വാളയാർ എന്നുകേൾക്കുന്പോൾ ആദ്യം ഓർമവരിക, അതിർത്തി ചെക്കുപോസ്റ്റിലെ കള്ളക്കടത്തിന്റെയും സ്പിരിറ്റുകടത്തിന്റെയും അഴിമതിയുടെയും കഥകളാകാം. പക്ഷേ, ഈ വാളയാർ അതല്ല. കേരളമാകെ കരയിച്ച കണ്ണീരുണങ്ങാത്ത ഒരു വീടിന്റെ കഥയാണ്. ചിരിച്ചുടഞ്ഞുപോയ കുപ്പിവളകിലുക്കങ്ങൾക്ക് കാതോർത്ത് ഉത്തരംകിട്ടാത്ത ചോദ്യങ്ങളുമായി തളർന്നിരിക്കുന്ന ഒരച്ഛനും അമ്മയുമുണ്ട ിവിടെ. കളിക്കൂട്ടുകാരായ ചേച്ചിമാരെ വഴികണ്ണുമായി കാത്തിരിക്കുന്ന കുഞ്ഞനിയനുണ്ട ്. ആട്ടിൻകൂട്ടത്തിനിടയിൽ ഓർമതെറ്റുകൾപോലെ പരതിനടക്കുന്ന അമ്മൂമ്മയുമണ്ട്.
നെഞ്ചകം തകരുന്ന ഈ ചിത്രം നിങ്ങളെകൂട്ടികൊണ്ടുപോവുക, വാളയാറിലെ അട്ടപ്പള്ളത്തേക്കാണ്. വാഹനങ്ങളധികം സഞ്ചരിക്കാത്ത മുൾച്ചെടികളും പൊടിപടലവും നിറഞ്ഞ പ്രദേശം. കൂലിത്തൊഴിലാളികളായ ആളുകൾ പാർക്കുന്ന ഏതാനുംവീടുകളൊഴിച്ചാൽ ഇവിടം വിജനം. കേരളം ആദ്യം ഞെട്ടുകയും പിന്നീട് ലജ്ജിച്ച് തലതാഴ്ത്തുകയും ചെയ്ത അട്ടപ്പള്ളത്തെ വീട് ഇവിടെയാണ്. വിടരുംമുന്പേ പൊഴിഞ്ഞുപോയ രണ്ട ു പൂക്കൾ ഇവിടെയുണ്ട ായിരുന്നു. കുപ്പിവളപോലെ ചിരിച്ച്, സുഗന്ധംപരത്തി സ്കൂൾബാഗുംതൂക്കിപോയിരുന്നവർ. ആ പെണ്‍കുട്ടികളാണ് ആഴ്ചകളുടെ ഇടവേളയിൽ മണ്ണോടു ചേർന്നത്. ഒറ്റമുറി വീടിന്റെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രണ്ട ുപേരും. ദുരൂഹമായ ആ മരണങ്ങളുടെ ചുരുളുകൾ പതിയ അഴിയുന്പോൾ ഞെട്ടിയത് കേരള സമൂഹമായിരുന്നു. നിഷ്കളങ്കതയുടെ ആ ബാല്യങ്ങൾക്കുമേലേയും വേട്ടപ്പട്ടികളുടെ പല്ലുംനഖവും പോറലേൽപ്പിച്ചിരുന്നു. അതിക്രൂരമായുള്ള ആക്രമണം. മുഖംമൂടിയണിഞ്ഞ് അടുത്തൂകൂടി പതിയെപതിയെ പിച്ചിച്ചീന്തി. ഒരാളല്ല, പലരും. ഒടുവിൽ അതുതന്നെ സംഭവിച്ചു. വേദനകളില്ലാത്ത ലോകത്തേയ്ക്ക് ആ സഹോദരിമാർ യാത്രയായി. അല്ലെങ്കിൽ യാത്രയാക്കി.
