ആമയും വെള്ളിമൂങ്ങയും ആദായക്കച്ചവടം
ആമയും വെള്ളിമൂങ്ങയും ആദായക്കച്ചവടം
നക്ഷത്ര ആമകളെപ്പറ്റി കേൾക്കാത്തവരുണ്ടാവില്ല. വിദേശത്ത് എത്തിയാൽ ഇതിന് ലക്ഷങ്ങൾ വിലയായി കിട്ടുമത്രേ! വെള്ളിമൂങ്ങയുടെ കാര്യവും വ്യത്യസ്തമല്ല. ഇരുതലമൂരിയായാലും ലക്ഷങ്ങൾക്ക് പഞ്ഞമില്ല. പത്തുവർഷത്തോളമായി ഈ ജീവികളുടെ പേരിൽ എണ്ണിയാലൊടുങ്ങാത്ത തട്ടിപ്പുകളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.

അടുത്തിടെ കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസറും സംഘവും മൊഗ്രാൽ മായിപ്പാടിയിൽ നിന്നും മുംബൈക്ക് കടത്തുകയായിരുന്ന പതിനൊന്ന് ആമകളേയും മൂന്ന് കലമാൻ കൊന്പുകളും പിടികൂടിയിരുന്നു. ഉത്തരേന്ത്യയിൽ ലക്ഷങ്ങൾ ചെലവുള്ള പ്രത്യേക പൂജയ്ക്കായാണ്്് ആമകളെ കൊണ്ടുപോകുന്നതെന്ന് പിടിയിലായ നാലംഗസംഘം സമ്മതിച്ചിരുന്നു. ആമകളെയും മറ്റുപല ജീവികളെയും ഉത്തരേന്ത്യയിൽ മാത്രമല്ല തമിഴ്നാട,് കർണാടകം, ആന്ധ്ര എന്നിവിടങ്ങളിലും പൂജയ്ക്കായി ഉപയോഗിച്ചുവരുന്നു. സാധാരണ ഒരുകാലിൽ നാല് വിരലുകളാണ് ആമകളിൽ കാണാറുള്ളതെങ്കിലും പൂജയ്ക്കുപയോഗിക്കുന്ന ആമകൾക്ക് ഓരോ കാലിലും അഞ്ച് വിരൽ വീതം വേണമെന്നാണു നിബന്ധന.
ഇത്തരം ആമകളെ കൊണ്ടുചെല്ലുന്നവർക്ക് അവയെ ഉപയോഗിച്ചുള്ള വിശിഷ്ടമായ പൂജയിൽ പങ്കെടുക്കാൻ പറ്റും. പൂജ കഴിയുന്പോഴേക്ക് വീട് മുഴുവൻ പണംകൊണ്ട് നിറയുമെന്ന് വിശ്വസിപ്പിച്ചുള്ള തട്ടിപ്പുകൾ അരങ്ങേറുന്നത് പ്രധാനമായും കർണാടകത്തിലെ മടിക്കേരിയും ഗൂഡല്ലൂരും കേന്ദ്രീകരിച്ചാണ്. തട്ടിപ്പുമാഫിയയുടെ കെണിയിൽ പെട്ട പലരുടേയും ഒരായുസിന്‍റെ അദ്ധ്വാനഫലം നഷ്ടപ്പെട്ടു. ചിലർ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.

മനോജിന് സംഭവിച്ചത്

ഇനി കാസർഗോഡ് ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി കഴിഞ്ഞിരുന്നയാളാണ് മനോജ്. സ്വന്തം അദ്ധ്വാനത്താൽ രണ്ട് ടെന്പോവാനും മൂന്ന് കാറുകളും വാങ്ങി ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞുവരവേയാണ് ആമപൂജയെപ്പറ്റി അറിയുന്നത്. നേരത്തെ ഇത്തരം തട്ടിപ്പു സംഭവങ്ങളിൽ കുടുങ്ങിയ പ്രദീപനാണ് ആമപൂജയെപ്പറ്റി മനോജിനോട് പറഞ്ഞത്. അന്ധവിശ്വാസി കൂടിയായ മനോജിനെ ആമപൂജയിലേക്ക് ആകർഷിക്കാൻ വളരെ വേഗം പ്രദീപന് സാധിച്ചു. പിന്നീട് അഞ്ച് വിരലുകളുള്ള ആമയെ തേടിയായി അന്വേഷണം. പല സുഹൃത്തുക്കളോടും ഇക്കാര്യം വിളിച്ചു പറഞ്ഞു.

