Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വരുമോ, റോബോട്ടുകള്‍ വാഴും കാലം?
മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളൊക്കെ അതേപടി ചെയ്യാൻ കഴിയുന്ന യന്ത്രങ്ങൾ. റോബട്ടുകളെക്കുറിച്ചുള്ള ഒരു സാമാന്യധാരണയാണിത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിവരസാങ്കേതിക വിദ്യകളെക്കുറിച്ച് വായിക്കുകയും ചിന്തിക്കുകയും ചെയ്ത മനുഷ്യർക്കൊക്കെ ഒരു സ്വപ്നമുണ്ടായിരുന്നു. തന്റെ ആജ്ഞകളൊക്കെ അനുസരിച്ച് തന്റെ ജോലികളെല്ലാം ഭംഗിയായി ചെയ്തുതരുന്ന ഒരു റോബട്ടിനെ സ്വന്തമാക്കുക. എന്നാൽ ‘ഐ റോബട്ട്’ എന്ന ബോളിവുഡ് സിനിമ ഇറങ്ങിയതോടെ പലർക്കും റോബട്ടുകൾ ഒരു ദുസ്വപ്നമായി മാറി. കംപ്യൂട്ടർ പ്രോഗ്രാമുകളിൽ കൃത്രിമത്വം കാട്ടി മനുഷ്യരെ ഉപദ്രവിക്കുന്ന റോബട്ടുകളുടെ നിർമാണത്തിന്റെയും അത് മനുഷ്യനു വരുത്തിവയ്ക്കുന്ന ദുരന്തത്തിന്റെയും കഥയാണ് ആ സിനിമ പറഞ്ഞത്. പിന്നീട് റോബട്ടുകളെ വില്ലൻമാരാക്കി പല സിനിമകളും വന്നു. തമിഴ് സിനിമയായ യന്തിരനും സമാന കഥ പറഞ്ഞ ചിത്രമാണ്.
എന്നാൽ റോബട്ടിക് രംഗത്തും ആർട്ടിഫിഷൽ ഇന്റലിജൻസ് രംഗത്തും ഗവേഷണം നടത്തുന്നവർ ഇവയെല്ലാം വെറും കഥകളാണെന്നു പറഞ്ഞ് തങ്ങളുടെ ഗവേഷണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് പൂർണമായും നിയന്ത്രിക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമേ നിർമിക്കുന്നുള്ളു എന്നാണ് അവർ പറയുന്നത്. എന്നാൽ അവരുടെ ഈ വാദം പൂർണമായും ശരിയല്ല എന്നു തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ആസ്ഥാനത്ത് നടന്ന സംഭവങ്ങൾ.
ഫേസ് ബുക്ക് ആസ്ഥാനത്ത് സംഭവിച്ചത്
bob: i can can i i everything else
alice: balls have zero to me to me to me to me to me to me to me to.
ബോധമില്ലാത്ത ആരോ തമ്മിലുള്ള സംഭാഷണമാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് മനുഷ്യർ നിർമിച്ച രണ
ട് റോബട്ടുകൾ തമ്മിലുള്ള സംസാരമാണിത്.
തങ്ങളുടെ സേവനങ്ങളെയും ഉത്പന്നങ്ങളേയുംകുറിച്ച് സംശയങ്ങളുമായി ഓഫീസിലേക്ക് വിളിക്കുന്നവരോട് സംസാരിച്ച് അവരുടെ പ്രശ്നങ്ങങ്ങൾ മനസിലാക്കി വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകാൻ ഫേസ്ബുക്ക് കന്പനിയിലെ ഗവേഷകർതന്നെ വികസിപ്പിച്ചെടുത്തതായിരുന്നു ഈ റോബട്ടുകളെ. ബോബെന്നും ആലീസെന്നും അവർക്ക് പേരും നൽകി. ഇവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഗവേഷകർ ഇവരെ തമ്മിൽ ബന്ധിപ്പിച്ചു. ആളുകൾ വിളിക്കുന്പോൾ ഇവർ പരസ്പരം സംസാരിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതായിരുന്നു ലക്ഷ്യം.
