ഗോൾഡൻ തേക്ക്
ഗോൾഡൻ തേക്ക്
രാജ്യത്ത് ഭൗമസൂചിക പദവി ലഭിച്ച ആദ്യവനവിഭവമായതിന്‍റെ തലയെടുപ്പിലാണ് നിലന്പൂർ തേക്ക്. ലോകപെരുമയ്ക്ക് മികവിന്‍റെ ബ്രാൻഡ് മുദ്രയും നിലന്പൂർ തേക്കിനു സ്വന്തമായിക്കഴിഞ്ഞു. തേക്കിന്‍റെ നാട് എന്നറിയപ്പെടുന്ന നിലന്പൂർ ബഹുമതിയുടെ അഭിമാനനിറവിലാണ്. തരുരാജാവായ തേക്കിന്‍റെ പ്രതാപമാണ് നിലന്പൂരിനെ ലോകപ്രശസ്തിയിൽ എത്തിച്ചത്. മികച്ച ഗുണനിലവാരവും തനിമയുമുള്ള വനവിഭവമായ നിലന്പൂർ തേക്കിന്‍റെ പെരുമ പ്രാചീനകാലം മുതലുണ്ട്. എന്നാൽ കോളനിഭരണകാലത്ത് വിദേശികളുടെ കയറ്റുമതി ഇനങ്ങളിൽ തേക്കിന് മുന്തിയ പരിഗണന ലഭിച്ചതോടെയാണ് നിലന്പൂർ തേക്കും ലോകപ്രസിദ്ധമാകുന്നത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയ പോർച്ചുഗീസ് നാവികൻ വാസ്കോഡ ഗാമ തിരിച്ചു പോകാനുള്ള കപ്പലിന്‍റെ കൊടിമരം നിർമിച്ചത് നിലന്പൂർ തേക്കുപയോഗിച്ചാണ്.

വാസ്കോഡ ഗാമയ്ക്ക് തേക്ക് നൽകിയതിന്‍റെ രേഖ ഇന്നും നിലന്പൂർ കോവിലകത്ത് സൂക്ഷിച്ചിരിക്കുന്നു. ബ്രിട്ടനിൽ ബക്കിംഗ്ഹാം കൊട്ടാരത്തിന് മോടിപിടിപ്പിച്ചതും ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 150 വർഷം പഴക്കമുള്ള ടിങ്കോമാലി എന്ന യുദ്ധക്കപ്പൽ നിർമിച്ചതും നിലന്പൂർ തേക്ക് ഉപയോഗിച്ചാണെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. ആഡംബര കാറുകളുടെ രാജാവായ റോൾസ് റോയിസിന്‍റെ ഉൾവശം രാജകീയമാക്കിയതും നിലന്പൂർ തേക്കാണ്.