ഒരു പൂജയോടെ കോടീശ്വരനാകുമെന്നു കേട്ടപാടെ അഞ്ച് വിരലുകളുള്ള ആമകളെ തേടിയിറങ്ങിയ ആളുകളുടെ എണ്ണം കൂടി. ഒരുമാസത്തോളം ആമപിടുത്തക്കാരുടെ പടതന്നെ കുളങ്ങളിലും കിണറുകളിലും മറ്റു ജലാശയങ്ങളിലും അരിച്ചു പെറുക്കിയിട്ടും പറഞ്ഞ ലക്ഷണമുള്ള ഒരാമയെ പോലും കിട്ടിയില്ല. അന്വേഷണങ്ങൾക്ക് തിരശീല വീണുകൊണ്ടിരിക്കേയാണ് മനോജിനെ ഒരു സുഹൃത്ത് വിളിച്ച് ആമയെ തരാമെന്ന് അറിയിച്ചത്.
ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. പക്ഷേ പിന്നീടു വാക്ക് മാറ്റി. ആമയ്ക്ക് കോടികൾ കിട്ടാൻ സാദ്ധ്യതയുണ്ടെന്ന് കരുതിയ അയാൾ അൻപത് ലക്ഷമാണ് പിന്നീട് ചോദിച്ചത്. ഒടുവിൽ ആമപൂജയ്ക്ക് അയാളെക്കൂടി പങ്കെടുപ്പിക്കാമെന്ന വ്യവസ്ഥയിൽ അഞ്ച് ലക്ഷത്തിന് വിലയുറപ്പിച്ചു. അഞ്ച് വിരലുകളുള്ള ആമയ്ക്ക് അഞ്ചുലക്ഷം നൽകുന്നതിനായി രണ്ടു വാഹനങ്ങൾ വിൽക്കേണ്ടിവന്നു. പതനത്തിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നു അത്.വീരാജ്പേട്ടയ്ക്കടുത്തുള്ള പൂജാരിയുടെ വീട്ടിൽ പൂജ നടത്തുവാൻ തീരുമാനിച്ച പ്രകാരം എല്ലാവരും അങ്ങോട്ടു യാത്രയായി. പൂജാരി നൽകിയ പൂജാസാധനങ്ങളുടെ ലിസ്റ്റ് കണ്ട് മനോജ് ഞെട്ടി. മുറിയിൽ നിരത്തുന്ന വെള്ളിനാണയങ്ങളുടെ മുകളിലിരുന്നാണ് പൂജ ചെയ്യേണ്ടത്.രണ്ടു ലക്ഷം രൂപയോളം വെള്ളിനാണയങ്ങൾക്കായി മുടക്കേണ്ടിവരും.നാണയങ്ങൾ കർണാടകയിൽ കിട്ടുമെന്നും പണം നൽകിയാൽ മതിയെന്നും പറഞ്ഞപ്പോൾ ഒടുവിൽ സമ്മതിക്കേണ്ടിവന്നു.വീണ്ടും നാട്ടിലെത്തി ഒരു വണ്ടികൂടി കിട്ടിയ വിലയ്ക്ക് വിറ്റശേഷം വീണ്ടും വീരാജ്പേട്ടയിലേക്ക്.ബാക്കിയുള്ള പൂജാസാമഗ്രികൾക്കായി അറുപത്തിനാലായിരം രൂപ കൂടി നൽകേണ്ടിവന്നു.