പക്ഷെ, പണി ചെറുതായൊന്നു പാളി. ബോബും ആലീസും തങ്ങളുടെ കൃത്രിമ ബുദ്ധി ഉപയോഗിച്ച് സ്വന്തമായി ഒരു ഭാഷ അങ്ങുണ്ടാക്കി. ആ കോഡ് ഭാഷ ഉപയോഗിച്ച് അവർ സംസാരവും തുടങ്ങി. ആർട്ടിഫിഷൽ ഇന്റലിജൻസ്പ്രോഗ്രാമിൽ എന്തോ കുഴപ്പമുണ്ടായെന്നാണ് ആദ്യം ശാസ്ത്രജ്ഞർ കരുതിയത്. എന്നാൽ തങ്ങളുടെ ജോലിയൊക്കെ ഉപേക്ഷിച്ച് ഇരുവരും സംസാരം തുടർന്നപ്പോൾ കാര്യങ്ങളുടെ പോക്ക് അത്ര ശരിയല്ലെന്ന് ഗവേഷകർക്ക് തോന്നി. ഇംഗ്ലീഷ് ഭാഷയിലെ വാക്കുകൾ ഉപയോഗിച്ചാണ് ഇവർ സംസാരിക്കുന്നതെങ്കിലും ഈ വാക്കുകൾ കൊണ്ട് റോബട്ടുകൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇത് വായിക്കുന്ന മനുഷ്യർക്ക് മനസിലാകുന്നില്ല. പക്ഷെ ഈ പ്രയോഗങ്ങളിലൂടെ റോബട്ടുകൾ കൃത്യമായി ആശയവിനിമയം നടത്തുന്നുമുണ്ട്. ഏതായാലും അവർ കൂടുതൽ സംസാരിച്ച് കന്പനിക്കെതിരേ സമരം വല്ലതും പ്രഖ്യാപിക്കുമോ എന്നു പേടിച്ചാണോ എന്നറിയില്ല ആലീസിന്റെയും ബോബിന്റെയും പണി കന്പനി അങ്ങ് അവസാനിപ്പിച്ചു.
ഇതൊക്കെ എങ്ങനെ ?
കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമിക്കപ്പെടുന്ന റോബട്ടുകളെ പരസ്പരം ബന്ധിപ്പിച്ചാൽ അവയ്ക്ക് ആശയവിനിമയം നടത്താനാകും. ഇങ്ങനെ സംസാരിക്കുന്പോൾ തങ്ങൾ ഉപയോഗിക്കുന്ന ഭാഷ അത്ര പോരാ എന്ന് അവയ്ക്ക് തോന്നിയാൽ കൂടുതൽ കാര്യക്ഷമമായ ഭാഷ തനിയെ ഉണ്ടാക്കിയെടുക്കാനും ഇവയ്ക്ക് സാധിക്കുമെന്ന് ഫേസ്ബുക്കിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് ഗവേഷകൻ ദ്രുവ് ബാദ്ര പറയുന്നു. കാര്യങ്ങൾ എഴുതിയെടുക്കാൻ മനുഷ്യർ ഷോർട്ട് ഹാൻഡ് ഉപയോഗിക്കുന്നതു പോലെതന്നെ. ഇത് മറ്റൊരാൾക്ക് വേഗത്തിൽ മനസിലാകണമെന്നില്ല. ഇതുതന്നെയാണ് ബോബിന്റെയും ആലീസിന്റെയും കാര്യത്തിൽ സംഭവിച്ചത്. അവർ അവരുടെ സൗകര്യാർഥം അവർക്കു മനസിലാകുന്ന ഒരു ഭാഷ അങ്ങ് വികസിപ്പിച്ചെടുത്തു.
ആർട്ടിഫിഷൽ ഇന്റലിജൻസ്
മനുഷ്യർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന കംപ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രശാഖയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ്. ഈ പ്രോഗ്രാമുകൾ ഉപയോഗിച്ച് റോബട്ടുകൾ പോലുള്ള യന്ത്രങ്ങൾക്കു പ്രവർത്തിക്കാനാകും. വീഡിയോ ഗെയിം മേഖലയിലാണ് ആദ്യമായി ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് ഇത് പല മേഖലകളിലേക്ക് വ്യാപിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബട്ടുകൾ ഇന്ന് പല മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.
