട്ടിൽ കാണാറുണ്ടായിരുന്നെന്നും എന്നാൽ ഒരിക്കൽപ്പോലും അയാളുടെ ഭാര്യയെ കാണാഞ്ഞതാണ് തന്നിൽ സംശയമുണ്ടാക്കിയതെന്നും അവർ പറയുന്നു. കുട്ടികളെ താൻ കണ്ടില്ലായിരുന്നില്ലെങ്കിൽ ഒരിക്കലും ഇവിടെ പോലീസെത്തുമായിരുന്നില്ലെന്നും ജെൻ പറയുന്നു. കുറേ വർഷങ്ങളായി ഈ വീട്ടിൽ എന്തൊക്കെയോ അസ്വഭാവിക കാര്യങ്ങൾ നടക്കുന്നുണ്ടെന്നു സംശയിച്ചിരുന്നതായി മറ്റ് അയൽവാസികളും പറഞ്ഞു. മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാത്ത അയൽക്കാരുള്ള നാടായതിനാൽ സംഭവം പുറത്തറിയാൻ നാലുവർഷമെടുത്തു എന്നു പറയുന്നതു തന്നെ ലജ്‌ജാകരമായ യാഥാർഥ്യമാണ്.

<യ>നിരവധി പെൺകുട്ടികൾ

ഇവിടെ നിന്നു കണ്ടെത്തിയ പതിനെട്ടുകാരിയായ പെൺകുട്ടിയും 51കാരനായ കാപ്ലാനും കഴിഞ്ഞിരുന്നത് ഭാര്യാ ഭർത്താക്കന്മാരെപ്പോലെയായിരു ന്നു. ബാക്കിയുള്ള 11 പെൺകുട്ടികളി ൽ ഒമ്പതു പേർ സഹോദരങ്ങളാണെ ന്നും രണ്ടു പേർ കാപ്ലാന് ജനിച്ച മക്കളാണെന്നും പെൺകുട്ടി കുറ്റാന്വേഷകന്റെ മുന്നിൽ വെളിപ്പെടുത്തി.

പതിനെട്ടുകാരിയുൾപ്പെടെ പത്തു കുട്ടികളുടെ മാതാവായ സാവില്ല സ്റ്റോൾസ്ഫസും പിതാവായ ഡാനിയേലും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇവരേയും പോലീസ് അറസ്റ്റു ചെയ്തു. നാലു വർഷം മുമ്പ് ഉണ്ടായ ഒരു സാമ്പത്തിക ബാധ്യതയിൽ നിന്നും ഇവരെ രക്ഷിച്ചതിനു പ്രതിഫലമായി ഇവർ പതിനാലുകാരിയായ പെൺകുട്ടിയെ കാപ്ലാനു സമ്മാനിക്കുകയായിരുന്നു. നിരന്തരമായ ലൈംഗികപീഡനത്തിന്റെ ഫലമായി പെൺകുട്ടി 15–ാം വയസിൽ പെൺകുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞിന് ഇന്ന് മൂന്നു വയസായി. പെൺകുട്ടിയുടെ രണ്ടാമത്തെ മകൾക്ക് ആറുമാസമാണ് പ്രായം. വീടിന്റെ നിലവറയിലായിരുന്നു പെൺകുട്ടികളെ പാർപ്പിച്ചിരുന്നത്. അവിടെവച്ചുതന്നെയായിരുന്നു പീഡനവും.

<യ>പീഡിപ്പിക്കുന്നത് തെറ്റൊന്നുമല്ലത്രേ

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃർത്തികളാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്. കാപ്ലാൻ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരുന്നത് മാതാപിതാക്കളുടെ അറിവോടു കൂടിയായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ക്രൂരത. ഇങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്ന് കാപ് ലാനും അമ്മയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി പെൺകുട്ടി ബക്ക്സ് കൗണ്ടി അറ്റോർണി ഡേവിഡ് ഹെക്ലറിനു മുമ്പാകെ മൊഴി നൽകി.