ഒടുവിൽ പൂജ തുടങ്ങി.അഞ്ചു ദിവസമായി പൂജ തുടർന്നിട്ടും പണംവന്നില്ല.എന്തോ വിഘ്നങ്ങളുണ്ടെന്നും സമയമെടുക്കുമെന്നുമാണ് പൂജാരി പറഞ്ഞ വിശദീകരണം. പത്തു ദിവസത്തോളം തുടർന്ന പൂജയ്ക്കും അതിനിടയിൽ ഇരുപതോളം പേരെ താമസിപ്പിച്ച വകയിലെ ലോഡ്ജിന്‍റെ വാടക, ഭക്ഷണം എന്നിവയ്ക്കുമായി ചെലവായത് ഒന്നരലക്ഷത്തോളം രൂപ. ഒരു വണ്ടികൂടി വിറ്റാണ് പണം കണ്ടെത്തിയത്.അപ്പോഴേക്കും ആമ ചത്തതിനാൽ പൂജ മുടങ്ങി.പൂജ തുടരണമെങ്കിൽ ആമവേണമെന്നതിനാൽ അതിന് വേണ്ടിയുള്ള യാത്രയാണ് അവിടെനിന്നും മനോജ് ആരംഭിച്ചത്. ബിസിനസ് പൊളിഞ്ഞ് പാപ്പരായ മനോജ് ഇപ്പോഴും അഞ്ച് വിരലുകളുള്ള ആമയ്ക്കായി അന്വേഷണം തുടരുകയാണ്.


വെള്ളിമൂങ്ങ

മൂങ്ങകൾ പലതരമുണ്ട്. ആൾപാർപ്പില്ലാത്ത പഴയ വീടുകളിലും വിജനമായ പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ശബ്ദംകൊണ്ട് സാന്നിദ്ധ്യമറിയിക്കുന്ന ജീവിയാണ് മൂങ്ങകൾ.പ്രേതസിനിമകളിലും സീരിയലുകളിലും പേടിപ്പെടുത്തുന്ന കഥാപാത്രമായി മൂങ്ങകളെ അവതരിപ്പിക്കാറുണ്ട്. തൂവൽ പൂർണമായും വെള്ളനിറത്തിലുള്ളതാണ് വെള്ളിമൂങ്ങ. വെള്ളിമൂങ്ങകൾ വളരെ പെട്ടെന്നാണ് കോടികളുടെ മൂല്യമുള്ള വിൽപ്പനച്ചരക്കായത്.
പയ്യന്നൂരിനടിത്ത് ഒരു ഗ്രാമത്തിൽ പൊതുപ്രവർത്തനങ്ങളിലെ സജീവമായ ഇടപെടലിലൂടെ മാതൃകകളായ നാല് യുവാക്കൾ വളരെ പെട്ടെന്നാണ് പൊതുരംഗത്ത് നിന്നും പിൻമാറിയത്. ഒരാൾ ഗൾഫിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. രണ്ട് പേർ വാഹനകച്ചവടക്കാർ. നാട്ടുകാർ ഇവരുടെ പോക്കുവരവുകൾ നിരീക്ഷിക്കാൻ തുടങ്ങി. ഒരാഴ്ചകൊണ്ട് ഇവരുടെ താവളം കണ്ടെത്തി. ആൾപാർപ്പില്ലാത്ത പഴയ വീടുകളാണ് ഇവരുടെ കേന്ദ്രമെന്നും വെള്ളിമൂങ്ങകളാണ് ലക്ഷ്യമെന്നും ചിലർ തിരിച്ചറിഞ്ഞു. വെള്ളിമൂങ്ങയെ വച്ച് പൂജ നടത്തിയാൽ നിധികിട്ടുമെന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചതോടെയാണ് വെള്ളിമൂങ്ങയ്ക്കായുള്ള ഇവരുടെ തപസ് ആരംഭിച്ചത്.

