Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ 50 വര്‍ഷം
ഭാഗ്യദേവത മാടിവിളിക്കാൻ തുടങ്ങിയിട്ട് ഇത് അന്‍പതാം വർഷം. പലരേയും ഭാഗ്യദേവത കടാക്ഷിച്ചു. കടാക്ഷം കിട്ടാനായി പലരും ഇന്നും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് ലോട്ടറിയുടെ രസതന്ത്രം. പ്രതീക്ഷകളോടെയും എണ്ണമറ്റ സ്വപ്നങ്ങളോടെയും ആകാംക്ഷയോടെയുമുള്ള കാത്തിരിപ്പുണ്ട് ഓരോ ലോട്ടറിയും നറുക്കെടുക്കുന്പോൾ. അന്‍പതു വർഷം മുന്‍പ് തുടങ്ങിയ ആ ശീലം മലയാളി ഇന്നും കൊണ്ടുനടക്കുന്നു ആണ് പെണ് ഭേദമില്ലാതെ. ലോട്ടറിയടിച്ചാലും ഇല്ലെങ്കിലും ലോട്ടറിയെടുക്കുക എന്ന ശീലം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവരുണ്ട്. എന്നെങ്കിലും ഭാഗ്യദേവത കടാക്ഷിക്കുമെന്ന പ്രതീക്ഷയിൽ അവർ ലോട്ടറിയെടുത്തുകൊണ്ടേയിരിക്കുന്നു...
അന്‍പതു വർഷം മുന്‍പ്..
ഒരു രൂപയുടെ ആകൃതിയിലായിരുന്നു ആദ്യത്തെ ലോട്ടറി. സമ്മാനത്തുക അന്‍പതിനായിരം രൂപയും. 1967ലെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിനായിരുന്നു ആദ്യത്തെ കേരള ലോട്ടറി പുറത്തിറങ്ങുന്നത്. 1968 ജനുവരി 26നാണ് ആദ്യ ലോട്ടറി ഫലം പുറത്തുവന്നതെന്ന് ആദ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ച ഗസറ്റിൽ പറയുന്നു. ഒരു രൂപയുടെ രൂപത്തിലുള്ള ആദ്യ ലോട്ടറിയിലുണ്ടായിരുന്ന ചിത്രം ഒരു ഓപ്പറേഷൻ തിയറ്ററിന്റേതായിരുന്നു. പിന്നീട് ചിത്രങ്ങൾ പലതും മാറി.
രണ്ടാമത്തെ ലോട്ടറിയിൽ ചിത്രം നൽകിയത് ഒരു ഗ്രാമക്കാഴ്ചയുടേതായിരുന്നു. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമചിത്രം പോലും ലോട്ടറിയിൽ ഇടം പിടിച്ചിട്ടുണ്ട്. 1975 ഏപ്രിൽ 11ന് നറുക്കെടുത്ത ലോട്ടറിയിലായിരുന്നു രവിവർമചിത്രം ഉണ്ടായിരുന്നത്. പിന്നീട് പല കേരളീയ ചിത്രങ്ങളും ലോട്ടറിയിൽ ഇടം നേടി. കേരളത്തിന്റെ തനതു കലകളായ കഥകളിയും മോഹിനിയാട്ടവും കേരളത്തിന്റെ വശ്യസുന്ദരമായ പ്രകൃതിയും വള്ളംകളിയും മാവേലിയുമൊക്കെ ലോട്ടറിയിൽ ചിത്രമായി വന്നു.
അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സ്വപ്നം കാണാൻ കൂടി പഠിപ്പിച്ചതിന്റെ ക്രെഡിറ്റും ലോട്ടറിക്കുണ്ട്. 1967ൽ ഇം.എംഎസ് നന്പൂതിരിപ്പാടിന്റെ ഇടതു സർക്കാർ കേരളം ഭരിക്കുന്പോഴാണ് സംസ്ഥാന സർക്കാരിന്റെ ലോട്ടറി ആരംഭിക്കുന്നത്. അതുവരെ സ്വകാര്യ ലോട്ടറികൾ പലതും കേരളത്തിലുണ്ടായിരുന്നു. അതിനെയെല്ലാം നിരോധിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന പി.കെ.കുഞ്ഞ് സാഹിബാണ് കേരള ഭാഗ്യക്കുറിക്ക് രൂപം നൽകിയതും പ്രാവർത്തികമാക്കിയതും. പി.കെ.സെയ്തുമുഹമ്മദായിരുന്നു ലോട്ടറി വകുപ്പിന്റെ ആദ്യ ഡയറക്ടർ അഥവാ സ്ഥാപക ഡയറക്ടർ.
