Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കുടുംബം കൊലയറയാകുമ്പോള്....
ജീവനു തുല്യം താൻ സ്നേഹിക്കുന്ന ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് ബിനോദ് പഥക് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത ദിവസം ബിനോദിന്റെ വീട്ടിൽ ചെന്നു. ബിനോദിന്റെ 14 കാരിയായ മകളാണ് പോലീസിനെ സ്വീകരിച്ചത്.
ആ കുട്ടിയുടെ മൊഴി കണ്ണിൽ ചോരയില്ലാത്ത ഒരു കൊലപാതകിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചു. അച്ഛനും അമ്മയും വളരെ വർഷങ്ങളായി അത്ര നല്ല സ്വരചേർച്ചയിൽ ആയിരുന്നില്ലായെന്നും മിക്കവാറും അവർ തമ്മിൽ വഴക്കു കൂടാറുണ്ടെന്നും അവൾ പറഞ്ഞു. അച്ഛന് ഏതോ സ്ത്രീയുമായി അടുപ്പമുണ്ടെന്നും അതിനെച്ചൊല്ലി രണ്ടു മൂന്നു ദിവസങ്ങൾക്കു മുന്‍പും വീട്ടിൽ വലിയ വഴക്കും വാക്കേറ്റവുമൊക്കെയുണ്ടായെന്നും ആ കുട്ടി സങ്കടത്തോടെ അറിയിച്ചു. വഴക്ക് മൂത്തപ്പോൾ കോപാകുലനായ അയാൾ ഭാര്യയെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നു. എന്നിട്ടും കലി തീരാതെ, അവരുടെ ശിരസ് വെട്ടിമാറ്റി. ഉടലും ശരീരവും ചാക്കുകളിലാക്കി. വീട്ടിലെ കട്ടിലിനോട് ചേർന്ന പെട്ടിയിൽ ഒളിപ്പിച്ചു. സൗകര്യം പോലെ ഈ ചാക്കുകൾ പുറത്ത് കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. സ്വന്തം അച്ഛന്റെ ക്രൂരതയ്ക്ക് അമ്മ ഇരയാവുന്നതും തന്നെ നൊന്തു പെറ്റ പ്രിയപ്പെട്ട അമ്മയുടെ ശരീരം അച്ഛൻ വെട്ടിനുറുക്കി ചാക്കുകളിലാക്കുന്നതുമൊക്കെ കണ്ട് ആ പെണ്‍കുട്ടി വല്ലാതെ പേടിച്ചുപോയിരുന്നു. ആരോടെങ്കിലും ഇക്കാര്യങ്ങൾ പറഞ്ഞാൽ തനിക്കും ഈ ഗതി വരുമെന്ന ഭയമായിരുന്നു അവൾക്ക്... കൊലപാതകം പുറത്തറിഞ്ഞതിനെത്തുടർന്ന് ബിനോദ് ഒളിവിലാണ്. പ്രതിക്കു വേണ്ടി പോലീസ് ഇപ്പോഴും ഉൗർജിതമായ തെരച്ചിൽ തുടരുന്നു.
വീട്ടമ്മയുടെ ദുരൂഹ മരണം: തെളിവുകൾ ഭർത്താവിനെതിര്...