അഡ്വാൻസ് നൽകി തട്ടിപ്പ്

ഒരുകിലോക്ക് മുകളിൽ തൂക്കവും മുഴുവൻ വെള്ളത്തൂവലുമുള്ള വെള്ളിമൂങ്ങയ്ക്ക് 50 ലക്ഷം മുതലാണ് മാർക്കറ്റ് നിരക്കെന്നും ഇവരെ വിശ്വസിപ്പിച്ചിരുന്നു. ആഴ്ചകൾക്കു ശേഷം ഇവർക്ക് ഒരു വെള്ളിമൂങ്ങയെ കിട്ടി. അതിനെ ആർക്കാണ് കൊടുക്കേണ്ടതെന്ന് നിശ്ചയമില്ലാത്തതിനാൽ പറന്നുനടക്കാനുള്ള സൗകര്യത്തിന് ഒരു കൂട് പണിത് മൂങ്ങയെ അതിനുള്ളിലാക്കി. തവള, എലി, പക്ഷിക്കുഞ്ഞുങ്ങൾ എന്നിവയാണ് ഇതിന്‍റെ ഭക്ഷണമെന്ന് മനസിലാക്കി തവളപിടുത്തവും എലിപിടുത്തവുമായി പിന്നീട്. ഇതിനിടയിൽ പൂജക്കാരുടെ ടീമിനെ കണ്ടുപിടിച്ചു. അവർ വെള്ളിമൂങ്ങയെ ഒരുകോടി രൂപയ്ക്കെടുക്കാമെന്ന് വാഗ്ദാനം ചെയ്തതോടെ ജീവിതം സഫലമാകുന്നതിന്‍റെ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി. പക്ഷേ പൂജക്കാർ എപ്പോഴാണ് പൂജ നടത്തുകയെന്ന് പറയുന്നില്ല. മൂന്നുലക്ഷം രൂപ നൽകിയാൽ പെട്ടെന്ന് പൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും പൂജയുടെ ആളുകൾ പറഞ്ഞു.

മൂന്നു ലക്ഷം സംഘടിപ്പിക്കുക ബുദ്ധിമുട്ടായതിനാൽ കാത്തിരിക്കാനുള്ള തീരുമാനത്തിലാണ് ഇവരെത്തിയത്. തവളയേയും എലിയേയും ആവശ്യത്തിന് കിട്ടാതായപ്പോൾ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി നൽകാൻ തുടങ്ങി.പൂജയുടെ ദിവസങ്ങൾ നീളുന്നതിനിടയിൽ ഒരുകൂട്ടരെത്തി വെള്ളിമൂങ്ങയെ 50 ലക്ഷത്തിന് എടുക്കാമെന്ന് പറഞ്ഞ് പതിനായിരം രൂപ അഡ്വാൻസ് നൽകി. അഡ്വാൻസ് വാങ്ങിയ തുക കോഴിക്കുഞ്ഞുങ്ങളെ വാങ്ങി തീർന്നു. തീറ്റയിൽ കുറവ് വന്നാൽ തൂക്കം കുറയുകയോ ചാകുകയോ ചെയ്താൽ പദ്ധതികൾ വെള്ളത്തിലാകുമെന്ന് മനസിലാക്കിയ യുവാക്കൾ ഒടുവിൽ പൂജയ്ക്ക് നൽകേണ്ട മൂന്ന് ലക്ഷം രൂപ ലോണെടുക്കുവാൻ തീരുമാനിച്ചു.

പൂജ നടത്തുന്ന മടിക്കേരി ടീമിന് പണം കൈമാറിയപ്പോൾ ഉടൻ മൂങ്ങയുമായി എത്താൻ പറഞ്ഞു. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ മൂങ്ങയുടെ പണം കിട്ടുമെന്നും കൂട്ടത്തിൽ നിങ്ങൾക്ക് ഒരു നിധി കിട്ടാനുള്ള സാധ്യതകൾ കാണുന്നുണ്ടെന്നും പൂജാരി പറഞ്ഞു. പക്ഷേ പൂജ തുടങ്ങി രണ്ടാം ദിവസം ഭക്ഷണം കിട്ടാതെ ആ ജീവിയും ചത്തതോടെ പൂജ മുടങ്ങി. മൂന്ന് മാസത്തിനുള്ളിൽ നാല് ലക്ഷത്തോളം രൂപയുടെ കടക്കാരായി മാറിയ ഈ യുവാക്കൾ എല്ലാം അവിടെ അവസാനിപ്പിച്ചുവെന്ന് കരുതിയെങ്കിൽ തെറ്റി. മൂങ്ങയ്ക്ക് 50 ലക്ഷം വിലയുറപ്പിച്ച് പതിനായിരം അഡ്വാൻസ് നൽകിയത് പൂജയുടെ സംഘത്തിൽപെട്ടവരാണെന്ന് തിരിച്ചറിയാതെ അടുത്ത മൂങ്ങയെ പിടിക്കാനുള്ള അലച്ചിലിലാണവർ.
(തുടരും)

പീറ്റർ ഏഴിമല