ഭൗമ സൂചിക പദവി ലഭിച്ച തൊട്ടടുത്തദിവസം തന്നെ നിലന്പൂർ തേക്ക് മോഹവിലയും സ്വന്തമാക്കി. വനം വകുപ്പിന്‍റെ നെടുങ്കയം ടിന്പർ സെയിൽസ് ഡിപ്പോയിൽ ബി കയറ്റുമതി ഇനത്തിൽപ്പെട്ട 235 സെ.മീറ്റർ വണ്ണവും ഏഴ് മീറ്റർ നീളവുമുള്ള തേക്ക് തടിക്ക് ലേലത്തിൽ ലഭിച്ചത് ജിഎസ്ടി ഉൾപ്പടെ 8.68 ലക്ഷം രൂപയാണ്. നെടുങ്കയം ഡിപ്പോ പരിസരത്ത് സ്വാഭാവിക വളർച്ച പ്രാപിച്ച, ഏകദേശം ഒരു നുറ്റാണ്ട് പഴക്കമുള്ള തേക്കാണിത്. ലക്ഷണമൊത്ത തേക്ക് തടികളാണ് സാധാരണ കയറ്റുമതിയിനത്തിൽ ഉൾപ്പെടുത്തുക. മുന്പ് വിലയിൽ റിക്കാർഡിട്ട് പേരെടുത്ത മരവ്യവസായി സി.എച്ച്.ഉമ്മർ തന്നെയാണ് മോഹവില കൊടുത്ത് ഈ തേക്ക് തടി സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനവൃക്ഷത്തിനു നിലന്പൂർ തേക്കിലൂടെ ഭൂപ്രദേശ സൂചിക(ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രേഷൻ) ലഭിക്കുന്നത്. നിലന്പൂർ തേക്ക് ഹെറിറ്റേജ് സൊസൈറ്റിയുടെ അപേക്ഷയിലാണ് രജിസ്ട്രേഷൻ ലഭിച്ചത്. നിലന്പൂർ തേക്കിന്‍റെ സാധ്യതകളെ പരിപോഷിപ്പിക്കുന്നതും കാർഷികാടിസ്ഥാനത്തിൽ നിലന്പൂർ തേക്ക് കൃഷിചെയ്യുന്നതിനും ഭൂപ്രദേശ സൂചിക ലഭിച്ചതു വഴി നേട്ടമാകും. വനംവകുപ്പിന്‍റെ ഡിപ്പോകളിൽ കച്ചവടം നടത്തുന്ന തേക്കുകൾക്കു പോലും ഈ മുദ്ര നിർബന്ധമാകും. നിലന്പൂർ തേക്കുകൾക്കു നിലവിൽ വനം തേക്ക്, നാടൻ തേക്ക് എന്ന് ഇനം തിരിച്ചു രണ്ടു വിലകളാണ് വ്യാപാരികൾ നിർണയിക്കുന്നത്. ഇതിനാൽ തന്നെ നാടൻ തേക്കുകൾക്ക് കുറഞ്ഞ വിലയാണ് കച്ചവടക്കാർ നൽകുന്നത്. ഇതും ഒരു പരിധിവരെ മറികടക്കാൻ ഭൂപ്രദേശ സൂചിക ലഭിച്ചതു മൂലം സാധിക്കും. നിലന്പൂർ തേക്കെന്ന പേരിൽ വ്യാജ തടിയുടെ വിൽപന നിയമം വഴി തടയാനും കഴിയും. കയറ്റുമതി വർധിക്കുന്നതിനാൽ കർഷകർക്കും വ്യാപാരികൾക്കും ഉയർന്ന വില ലഭിക്കും. രജിസ്ട്രി അംഗീകരിച്ച മുദ്ര പതിപ്പിച്ചാണ് തടിയും ഉൽപന്നങ്ങളും വിപണിയിലെത്തുക.

വർഷങ്ങളായി നിലന്പൂർ തേക്കിന്‍റെ ഭൂപ്രദേശ സൂചിക എന്ന സ്വപ്നം കൂടിയാണ് യാഥാർഥ്യമായിരിക്കുന്നത്. കേന്ദ്രസർക്കാരിനു കേരള കാർഷികസർവകലാശാല സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൗമ സൂചികാപദവി നൽകിയത്. മറ്റിടങ്ങളിലെ തേക്കിനേക്കാളും നിലന്പൂർ തേക്കിനു സവിശേഷഗുണമുണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞതിനെത്തുടർന്നാണ് പദവി ലഭിച്ചത്. ലോകവ്യാപാരസംഘടനയുടെ (ഡബ്ലിയുടിഒ) മാർഗനിർദേശമനുസരിച്ചാണ് ജിഐ പദവി ഒരു പ്രത്യേക ഉൽപ്പന്നത്തിനു നൽകുന്നത്. ഗുണമേൻമ ഉറപ്പാക്കുന്ന ആഗോളസൂചകമായാണ് ഇത് പരിഗണിക്കുക. ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തിന്‍റെ പ്രത്യേകത കൊണ്ട്, അവിടെയുണ്ടാകുന്ന കാർഷികോത്പന്നങ്ങൾക്കോ മറ്റ് ഉൽപന്നങ്ങൾക്കോ പ്രത്യേക മികവുണ്ടെന്ന സാക്ഷ്യപ്പെടുത്തലാണ് ഭൗമ സൂചികാ (ജിഐ) പദവി പേറ്റന്‍റ്. അധികൃതർ നൽകുന്ന ഈ പദവി ഉൽപന്നത്തിനു കൂടുതൽ വില കിട്ടാനും വ്യാജന്മാരുണ്ടാകുന്നതു തടയാനും സഹായകമാകുന്നു.കാലാവസ്ഥയുടെയും മണ്ണിന്‍റെയും ഘടന പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു ബ്രിട്ടീഷുകാർ തേക്ക് പ്ലാന്‍റ് ചെയ്തത്. ഇതേപാത പിന്തുടർന്നാണ് വനംവകുപ്പും പുതിയ പ്ലാന്‍റേഷനുകൾ ആരംഭിച്ചത്.

