NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
നാടകവീട്; സംവിധാനം: മകൾ, അഭിനയം: അമ്മ, കലാസംവിധാനം: മകൻ
WhatsApp
രചനയും സംവിധാനവും മകൾ, അഭിനയിക്കുന്നത് അമ്മ, അഭിനയത്തിനൊപ്പം കലാസംവിധാനം നിർവഹിക്കുന്നത് മകൻ...കണ്ണൂർ അഴീക്കോട് വൻകുളത്തുവയലിലെ ഈ നാടക വീട് യാത്ര തുടങ്ങിയിട്ട് വർഷങ്ങളായി. കലാമണ്ഡലം ഷീലയ്ക്കൊപ്പം മക്കളായ നടരാജ മിനിഷയും ഷിജിലും അംഗമായ നാടകവീട് ഇതിനകം കേരളത്തിലും പുറത്തുമായി ആയിരത്തോളം വേദികൾ പിന്നിട്ടുകഴിഞ്ഞു. കർട്ടന് പിന്നിൽ ഇവർ അമ്മയും മക്കളുമാണെങ്കിൽ കർട്ടൻ ഉയരുന്പോൾ മകൾ അമ്മയെ തല്ലുന്ന നാത്തൂനായി മാറും. മകൻ സഹോദരനും ചിലപ്പോൾ ഭർത്താവുമായി മാറിയേക്കാം. അഴീക്കോട് നടരാജ മണ്ഡപത്തിലെ നാടകവീട്ടിലെ അംഗങ്ങൾക്ക് കല ജീവിതം തന്നെയാണ്. അവരുടെ കടാങ്കോട്ട് മാക്കം പുതിയ ഭഗവതി എന്ന നാടകം കേരളത്തിലെ ഉത്സവ പറന്പുകൾ കീഴടക്കിയിരിക്കുകയാണ്. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മകൾ മിനിഷയും മുഖ്യകഥാപാത്രമായ കടാങ്കോട്ട് മാക്കം ഭഗവതിയെ അവതരിപ്പിച്ചിരിക്കുന്നത് കലാമണ്ഡലം ഷീലയാണ്. അഭിനയത്തിന് പുറമെ നാടകത്തിന്റെ നൃത്താവിഷ്കാരം ഷീല നിർവഹിച്ചപ്പോൾ കലാസംവിധാനം നിർവഹിക്കുന്നത് മകൻ ഷിജിലാണ്.
കർട്ടനു പിന്നിൽ...
വിവാഹത്തിനു മുന്‍പ് നൃത്തവേദികളിൽ സജീവമായിരുന്നു കലാമണ്ഡലം ഷീല കോയോൻ. അനിൽകുമാറുമായുള്ള വിവാഹത്തിനു ശേഷവും നൃത്ത വേദികളിൽ ആ സജീവത തുടർന്നു. ഷീല അഞ്ചു വയസ് മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നെന്ന് മനസിലാക്കിയ ഭർത്താവ് അനിൽ ഷീലയുടെ നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം കേരള കലാമണ്ഡലം ചെറുതുരുത്തിയിൽ നൃത്തം പഠിക്കാനയച്ചു. കൂലിപ്പണിയെടുത്തായിരുന്നു ഷീലയുടെ നൃത്തപഠനം അനിൽ പൂർത്തിയാക്കിയത്. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം വീടിനടുത്തുള്ള കുട്ടികളെ വീട്ടിൽ വച്ച് നൃത്തം പഠിപ്പിക്കുവാൻ തുടങ്ങി
ഇക്കാലയളവിൽ അനിൽ-ഷീല ദന്പതികൾക്ക് രണ്ട് കുട്ടികൾ ജനിച്ചു; മിനിഷയും ഷിജിലും.
കുട്ടികളെ നോക്കലും ജീവിത തിരക്കും ഏറിയപ്പോൾ എവിടെയോ വച്ച് ഷീലയ്ക്ക് തന്റെ ചിലങ്ക അഴിച്ചുവയ്ക്കേണ്ടിവന്നു. പിന്നീട് കുട്ടികളുടെ കാര്യത്തിൽ മാത്രമായി ശ്രദ്ധ, നൃത്തമെന്നത് മകളിലേക്കും മകനിലേക്കും മാത്രമായി ഒതുങ്ങി.