ബ്രിട്ടനിലെ ലങ്കാസ്റ്റർ കൗണ്ടിയിൽ നിന്നുള്ള അമീഷ് സഭാ വിഭാഗത്തിൽപ്പെട്ടവരാണ് കുട്ടികളെല്ലാവരും എന്ന് പോലീസ് കണ്ടെത്തി. ഈ വിഭാഗത്തിൽപ്പെട്ട ഒരാളുടെ സഹായത്തോടെയാണ് പോലീസ് ഇവരിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയത്. സാവില്ലയും ഡാനിയേലും കുട്ടിയുടെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റോ സാമൂഹിക സുരക്ഷാ കാർഡുകളോ ഇല്ലാത്തത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു.


ഇവരുടെ വസ്ത്രധാരണത്തിൽ നിന്നാണ് ഇവർ അമീഷ് വിഭാഗക്കാരാണെന്ന് തനിക്ക് മനസിലായതെന്ന് ജെൻ ബേറ്റ്സ് പറയുന്നു. ഇത്തരക്കാർ മുടി നീട്ടിവളർത്തിയിരിക്കും. നീളൻ വസ്ത്രങ്ങളായിരിക്കും ഇത്തരക്കാർ ധരിക്കുകയെന്നും ജെൻ പറയുന്നു. എന്നാൽ ഈ പ്രദേശത്ത് ഈ വിഭാഗക്കാരില്ലാഞ്ഞതു തന്നെ സംശയത്തിനിടയാക്കിയെന്നും വീട്ടിനുള്ളിൽ നിന്നു സംഗീതം കേട്ടിരുന്നതായും ജെൻ പറയുന്നു. കുട്ടികളെ പതിവായി പുറത്തു കാണാത്തതും ഇത്രയധികം കുട്ടികളുടെ കൂടെ ഒരു മനുഷ്യനെ മാത്രം കണ്ടതിലും അസ്വാഭാവികത തോന്നിയതിനേത്തുടർന്നാണ് പോലീസിനെ വിളിക്കുന്നതെന്നും അവർ പറയുന്നു.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില25ൂമ2.ഷുഴ മഹശഴി=ഹലളേ>

<യ>പോലീസ് വീട്ടിനുള്ളിലെത്തിയപ്പോൾ

വീട്ടിനകത്തു കടന്ന പോലീസിന്റെ കണ്ണിൽ ആദ്യം പെടുന്നത് വായു നിറയ്ക്കുന്ന കുറേ മെത്തകളാണ്. സംഗീതഉപകരണങ്ങൾ, പഠനോപകരണങ്ങൾ, ഹീബ്രുഭാഷാ പഠന സഹായി, വിളക്കിന്റെ വെളിച്ചത്തിൽ വളരുന്ന ഒരു അവക്കാഡോ മരം എന്നിവയായിരുന്നു. കാപ് ലാനെയും പെൺകുട്ടികളേയും നഗരത്തിൽ വച്ചു കണ്ടിട്ടുണ്ടെന്നും, പെൺകുട്ടികളേയും കൂട്ടി കാപ് ലാൻ ചിലപ്പോഴൊക്കെ വീടിനടുത്തുള്ള റസ്റ്ററന്റിൽ പോകാറുണ്ടായിരുന്നെന്നും സാവില്ലയുടെ കുടുംബ സുഹൃത്തായ ആരോൺ സ്റ്റോൾഫസ് പറയുന്നു. 2001ൽ സാവില്ലയുടേയും ഡാനിയേലിന്റെയും കൂടെ ലങ്കാസ്റ്ററിലെ ഇവരുടെ വീട്ടിൽ കാപ് ലാൻ താമസിച്ചിരുന്നതായും ആരോൺ പറയുന്നു.