സെപ്റ്റംബർ ഒന്നിന് ഇന്ത്യയിലാദ്യമായി കേരളത്തിൽ ഭാഗ്യക്കുറി വകുപ്പ് നിലവിൽ വന്നെങ്കിലും ആദ്യമായി വിൽപന തുടങ്ങിയത് കേരളപ്പിറവി ദിനത്തിലാണ്. നറുക്കെടുപ്പ് അടുത്ത വർഷം ജനുവരി 26നും. മറ്റു സ്വകാര്യ ലോട്ടറികളെ അപേക്ഷിച്ച് സംസ്ഥാന സർക്കാരിന്റെ ലോട്ടറിയിൽ പാവപ്പെട്ടവർക്ക് വിശ്വാസമേറെയായിരുന്നു. തട്ടിപ്പോ പണം കിട്ടാതെയുള്ള ബുദ്ധിമുട്ടുകളോ ഉണ്ടാകില്ലെന്ന് അവർ ഉറച്ചു വിശ്വസിച്ചു. കേരളത്തിന്റെ മാതൃക പിന്തുടർന്ന് മറ്റു സംസ്ഥാനങ്ങളും ലോട്ടറികൾ ആരംഭിച്ചെങ്കിലും കേരള ലോട്ടറിയുടെ വിശ്വാസ്യതയുടെ ഉറപ്പിന് കോട്ടം തട്ടിയില്ല.
1967-68 കാലത്ത് സംസ്ഥാന ഭാഗ്യക്കുറിയുടെ വിറ്റുവരവ് 20 ലക്ഷമായിരുന്നുവെന്നും 2005-06ൽ ഇത് 231 കോടിയായി ഉയർന്നുവെന്നും 2009-10ൽ ഇത് 625 കോടിയായി ഉയർന്നുവെന്നും ഇന്നത്തെ ധനമന്ത്രി ഡോ.തോമസ് ഐസക് രചിച്ച ലോട്ടറി വിവാദം ഒരു ചൂതാട്ടം എന്ന പുസ്തകത്തിൽ പറയുന്നു.
ലോട്ടറി കേരളം ചുറ്റിയത്...
നാളെയാണ് നാളെ നാളെ നാളെ നാളെ.....മടിച്ചു നിൽക്കാതെ കടന്നുവരൂ നാളത്തെ ഭാഗ്യവാനോ ഭാഗ്യവതിയോ നിങ്ങളാകൂ...എന്ന മൈക്ക് അനൗണ്‍സ്മെന്റ് കേൾക്കാത്ത ഒരു ഗ്രാമവും നഗരവും വഴിയോരങ്ങളും കേരളത്തിലുണ്ടാവില്ല. ലോട്ടറി വിൽപ്പനക്കാരന്റെ അനൗണ്‍സ്മെന്റ് ഇന്നും ഗൃഹാതുരത്വത്തിന്റെ ഓർമകൾ സമ്മാനിക്കുന്നതാണ്. തൃശൂർ കൂർക്കഞ്ചേരിയിലുണ്ടായിരുന്ന ബാലൻ എന്നയാളുടെ ശബ്ദമാണ് ലോട്ടറി അനൗണ്സ്മെന്റിൽ മിക്കവാറും ഉപയോഗിച്ചിരുന്നത്. ബാലന്റെ ശബ്ദം കേരളം മുഴുവൻ മുഴങ്ങിക്കേട്ടിട്ടുണ്ട്. എത്രയോ ഭാഗ്യവാൻമാരേയും ഭാഗ്യവതികളേയും ബാലൻ തന്റെ ശബ്ദം കൊണ്ട് ആകർഷിച്ച് ലോട്ടറിയെടുപ്പിച്ചിട്ടുണ്ട്.
സൈക്കിളിലും പഴയ അംബാസഡർ കാറിലും ലോട്ടറി വിൽപ്പന നടന്നിട്ടുണ്ട് കേരളത്തിൽ. ലോട്ടറിയുടെ പ്രൗഢഗാംഭീര്യകാലമായിരുന്നു അത്.