നിലന്പൂർ തേക്കിന്‍റെ തനിമ നിലനിർത്താൻ സ്വാഭാവിക വനങ്ങളിൽനിന്നു ശേഖരിക്കുന്ന വിത്ത് ഉപയോഗിച്ചാണ് തൈ ഉത്പാദിപ്പിക്കുന്നത്. സ്വർണനിറവും കൂടുതൽ വ്യക്തതയുള്ള വാർഷിക വളയങ്ങളും നിലന്പൂർ തേക്കിന്‍റെ പ്രത്യേകതകളാണ്. എണ്ണയുടെ (ടെക്ടോമിൻ) അംശവും കൂടുതലുണ്ട്. ചിതലിനെ ചെറുക്കുന്നതിനും ദീർഘകാലം ഉപ്പു വെള്ളത്തിൽ കിടന്നാലും കേടുവരാതിരിക്കുന്നതിനും ഇതു കാരണമാകുന്നു.ലോകത്തിലെ ആദ്യത്തെ നട്ടുവളർത്തിയ തേക്കുതോട്ടമായ കനോലി പ്ലോട്ടും നിലന്പൂരിന്‍റെ പെരുമ നിലനിർത്തുന്നു. 1840ൽ ബ്രിട്ടീഷുകാരാണ് ലോകത്തു തന്നെ ആദ്യമായി ശാസ്ത്രീയമായി നിലന്പൂരിൽ കനോലി പ്ലോട്ട് എന്ന പേരിൽ തേക്ക് പ്ലാന്‍റേഷൻ ആരംഭിച്ചത്. ഹെൻറി വാലന്‍റൈൻ കനോലി എന്ന ബ്രിട്ടീഷുകാരനായ മലബാർ കളക്ടറുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനമാണ് നിലന്പൂരിന് തേക്കിന്‍റെ നാടെന്ന വിളിപ്പേര് ചാർത്തി നൽകിയത്. തദ്ദേശീയനായ ചാത്തുമേനോൻ എന്ന ചീഫ് കണ്‍സർവേറ്ററായിരുന്നു ഈ തേക്കു പ്ലാന്‍റേഷന് മേൽനോട്ടം വഹിച്ചിരുന്നത്.


വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തിലെ ആദ്യ തേക്ക് തോട്ടവും ഇതാണ്. 1933ൽ ചാലിയാർ തീരത്തെ 14.8 ഏക്കർ സ്ഥലത്തെ തേക്കിൻ തോട്ടം സംരക്ഷിത പ്ലോട്ടാക്കി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. ചാലിയാറിന്‍റെ തീരത്തെ എക്കൽ കലർന്ന മണ്ണും കാലാവസ്ഥയും തേക്ക് കൃഷിക്ക് യോജ്യമാണെന്ന് 1840കളിൽ ബ്രിട്ടിഷുകാരാണ് തിരിച്ചറിഞ്ഞത്. കപ്പൽ നിർമാണത്തിനും റെയിൽപാതയുടെ സ്ലീപ്പറിന്‍റെ ആവശ്യത്തിനും ബലമുള്ള തടി ആവശ്യമുള്ള സമയമായിരുന്നു അത്. രണ്ടാം ലോക മഹായുദ്ധ വേളയിൽ 9.1 ഏക്കർ സ്ഥലത്തെ തേക്കു തടികൾ യുദ്ധാവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ മുറിച്ചു കടത്തി. ബാക്കിയുള്ള 5.7 ഏക്കർ സ്ഥലത്ത് തേക്കു മരങ്ങൾ ഇന്നും നിലനിൽക്കുന്നു.