ആ ദിനങ്ങൾ എങ്ങനെ മറക്കും
ജനുവരി 13ലെ സായാഹ്നം. പതിവുപോലെ മാതാപിതാക്കൾ വാർക്കപ്പണിക്കുപോയ ദിവസം.. അമ്മൂമ്മയും ഇളയകുട്ടിയും ആടുമേടുച്ച് തിരിച്ചുവന്നിട്ടില്ല. വീട്ടിൽ പതിമൂന്നുകാരിയായ മൂത്തമകൾ മാത്രം. ഈ സമയത്താണ് ഇളയ പെണ്‍കുട്ടി വീട്ടിലേക്കുവരുന്നത്. എത്തിയപ്പോൾ കണ്ട ത് കഴുക്കോലിൽ കെട്ടിതൂങ്ങിയനിലയിൽ കിടക്കുന്ന ചേച്ചിയെയാണ്. ആദ്യം കളിയാണെന്നു വിചാരിച്ചു. വിളിച്ചു. പക്ഷേ അവൾ വിളികേട്ടില്ല. പിന്നീട് കാലിൽ പിടിച്ചുവലിച്ചു. അപ്പോഴും പ്രതികരണമില്ല. അപ്പോഴാണ് അവളുടെ മനസിലും ആശങ്കയുടെ കാർമേഘം വന്നണഞ്ഞത്. നിലവിളിയായി.ബഹളമായി. ആരൊക്കെയോ ഓടിവന്നു. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കേസ്, അന്വേഷണം, പ്രഹസനമായ ചോദ്യം ചെയ്യലുകൾ, എല്ലാം അവസാനിച്ചു. കേസ് ആത്മഹത്യയിലൊതുങ്ങി. പക്ഷേ, എന്തിന്, എങ്ങനെ എന്നതെല്ലാം അപ്പോഴും ദുരൂഹമായി നിന്നു. എല്ലാം പഴയപടിയായി.
52-ാമത്തെ ദിവസം
ആദ്യ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് കുടുംബം അപ്പോഴും മുക്തമായിട്ടില്ലായിരുന്നു. അതിനുപുറമെയാണ് സകലതും തകർത്ത് രണ്ട ാമത്തെ ദുരന്തവും.
മൂത്ത കുട്ടി മരണമടഞ്ഞ് 52-ാമത്തെ ദിവസമായ മാർച്ച് നാല്. വീട്ടിലെത്തിയ അച്ഛൻ കണ്ടത് അതേ കഴുക്കോലിൽ ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കിടക്കുന്ന ഒന്‍പതുവയസുകാരി മകളെയാണ്. നാടിളകി. പോലീസെത്തി. തെളിവെടുപ്പ്, അന്വേഷണം. ആദ്യഘട്ടത്തിൽ പഴയകേസ്പോലെ സമാനം. പക്ഷേ മാധ്യമങ്ങൾ കേസ് കുത്തിപൊക്കി. ഇതിനിടെ ആദ്യകേസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും രണ്ടാമത്തെ മരണത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും വെളിച്ചെത്തി. ഇതാണ് നാടിനെ മാത്രമല്ല, കേരളീയ സമൂഹത്തെവരെ നടുക്കിയത്. രണ്ടുപെണ്‍കുട്ടികളും അതിക്രൂരമായി പീഡനത്തിനിരയായിട്ടുണ്ടെന്നതായിരുന്നു റിപ്പോർട്ടിലെ വിവരങ്ങൾ.
വഴിത്തിരിവായ നിമിഷങ്ങൾ
ആദ്യത്തെ പെൺകുട്ടിയുടെ മരണംപോലെ,ആരും ഒന്നുമറിയാതെ ഇളയകുട്ടിയുടെ മരണവും അണിയറയ്ക്കുള്ളിലൊതുങ്ങുമായിരുന്നു. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ എല്ലാം പൊളിച്ചടുക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനത്തിനു സമാനമായ സൂചനകൾ വിവരിച്ചിരുന്നു. ഇതിനുപുറമെ ഇളയകുട്ടിയുടെ മരണത്തിലും പോലീസ് സർജൻ സമാനമായ വിവരങ്ങൾ സൂചിപ്പിച്ചു. ഇതാണ് രണ്ട ുകുട്ടികളും പീഡനത്തിനിരയായിട്ടുണ്ടെ ന്ന നിർണായകമായ വിവരങ്ങളിലേക്ക് പോലീസിനെകൊണ്ടെ ത്തിച്ചത്. രണ്ട ുപേരും ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനങ്ങൾക്കും ഇരയായിട്ടുണ്ടായിരുന്നു.
പ്രതിഷേധ തീ, സസ്പെൻഷൻ
രാഷ്്ട്രീയ പാർട്ടികൾ കേസ് ഏറ്റെടുത്തു. പോലീസ് വീഴ്ചയ്ക്കെതിരേ പ്രതിഷേധമാർച്ചുകൾ, പ്രസ്താവനകൾ. ഇതോടെ ഉന്നത പോലീസ് സംഘം കേസ് ഏറ്റെടുത്തു. പാലക്കാട് എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആദ്യമരണം അന്വേഷിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ നൽകി. നിലവിൽ സർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.ജെ. സോജന് അന്വേഷണ ചുമതല കൈമാറി.
കുറച്ചു ജാഗ്രത കാണിച്ചിരുന്നെങ്കിൽ....