പഴയകാല മലയാള സിനിമാഗാനങ്ങൾ അനൗണ്‍സ്മെന്റിനൊപ്പം മിക്സ് ചെയ്ത് നാട്ടിടവഴികളിലൂടെ മന്ദംമന്ദം നീങ്ങിയിരുന്ന ലോട്ടറിക്കച്ചവടക്കാരന്റെ സൈക്കിൾ മറക്കാനാകുമോ... കാറിൽ കോളാന്പി മൈക്ക് കെട്ടി ലോട്ടറി കച്ചവടം നടത്തിയവരുണ്ട്. കാറിന്റെ ബാക്ക്് സിറ്റീൽ ഗമയിൽ ചാഞ്ഞിരുന്ന് അനൗണ്‍സ്മെന്റ് നടത്തിയവരുടെ പത്രാസൊന്ന് കാണേണ്ടതായിരുന്നു.
ഒരു നന്പറിന്റെ നഷ്ടവും ദുഃഖവും
ഒരു നന്പറിന്റെ നഷ്ടങ്ങളും ദുഃഖങ്ങളും ഇക്കഴിഞ്ഞ അന്‍പതുവർഷത്തിനിടെ എത്ര തവണ കണ്ടിരിക്കുന്നു നമ്മൾ. ഒരു നന്പറിന് ഭാഗ്യം കൈവിട്ടുപോകുന്ന ട്രാജഡി ഒരിക്കലെങ്കിലും ലോട്ടറിയെടുക്കുന്നവർ അനുഭവിച്ചിരിക്കും ബംപർ സമ്മാനം വരെ ഇങ്ങനെ ചുണ്ടിനും കപ്പിനുമിടയിൽ ഒരു നന്പറിന്റെ വ്യത്യാസത്തിൽ കൈവിട്ടുപോയവരുണ്ട്. പണ്ടത്തെ എസ്എസ്എൽസി പരീക്ഷ റിസൾട്ട് വരുന്ന സമയത്ത് ജയിച്ചോ എന്ന് ചോദിച്ചാൽ അന്നത്തെ ചില കുട്ടികൾ തമാശയായി പറയുന്ന ഡയലോഗുണ്ടായിരുന്നു - ഒരു നന്പറിന് പോയെന്ന്....
ടിക്കറ്റിന്റെ പൈസയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നെത്ര തവണ നെടുവീർപ്പിട്ടിരിക്കുന്നു.
ഒരു നിരോധനത്തിന്റെ ഓർമ
2005 ജനുവരി 25നാണ് കേരളത്തിൽ സംസ്ഥാന ഭാഗ്യക്കുറിയടക്കം എല്ലാ ലോട്ടറികളും നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേരളത്തിലെ പാവപ്പെട്ട ലോട്ടറി ഏജന്റുമാർക്ക് ആ വാർത്ത വിശ്വസിക്കാൻ സാധിച്ചില്ല. എത്രയോ കുടുംബങ്ങളിൽ അടുപ്പു പുകഞ്ഞിരുന്നത് ഈ കച്ചവടത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിലൂടെയായിരുന്നു. ഇപ്പോൾ നിരോധനം മാറി. ഓണ്‍ ലൈൻ ലോട്ടറികളുടെ വരവും ഒറ്റനന്പർ ലോട്ടറിയുമൊക്കെ ബംപർ വിവാദങ്ങളായി. മാറി മറിഞ്ഞു. എന്നിട്ടും കേരള ലോട്ടറിക്ക് പ്രിയം കുറഞ്ഞില്ല. ഇന്നും ആളുകൾ അതു വാങ്ങിക്കൊണ്ടേയിരിക്കുന്നു.
നെഞ്ചിടിപ്പു കൂട്ടും നറുക്കെടുപ്പ്
ഇത്തവണ ഓണം ബംപർ നറുക്കെടുപ്പ് നടക്കുന്പോൾ ഏജന്റുമാരടക്കം നിരവധി പേരാണ് അത് കാണാനും തങ്ങൾക്കൊപ്പം ഭാഗ്യദേവത വരുമോ എന്നറിയാനും നറുക്കെടുപ്പ് നടന്ന സ്ഥലത്തെത്തിയത്. എന്നും എപ്പോഴും നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതാണ് ലോട്ടറി നറുക്കെടുപ്പ്. പണ്ട് കൈകൊണ്ട് കറക്കുന്ന യന്ത്രം കൊണ്ടായിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ നറുക്കെടുപ്പും മോഡേണായി. സ്വിച്ച് അമർത്തിക്കൊണ്ട് നന്പറുകൾ തെരഞ്ഞെടുത്താണ് നറുക്കെടുപ്പ്. നറുക്കെടുപ്പിന് സാക്ഷ്യം വഹിക്കാനെത്തുന്ന വിഐപികളോ കാണികളോ നറുക്കെടുപ്പ് നടത്തും. വളരെ പെട്ടന്നുതന്നെ ഇപ്പോൾ നറുക്കെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം നടക്കും.