<യ>ആത്മീയവാദിയും ദൈവവിശ്വാസിയും

ആത്മീയവാദിയും ദൈവ വിശ്വാസിയുമായ ഒരു മനുഷ്യനാണ് കാപ്ലാനെന്നും കുട്ടികളെ പിശാചുക്കളിൽ നിന്നു രക്ഷിക്കാനാണ് ഇവിടെ പാർപ്പിച്ചതെന്നും വീട്ടുടമസ്‌ഥനായ വെയ്ൻ നാപ്പ് പറയുന്നു. താൻ കണ്ടതിൽ ഏറ്റവും സ്മാർട്ടായ മനുഷ്യനും കാപ് ലാനാണെന്നും നാപ്പ് പറയുന്നു. കാപ് ലാനെതിരായ ആരോപണങ്ങളെയും നാപ്പ് നിഷേധിച്ചു.

എപ്പോഴും വൃത്തിയായ വസ്ത്രം ധരിച്ചായിരുന്നു കാപ് ലാന്റെ നടത്തം. എന്നാൽ പെൺകുട്ടികളുടെ വേഷം അലസമായിരുന്നു. പുറത്തിറങ്ങുമ്പോൾ പെൺകുട്ടികൾ പരസ്പരം സംസാരിക്കാറില്ലായിരുന്നു. കാപ് ലാൻ ഒരു ശല്യക്കാരനായിരുന്നുവെന്നാണ് ചില അയൽക്കാർ പറയുന്നത്.

നാലു വർഷത്തെ ക്രൂര പീഡനത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ ഇപ്പോൾ സാമൂഹിക പ്രവർത്തകരുടെ സംരക്ഷണത്തിലാണ്.

<യ>കേസെടുത്തത് ഇങ്ങനെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ അതിക്രമം, ഗൗരവമേറിയതും ആഭാസകരവുമായ പെരുമാറ്റം, പ്രായപൂർത്തിയാകാത്ത വ്യക്‌തിയുമായി നിയമം അനുശാസിക്കാത്ത രീതിയിലുള്ള ബന്ധം എന്നീ വകുപ്പുകളാണ് കാപ്ലാനു മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്‌ടിക്കുക, ഗൂഢാലോചന, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ഡാനിയേലിനും സാവില്ലയ്ക്കും മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. മൂവരും ചേർന്ന് ജാമ്യത്തുകയായി 6.5 കോടി രൂപ കെട്ടിവയ്ക്കുകയും വേണം. എന്തായാലും അമേരിക്കൻ ശിക്ഷാരീതി അനുസരിച്ച് കാപ് ലാന് ശേഷിക്കുന്ന കാലം അഴിയെണ്ണാം.

<യ> മുമ്പും ഉണ്ടായിട്ടുണ്ട്

ഇത്തരം സംഭവങ്ങൾ ലോകത്ത് ആദ്യമല്ല. മുൻപും ഇത്തരം സംഭവങ്ങൾ അമേരിക്കയിൽത്തന്നെ ഉണ്ടായിട്ടുണ്ട്. ഇന്ന് മാതാപിതാക്കളെന്നവകാശപ്പെടുന്നവരുടെ പിന്തുണയോടു കൂടി അന്യനായ വ്യക്‌തിയാണ് പീഡനം നടത്തിയതെങ്കിൽ മുമ്പു നടന്ന പല സംഭവങ്ങളിലും പീഡകർ പെൺകുട്ടികളുടെ പിതാക്കന്മാർ തന്നെയായിരുന്നു. ഇത്തരം സംഭവങ്ങളെല്ലാം വർഷങ്ങൾ കഴിഞ്ഞാണ് അയൽക്കാർ പോലുമറിയുന്നത്. മറ്റുള്ളവരുടെ സ്വകാര്യതയെ അമിതമായി മാനിക്കുന്ന വികസിത രാഷ്ര്‌ടങ്ങളിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്നത് ലജ്‌ജാകരമാണ്. അടുത്ത വീട്ടിൽ നിന്നു കേൾക്കുന്ന നിലവിളി സ്വകാര്യതയെ മാനിച്ച് അവഗണിക്കുമ്പോൾ വാടിപ്പോകുന്നത് ഇത്തരം കുറേ ജീവിതങ്ങളാണെന്ന സത്യം ഓർക്കേണ്ടിയിരിക്കുന്നു.

തയാറാക്കിയത്: <യ>അജിത് ജി.നായർ