കാമുകിയുമായി സ്വസ്ഥതയോടെ കഴിയുക എന്ന ഉദ്ദേശ്യത്
ിൽ ഭാര്യയുടെ കഥ കഴിച്ച സംഭവം ഝാർഖണ്ഡിലെ റാഞ്ചിയിലാണ്. കഴിഞ്ഞ ദിവസം മുംബൈയിലും ഒരു വീട്ടമ്മ കൊല്ലപ്പെട്ടു. പ്രതി മറ്റാരുമല്ല, സ്വന്തം ഭർത്താവ് തന്നെയെന്നാണ് പോലീസിന്റെ നിഗമനം. ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സ്നേഹലിന്റെ ഭർത്താവ് ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്കാരനാണ്. ഈ ദന്പതികൾക്ക് 11 വയസുള്ള ഒരു മകനുണ്ട്. കുറച്ചു നാളുകൾക്കു മുന്‍പ് സ്നേഹലിന്റെ സഹോദരന്മാരോട് പെങ്ങളെ കൊണ്ടുപോയ്ക്കോളാൻ അയാൾ ആവശ്യപ്പെട്ടിരുന്നു. സ്നേഹലിന് മറ്റൊരു പുരുഷനുമായി അടുത്ത ബന്ധമുണ്ടെന്നും അവൾ ഈ വീട്ടിൽ തന്റെ ഭാര്യയായി തുടരുന്നതിൽ തനിക്ക് താത്പര്യമില്ലെന്നും അയാൾ പറഞ്ഞുവത്രെ. ഇക്കഴിഞ്ഞ ഞായറാഴ്ച സ്നേഹലിന്റെ സഹോദരന്മാർ അവളെ ഫോണിൽ വിളിച്ചു. എന്നാൽ യാതൊരു പ്രതികരണവുമുണ്ടായില്ല. തുടർന്ന് അവർ സ്നേഹലിന്റെ ഭർത്താവിനെ മൊബൈലിൽ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. എന്തോ പന്തികേട് തോന്നിയ സഹോദരന്മാർ സ്നേഹലിന്റെ വീട്ടിലെത്തി. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. പാതി തുറന്ന ജനലിലൂടെ അകത്ത് കണ്ട കാഴ്ച ആ സഹോദരന്മാരെ തളർത്തി. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയാണ് അവരുടെ ഏക സഹോദരി. വാതിൽ തകർത്ത് അകത്തുചെന്ന് അവളെയും വാരിയെടുത്ത് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേയ്ക്ക് അവർ പാഞ്ഞു. പക്ഷെ, സ്നേഹലിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്നേഹലിന്റെ ശിരസിൽ അമ്മിക്കല്ല് (അരകല്ല്) കൊണ്ട് ആഞ്ഞടിച്ചതിന്റെയും ശരീരത്തിൽ കത്തി കുത്തിക്കയറ്റിയതിന്റെയും അടയാളങ്ങളുണ്ട്. സ്നേഹലിനെ കൊല്ലാൻ ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ലും കത്തിയും പോലീസ് കണ്ടെടുത്തു. സംഭവത്തിനു ശേഷം സ്നേഹലിന്റെ ഭർത്താവ് ഒളിവിലാണ്. പോലീസ് വിവിധ സംഘങ്ങളായി പ്രതിക്കു വേണ്ടിയുള്ള ഉൗർജിതമായ തെരച്ചിൽ നടത്തുന്നു. ഈ കേസിൽ ഭർത്താവാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പ്രത്യക്ഷമായി വെളിപ്പെടുത്തിയിട്ടില്ല. പ്രഥമദൃഷ്ട്യാ, തെളിവുകളെല്ലാം ഭർത്താവിന് എതിരാണ്.
ഏക മകളുടേത് അപകടമരണമോ... ?
പ്രഭാവതിയിലെ ബഹുനില മന്ദിരത്തിന്റെ 23-ാം നിലയിൽ നിന്നു കഴിഞ്ഞ ദിവസം ഒരു യുവതി താഴേക്ക് വീണുമരിച്ചു. കേതകി വിനായക് ഗാവന്ദേ എന്ന യുവതിയാണ് മരിച്ചത്. രണ്ടു മാസം മുന്‍പായിരുന്നു കേതകിയുടെ വിവാഹം. എംഎ ബിരുദധാരിണിയാണ് ഈ 28 കാരി. ദാദർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രഭാവതിയിലെ ഫ്ളാറ്റിൽ കേതകിയുടെ മാതാപിതാക്കളാണ് താമസിക്കുന്നത്. സംഭവദിവസം രാവിലെ ഭർത്താവും ഒരുമിച്ച് കേതകി മാതാപിതാക്കളെ കാണാനെത്തി. കേതകിയെ അവരോടൊപ്പം വിട്ട് അയാൾ ഓഫീസിലേക്ക് പോയി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് തന്റെ മുറിയുടെ ജനാലയിലൂടെ കേതകി താഴേക്ക് വീണത്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കേതകി കുറച്ചു നാളുകളായി വല്ലാത്ത നിരാശയിലായിരുന്നുവെന്നാണ് മാതാപിതാക്കളും ഭർത്താവും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കണ്ണിലെ കൃഷ്ണമണി പോലെ വളർത്തുകയും ശോഭനമായ ഭാവി പ്രതീക്ഷിച്ച് മികച്ചതെന്ന് ബോധ്യപ്പെട്ട വിവാഹ ജീവിതം മകൾക്കായി ഒരുക്കുകയും ചെയ്ത ആ മാതാപിതാക്കൾക്ക് കേതകിയുടെ വേർപാട് സഹിക്കാനാവുന്നില്ല. പ്രാഥമികമായി പോലീസ് കേസെടുത്തത് അപകടമരണം എന്ന നിലയ്ക്കാണ്. പക്ഷെ, അന്വേഷണം നടക്കുന്നു. കേതകി അങ്ങനെ ജീവനൊടുക്കാനുള്ള കാരണം കണ്ടുപിടിക്കുക എന്നതിനോടൊപ്പം മുൻപ് അത്തരത്തിലുള്ള ശ്രമം നടന്നിട്ടുണ്ടോ എന്നതുമൊക്കെ അന്വേഷണത്തിൽപ്പെടും.