പോലീസ് കുറച്ചു ജാഗ്രത കാണിച്ചിരുന്നുവെങ്കിൽ ഒരു പെണ്‍കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നതിന് തർക്കമില്ല. സഹോദരിമാരായ രണ്ടുപെണ്‍കുട്ടികളുടെയും മരണത്തിലും വാളയാർ പോലീസിനായിരുന്നു അന്വേഷണ ചുമതല. ഇതിലാണ് ആദ്യകേസിലെ വീഴ്ച ഏറെ പ്രകടമായത്. പോസ്റ്റ്മോർട്ടംറിപ്പോർട്ടിലെ ശാരീരിക പീഡനസൂചനകൾ പോലീസ് അവഗണിച്ചു. മൂത്തകുട്ടി മരിക്കുന്ന സമയത്ത് വീട്ടിൽനിന്ന് മുഖം മറച്ച് രണ്ട ുപേർ പോയിരുന്നുവെന്ന ചെറിയ പെണ്‍കുട്ടിയുടെ മൊഴിയും പോലീസ് കാര്യമാക്കിയില്ല. പെണ്‍കുട്ടിയുടെ അമ്മയും പ്രതികളിൽ മധു എന്ന ആൾക്കെതിരെ മൊഴി നൽകിയിരുന്നു. പക്ഷേ കേസിൽ ഇയാളെ ചോദ്യം ചെയ്തു വിട്ടയക്കുകമാത്രമാണ് പോലീസ് ചെയ്തത്. പ്രത്യക്ഷത്തിൽ കേസ് ആത്മഹത്യയിലൊതുങ്ങി. ഈകേസിൽ യഥാർഥ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ഇളയകുട്ടിയുടെ മരണം തടയാമായിരുന്നു.
എല്ലാംകഴിഞ്ഞപ്പോൾ അറസ്റ്റ്
പെണ്‍കുട്ടികളുടെ മരണം കൊടുന്പിരികൊണ്ട തോടെ വിവാദവും ആളിക്കത്തി. വിവിധ രാഷ്്ട്രീയ നേതാക്കളെല്ലാം സ്ഥലം സന്ദർശിച്ചു. വി.എസ്. അച്യുതാനന്ദൻ, രമേശ് ചെന്നിത്തല, വി.മുരളീധരൻ, മന്ത്രി എ.കെ.ബാലൻ, വനിതാകമ്മീഷൻ അംഗങ്ങൾ, മറ്റു സംഘടനാ പ്രതിനിധികൾ എന്നിവരെല്ലാം ഇവിടേക്കൊഴുകി.
ഇതിനിടയിൽ പോലീസ് പോലീസായി പ്രവർത്തിച്ചു. ഇതോടെയാണ് പ്രതികൾ അറസ്റ്റിലായത്. ബന്ധുക്കളും അയൽവാസികളുമടക്കം നിരവധിപേരെ ചോദ്യം ചെയ്തു. കസ്റ്റഡിയിലെടുത്തു. ഇതിനൊടുവിലാണ് പ്രതികളിൽ നാലുപേർ അറസ്റ്റിലായത്. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും പാന്പാന്പള്ളം കല്ലങ്കാട് സ്വദേശികളായ വി.മധു (27), എം. മധു(27), ചേർത്തല സ്വദേശിയും ട്യൂഷൻ മാസ്റ്ററുമായ പ്രദീപ്കുമാർ, അച്ഛൻ ഷാജിയുടെ സുഹൃത്ത് ഇടുക്കി രാജക്കാട് സ്വദേശി ഷിബു (43) എന്നിവരാണ് അറസ്റ്റിലായത്.
വീഴ്ച വീട്ടിലും
രണ്ട ുമക്കളും അമ്മൂമ്മയും ദന്പതിമാരുമടങ്ങുന്ന കുടുംബം. ബന്ധുക്കളും സുഹൃത്തുക്കളുമായ അറസ്റ്റ് ചെയ്യപ്പെട്ട നാലുപേരും വീട്ടിലെ നിത്യസന്ദർശകരായിരുന്നു. പ്രദീപ്കുമാർ ട്യൂഷനെടുക്കാനെന്ന പേരിലാണ് വീട്ടിൽ കയറിപ്പറ്റിയത്. രണ്ട ു മധുമാരും ബന്ധുക്കളെന്ന നിലയിൽ പകൽ സമയങ്ങളിൽ വീട്ടിൽ കയറിയിറങ്ങി. അറസ്റ്റിലായ ഷിബു വർഷങ്ങളായി ഇവരുടെ വീട്ടിൽതന്നെയായിരുന്നു താമസമെന്നതായിരുന്നു അത്ഭുതം. ഇതും പീഡനത്തിന് എളുപ്പവഴിയായി. പലതവണ മധു മൂത്ത പെണ്‍കുട്ടിയെ അപമാനപ്പെടുത്തുന്നത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനേതുടർന്ന് മധുവിനെ വീട്ടിൽ കയറരുതെന്ന് വിലക്കുകയും ചെയ്തു. പക്ഷേ വീണ്ടും എല്ലാം തുടർന്നു.