ഫേസ്ബുക്കില്‍ നാം ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്പോൾ അതിലുള്ള മറ്റാളുകളെ തിരിച്ചറിഞ്ഞ് അവരെ ടാഗ് ചെയ്യണോ എന്ന് ചോദിക്കാറില്ലേ? ഇവിടെ മുഖങ്ങള്‍ തിരിച്ചറിയുന്നതും ഈ ചോദ്യം ചോദിക്കുന്നതും കൃത്രിമ ബുദ്ധിയാണ്.
പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ്സ് ആർട്ടിഫിഷൽ ഇന്റലിജൻസിനെതിരേ ശക്തമായ മുന്നറിയിപ്പുകളാണ് നൽകുന്നത്. മനുഷ്യനേക്കാൾ പതിൻമടങ്ങ് ബുദ്ധിയുള്ള യന്ത്രങ്ങളെയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി നിർമിക്കുന്നത്. ഇവ ഭാവിയിൽ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. കൃത്രിമ ബുദ്ധിക്കൊണ്ട് ഉപയോഗങ്ങളുണ്ടെങ്കിലും ജൈവികപരമായ ഒരു തലച്ചോറും നിർമിച്ചെടുത്ത ഒരു കംപ്യൂട്ടറും വലിയ വ്യത്യസമുണ്ടെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.
യൂറോപ്പ്, അമേരിക്ക, ചെെന എന്നിവടങ്ങളിലെ വൻകിട കന്പനികൾ ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിൽ വൻ നിക്ഷേപമാണ് നടത്തുന്നത്.മൈക്രോസോഫ്റ്റ് മേധാവി ബിൽഗേറ്റ്സ്, ഇലക്ട്രിക്ക് കാർനിർമാതാക്കളയാ ടെസ്്ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്ക്ക് എന്നിവരും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.എന്നാൽ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുഖൻബർഗ് കൃത്രിമ ബുദ്ധിയുടെ ഒരു ആരാധകനായിരുന്നു. ഈ രംഗത്ത് ഫേസ്ബുക്കും കോടികളുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
അവരെ സംസാരിക്കാൻ അനുവദിച്ചാൽ എന്താണ് കുഴപ്പം ?
കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമിക്കുന്ന ഉപകരണങ്ങൾക്ക് പരസ്പരം സംസാരിക്കാൻ സാധിക്കും. നമ്മൾ അനുദിനം ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.സാങ്കേതികവിദ്യ വളരുന്നതോടെ നമ്മുടെ സ്മാർട്ട് ഫോണ്‍ സ്വയം വീട്ടിലെ ഫ്രിഡ്ജിനും കാറിനുമൊക്കെ നിർദേശങ്ങൾ കൈമാറുകയും അവർ അതിന് മറുപടി നൽകുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇവർ ഇത്തരത്തിൽ ആശയ വിനിമയം നടത്തുന്നത് നമുക്ക് മനസിലാകാത്ത ഭാഷയിലാണെങ്കിൽ അത് നമുക്ക് അസ്വസ്ഥതയുണ്ടാക്കും എന്നതിന് സംശയമില്ല. അവ നമ്മുടെ കുറ്റമാണോ പറയുന്നതെന്ന് ആരറിഞ്ഞു. അല്ലെങ്കിൽ നാം കണ്ടിട്ടുള്ള സിനിമകളിലേതുപോലെ അവ നമുക്കെതിരേ യുദ്ധത്തിന് തയാറെടുക്കുകയാണെങ്കിലോ?
നമ്മുടെ ഭാഷ റോബട്ടുകളെ പഠിപ്പിക്കാൻ നമുക്കാവും. പക്ഷെ അവർ സ്വയം ഉണ്ടാക്കുന്ന ഭാഷ മനസിലാക്കാൻ നമുക്കായെന്നു വരില്ല.
റോസ് മേരി ജോൺ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top