||

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലന്പൂർ തേക്ക് മ്യൂസിയം. തേക്കിന്‍റെ ചരിത്രപരമായ അടയാളങ്ങൾ സംരക്ഷിക്കുവാനായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിൽ 1995 ലാണ് തേക്ക് മ്യൂസിയം ആരംഭിച്ചത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്‍റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്്. കൂടാതെ തേക്കു കൊണ്ട് തീർത്ത ശിൽപ്പങ്ങളും ഇവിടെ കാണാം. തേക്കുകളെപ്പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു. തേക്കിന്‍റെ സ്വാഭാവിക പ്രജനനരീതി, വിത്തു പാകപ്പെടുത്തുന്ന വിധം, തേക്കിൻ തൈയിൽ നിന്നും തൈക്കുറ്റി ഉണ്ടാക്കുന്ന വിധം, തൈകളുടെ ഉത്ൽപാദനത്തിന് ആധുനിക രീതികളായ ടിഷ്യൂകൾച്ചറും ക്ലോണിംഗും ഉപയോഗിക്കുന്ന വിധം ഇവയെല്ലാം മ്യൂസിയത്തിൽ വിവരിച്ചിരിക്കുന്നു. കൂടാതെ തേക്കിനെ ബാധിക്കുന്ന ഏറ്റവും പ്രധാന കീടമായ ഹിബ്ലിയ പ്യൂറ, ബാക്ടീരിയ മൂലവും ഫംഗസ് മൂലവും തേക്കിനെ ബാധിക്കുന്ന രോഗങ്ങൾ ഇത്തിക്കണ്ണി, കളകൾ, കാട്ടുതീ എന്നിവ മൂലം തേക്കിനുണ്ടാകുന്ന ദോഷങ്ങൾ, ഹിബ്ലിയ പുഴുവിനെ വൈറസ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന വിധം ഇവയെല്ലാം വിശദീകരിച്ചിരിക്കുന്നു.

മലയോര വികസനത്തിന് പാതയൊരുക്കിയ നിലന്പൂർ റെയിൽവേയ്ക്ക് നിമിത്തമായതും തേക്കിൻ സന്പത്ത് തന്നെ. കരിന്പുഴയിലെ വള്ളുവശേരി തേക്ക് പ്ലാന്േ‍റഷനിലാണ് മേഖലയിലെ പ്ലാന്‍റേഷനുകളിലേക്കുള്ള തേക്ക് തൈകൾ പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. തേക്ക് മരങ്ങളുടെ ആയുസ് കണക്കാക്കി പ്ലാന്‍റേഷനുകളിലെ മരങ്ങൾ യഥാസമയം മുറിച്ചുമാറ്റുകയും പുതിയവ വച്ചു പിടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അടക്കിമുറി, ഇടമുറി എന്നീ പേരുകളിലാണ് പ്ലാന്‍റേഷനുകളിലെ മരം മുറിച്ചുമാറ്റൽ പ്രക്രിയകൾ അറിയുന്നത്. ഒരു പ്ലാന്‍റേഷനിലെ മുഴുവൻ മരങ്ങളും വെട്ടിമാറ്റി പുതിയവ വച്ചുപിടിപ്പിക്കുന്ന പ്രവർത്തിയെയാണ് അടക്കിമുറി എന്നു പറയുന്നത്. പ്ലാന്‍റേഷനുകളിൽ വളർച്ച പൂർത്തിയായ മരങ്ങൾ മാത്രം കണ്ടെത്തി വെട്ടിമാറ്റുന്ന നടപടിയാണ് ഇടമുറി. 50 വർഷം പൂർത്തിയായ പ്ലാന്‍റേഷനുകളിലാണ് അടക്കിമുറി പ്രവൃത്തി നടത്താറുള്ളത്. 10 വർഷം ഇടവിട്ട് ഇടമുറിയും നടത്തേണ്ടതുണ്ട്.

നിലന്പൂർ തേക്കിൻ തോട്ടത്തിലെ മരങ്ങൾ ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്നവയാണ്. 425 സെന്‍റീമീറ്റർ വണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ തേക്ക് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. നിലന്പൂർ തേക്ക് തടികളുടെ പ്രധാന വിൽപ്പന കേന്ദ്രങ്ങളാണ് അരുവാക്കോട്, നെടുങ്കയം തുടങ്ങിയ സ്ഥലങ്ങൾ. മലയാളത്തിൽ തേക്ക് എന്നത് തെക്കു നിന്നു വന്ന മരം എന്ന അർഥത്തിലാണ്. ശാസ്ത്രീയ നാമം: ടെക്റ്റോണ ഗ്രാൻഡിസ്. ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ’തരുരാജൻ’ എന്നും അറിയപ്പെടുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്‍റിമീറ്റർ വരെ നീളവും അതിന്‍റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്‍റെ മറ്റൊരു പ്രത്യേകത. ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും.

ചാലിയാർ പുഴയും പോഷക നദികളും കൊണ്ടുവരുന്ന എക്കൽ മണ്ണും കാലാവസ്ഥയുമായിരുന്നു നിലന്പൂർ തേക്കിനെ പരിപോഷിപ്പിച്ചത്.

രഞ്ജിത് ജോണ്‍