മഹാശൃംഖലയുടെ നെറ്റ് വർക്ക്
നാൽപ്പതിനായിരത്തോളം ഏജന്റുമാർ, ഒരു ലക്ഷത്തിലധികം റീട്ടെയിൽ കച്ചവടക്കാർ, അംഗീകാരമില്ലാത്ത ചെറിയ കച്ചവടക്കാർ ഇതിലുമേറെ..പതിനാല് ജില്ലാ ആസ്ഥാനത്തും കേരള ലോട്ടറി വകുപ്പിന്റെ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ വേറെയും.
ഒരു മഹാശൃംഖലയിലെ കണ്ണികളാണ് ലോട്ടറിയുമായി ഇടപെടുന്ന ഓരോരുത്തരും. കോടികളുടെ ബിസിനസാണ് ലോട്ടറിയിലൂടെ നടക്കുന്നത്. വ്യാജടിക്കറ്റുകളുടെ പ്രചരണം തടയാൻ 2008 മുതൽ ടിക്കറ്റിൽ ബാർ കോഡ് പ്രിന്റ് ചെയ്യുന്നുണ്ട്. കേരള
ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയാണ് കേരള സർക്കാരിന് വേണ്ടി ലോട്ടറി ടിക്കറ്റുകൾ പ്രിന്റു ചെയ്യുന്നത്.
അന്‍പതിലെ സ്വപ്നങ്ങൾ... പ്രതീക്ഷകൾ...
അന്പതിലെത്തിനിൽക്കുന്ന കേരള ഭാഗ്യക്കുറി പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും സമ്മാനിക്കുന്നുണ്ട്; വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും.
കേരളഭാഗ്യക്കുറിയുടെ അന്‍പതാം വാർഷികത്തിന്റെ നിത്യസ്മാരകമായി ഭാഗ്യക്കുറിയുടെ വരുമാനം കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യപരിരക്ഷയ്ക്കായി ഉപയോഗപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആർഎസ്ബിവൈ ഇൻഷ്വറൻസ് ഉളള എല്ലാവർക്കും സൗജന്യ ചികിത്സ സഹായം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷമിടുന്നത്. കേരളത്തിന്റെ ഭാഗ്യക്കുറി കേരളത്തിന്റെ ഭാഗ്യം ആയി മാറുകയാണെന്നും ആരോഗ്യപരിപാലന പദ്ധതിയിലേക്ക് ഒരു സംഭാവന എന്ന പദവിയിലേക്ക് ലോട്ടറിയെ മാറ്റുമെന്നുമാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്തെ ഒരു ലക്ഷം പേരുടെ ഉപജീവനമാർഗം കൂടിയായ കേരള സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇതര സംസ്ഥാന ലോട്ടറികളെ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈൻ രജിസ്ട്രേഷൻ സംവിധാനമടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഭാഗ്യക്കുറിയുടെ മൊത്ത വിതരണ രംഗത്ത് ഏർപ്പെടുത്തും. ലോട്ടറി വിൽപ്പനക്കാരായ വാഹനം ഓടിക്കാൻ അറിയുന്ന എല്ലാ ഭിന്നശേഷിക്കാർക്കും വികലാംഗ കോർപ്പറേഷൻ മുഖേന മുച്ചക്രവാഹനങ്ങൾ നൽകും. വിൽപ്പനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകുന്ന പദ്ധതികൾ നടപ്പിലാക്കും. ലോട്ടറി തൊഴിലാളികളുടെ മക്കൾക്ക് പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാൻ പാടില്ലെന്നും ധനമന്ത്രി കേരള ഭാഗ്യക്കുറിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്.
അതെ, സ്വപ്നങ്ങളും പ്രതീക്ഷകളും പിന്നെയും വളരുകയാണ്. ഭാഗ്യനിർഭാഗ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ആ ചെറിയ കടലാസ് കഷ്ണം പിന്നെയും പിന്നെയും മോഹിപ്പിക്കുകയാണ്. നാളെയാണ് നാളെ നാളെ നാളെ എന്ന് ഭാഗ്യദേവത മാടി വിളിച്ചുകൊണ്ടേയിരിക്കുന്നു.
ഋഷി
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top