ഈ വിവരങ്ങൾ ഇവർ പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കൂടുതൽപേർ ഉണ്ടാകാം....
സഹോദരിമാരുടെ മരണകേസിൽ നിലവിൽ നാലുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധിപേരെ ഇപ്പോഴും ചോദ്യം ചെയ്തുവരുന്നു. ഇതിനനുസരിച്ച് അന്വേഷണവും പുരോഗമിക്കുന്നുണ്ട ്. നിരവധിപേർ കസ്റ്റഡിയിലും നിരീക്ഷണത്തിലുമാണ്. അതേസമയം ഈ കേസ് കേരളീയ സമൂഹത്തിന്റെ തുറന്നുപിടിച്ച കണ്ണാടിക്കുനേരെയുള്ള ചൂണ്ട ുപലകയാണ്. കാരണം. ഇത്രയേറെ ബോധവത്കരിക്കപ്പെട്ട സമൂഹമായിട്ടും പിഞ്ചുകുഞ്ഞുങ്ങൾക്കു നേരേയാണ് പീഡനമുണ്ട ായിരിക്കുന്നത്.
അവസാനിക്കാത്ത ദുരൂഹത
വെറും മൂന്നരയടി ഉയരമുള്ള രണ്ടാമത്തെ പെണ്‍കുട്ടി പത്തടി ഉയരമുള്ള ഷെഡിന്റെ കഴുക്കോലിൽ തൂങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്ന് ഏതു പോലീസിനും മനസിലാകും. മൂത്ത പെണ്‍കുട്ടി തൂങ്ങിമരിച്ച അതേസ്ഥാനത്താണ് ഈ തൂങ്ങിമരണവും കാണപ്പെട്ടത്. രണ്ട ും ഉടുമുണ്ടിന്റെ അറ്റത്ത്. ആദ്യത്തെ കേസിൽ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്കു വിളിപ്പിച്ച മധുവിനെ പിന്നീട് വിട്ടയച്ചതും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പീഡനസൂചനകൾ പോലീസ് അവഗണിച്ചതുമെല്ലാം പോലീസ് ആരെയൊക്കെയോ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ അരക്കെട്ടുറപ്പിക്കുന്നു. കൂടാതെ മൂത്തപെണ്‍കുട്ടിയുടെ പുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവ ബന്ധുക്കൾ കത്തിച്ചുകളയുകയും ചെയ്തിരുന്നു. ഇതിൽനിന്നെല്ലാം ചില സൂചനകൾ അന്വേഷണസംഘത്തിനു ലഭിക്കുമായിരുന്നു.
ആത്മഹത്യയോ കൊലപാതകമോ?
പിടിയിലായ പ്രതികളെയെല്ലാം പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇനിയും വിശദമായ ചോദ്യം ചെയ്താലേ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നതിൽ വ്യക്തതയുണ്ടാവൂ. മൂന്നരയടി ഉയരമുള്ള പെണ്‍കുട്ടി പത്തടി ഉയരമുള്ള ഉത്തരത്തിൽ തൂങ്ങിമരിച്ചുവെന്നതും ആർക്കും ഉൾകൊള്ളാനാവില്ല. ഇതുതതന്നെയാണ് പോലീസിനെ കുഴയ്ക്കുന്നതും. രണ്ടു കുട്ടികളും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നത് പ്രതികളുടെ മൊഴിയിൽനിന്നും വ്യക്തമായിട്ടുണ്ട്. ഇതുപോലുള്ള സംഭവങ്ങൾ ഒരു താക്കീതുകൂടിയാണ്. കുടുംബ അരക്ഷിതാവസ്ഥയിൽ ദന്പതികൾ മക്കളെ ശ്രദ്ധിക്കാതിരിക്കുന്പോൾ, ബന്ധുക്കളെ കൂടുതൽ വിശ്വസിക്കുന്പോൾ, അവർക്ക് വീട്ടിൽ സ്വാതന്ത്ര്യം നൽകുന്പോൾ ഇത്തരം പീഡനങ്ങൾ ആവർത്തിക്കപ്പെടും. അതിന് തടയിടാൻ രക്ഷിതാക്കൾതന്നെ ഉണർന്നുപ്രവർത്തിക്കണം...ഒപ്പം സമൂഹവും.
സി.അനിൽകുമാർ