അനാഥമാകുന്ന ബാല്യങ്ങൾ
കഴിഞ്ഞ ഒരു മാസത്തിനിടയിൽ വിവിധ പ്രദേശങ്ങളിലായി അരങ്ങേറിയ ഈ സംഭവങ്ങളിലെല്ലാം ജീവൻ നഷ്ടമായത് സ്ത്രീകൾക്കാണ്. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ തന്നെയാണ് ഇതിനൊക്കെ ആധാരമായി പോലീസ് ചൂണ്ടിക്കാണിക്കുന്നതും. 27 വർഷത്തെ ദാന്പത്യത്തിന് ബാബ്ലി എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം വിരാമമിട്ടത് അടുക്കളയിലെ ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ്. ബാബ്ലി- വസീം ദന്പതികൾക്ക് മൂന്നു കുട്ടികളുണ്ട്. ഭർത്താവ് മറ്റൊരു യുവതിയെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് അറിഞ്ഞപ്പോൾ ബാബ്ലിയുടെ സകല നിയന്ത്രണവും തെറ്റി. വസീമിനോട് ഇക്കാര്യം ചോദിച്ചു. ബാബ്ലിയുടെ വാദങ്ങളൊക്കെ ശരിയാണെന്നായിരുന്നു അയാളുടെ മറുപടി. ഇരുവരും തമ്മിൽ കടുത്ത വഴക്കായി. രാത്രി ഉറങ്ങാൻ കിടന്ന വസീമിനെ ബാബ്ലി അരകല്ല് എടുത്ത് ശിരസിലടിച്ച് കൊന്നു. വസീം മരിച്ചതായി ബന്ധുക്കൾക്ക് സന്ദേശം നൽകിയ ബാബ്ലി സംസ്കാര ചടങ്ങുകൾക്കുള്ള ക്രമീകരണവും ചെയ്തു. ഇതിനിടയിൽ ആരോ പോലീസിനെ വിവരം അറിയിച്ചതോടെയാണ് ബാബ്ലി കുടുങ്ങിയത്. ഇത്തരം സംഭവങ്ങൾ പോലീസിനെ സംബന്ധിച്ചിടത്തോളം വിവിധ കേസുകളിൽ ഒന്ന് മാത്രം. ജീവിതത്തിലെ ഈ താളപ്പിഴകളിൽ അക്ഷരാർഥത്തിൽ ജീവിതം നഷ്ടമാകുന്നവരുടെ പട്ടികയിൽ കുട്ടികളും ഉൾപ്പെടുന്നു. ഭാര്യയോ ഭർത്താവോ കൊല്ലപ്പെടുകയും ഭാര്യയോ ഭർത്താവോ കുറ്റകൃത്യം നടത്തി ജയിലാവുകയും ചെയ്താൽ അനാഥരാകുന്നത് യാതൊരു തെറ്റും ചെയ്യാത്ത മക്കളായിരിക്കും.
പരസ്പര സ്നേഹവും വിശ്വാസവുമാണ് ദാന്പത്യജീവിതത്തെ കൂടുതൽ കെട്ടുറപ്പോടെ നയിക്കുന്നത്. തെറ്റിദ്ധാരണകളിലൂടെ ജീവിതത്തിലെ സന്തോഷകരമായ മുഹൂർത്തങ്ങൾ നശിപ്പിക്കുന്നതെന്തിന് എന്ന് തന്നോട് തന്നെ ചോദിക്കുകയും അപാകതകളൊക്കെ പരമാവധി ഒഴിവാക്കി മെച്ചപ്പെട്ട ജീവിതം തുടരാൻ ശ്രമിക്കുകയും വേണം.
ഗിരീഷ് പരുത്തിമഠം
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
കണ്ടുപഠിക്കാം ഈ കാറ്റാടിപ്പാടത്തെ
കോട്ടൂർ സുനിൽ
കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ അറിയാത്ത മലയാളികൾ ഇ
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top