സ്കൂൾ പഠനകാലത്ത് കലാരംഗത്ത് മികവ് പുലർത്തിയ അമ്മയെപ്പോലെ തന്നെ മകൾ മിനിഷയും സംസ്ഥാനതല സ്കൂൾ യുവജനോത്സവത്തിൽ കഥകളിയിൽ എ ഗ്രേഡ് വാങ്ങി.അതുപോലെ തന്നെ ഭരതനാട്യം, കേരളനടനം, മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയവയിലും ഒരുപാട് സമ്മാനങ്ങൾ മിനിഷയ്ക്കു ലഭിച്ചു. നന്നായി ചിത്രം വരയ്ക്കുന്ന മകൻ ഷിജിലിന്റെ ജീവിതം കലാകാരനായി തന്നെയായിരുന്നു.
സന്തോഷം നിറഞ്ഞ കുടുംബജീവിതം മുന്നോട്ട് നയിക്കുന്നതിനിടയിലാണ് ഷീലയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് വിധിയുടെ വിളയാട്ടമുണ്ടായത്. 2007 ജൂലൈ മൂന്നിന് കണ്ണൂർ വാരത്ത് വച്ചുണ്ടായ റോഡപകടത്തിൽ അനിൽ അവരെ വിട്ടുപിരിയുകയായിരുന്നു.
പിന്നീട് മക്കളെ വളർത്താനും പഠിപ്പിക്കാനും ഷീല വളരെയധികം ബുദ്ധിമുട്ടി. ഒരു ജോലിക്കുവേണ്ടി പലരുടെയും വാതിലിൽമുട്ടി. പലയിടത്തും അവഗണിക്കപ്പെട്ടപ്പോഴും മാന്യമായി ജീവിക്കണമെന്ന വാശി, അവസാനം വീട് വീടാന്തരം സാധനങ്ങൾ വിറ്റഴിക്കപ്പെടുന്ന ഒരു കന്പനിയിലെത്തിച്ചു. ആരോരും തുണയില്ലാത്ത ഷീലയ്ക്ക് ഈ കന്പനിയിലെ ജോലി ജീവിതത്തിൽ താത്കാലിക ആശ്വാസമായെങ്കിലും ജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനം ഒന്നിനും തികയുന്നില്ലെന്ന് വന്നപ്പോൾ മറ്റുള്ള തൊഴിലുകളിലേക്ക് അന്വേഷണമാരംഭിച്ചു. ആയിടയ്ക്കാണ് കണ്ണൂരിലെ പ്രശസ്തമായ നാടക ട്രൂപ്പായ നടനകലാക്ഷേത്രത്തിൽ നൃത്തം ചെയ്യാനും ചെറിയ വേഷങ്ങൾ ചെയ്യാനും ആളുകളെ ആവശ്യമുണ്ടെന്നറിഞ്ഞത്.
ജീവിത മാർഗമായി സ്വീകരിച്ച നാടകത്തിൽ അഭിനയിക്കുന്പോഴും സാന്പത്തിക ബുദ്ധിമുട്ട് ഷീലയുടെ ജീവിതത്തെ വല്ലാതെ പിടിച്ചുലച്ചുകൊണ്ടിരുന്നു. മക്കളുടെ വദ്യാഭ്യാസ ചെലവും മറ്റ് ജീവിത ചെലവുകളും വർധിച്ച സാഹചര്യത്തിലാണ് സ്വന്തമായി ഒരു നൃത്തവിദ്യാലയം എന്ന ആശയം ഉദിക്കുന്നത്. അങ്ങനെയാണ് നടരാജ നൃത്തമണ്ഡപത്തിന്റെ ജനനം. കണ്ണൂർ അഴീക്കോട് വൻകുളത്ത് വയലിൽ പരിമിതമായ സൗകര്യങ്ങളോടു കൂടി നടരാജനൃത്തമണ്ഡപം ആരംഭിച്ചു. ഇതിലൂടെയായിരുന്നു നാടക ട്രൂപ്പിലേക്കുള്ള തുടക്കം.
നാടക ട്രൂപ്പിലേക്ക്...
ജീവിതം കലയ്ക്ക് വേണ്ടി ഉഴിഞ്ഞുവയ്ക്കപ്പെട്ടവരുടെ ലോകത്ത് എത്തിയപ്പോൾ തന്റെ കൂടെ നിന്നവരെ ഒപ്പം കൂട്ടിയാണ് ഷീല സ്വന്തമായി ഒരു നാടക കന്പനി ആരംഭിച്ചത്. അഴീക്കോട് നടരാജമണ്ഡപത്തിന്റെ ബാനറിൽ ഇന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ പുണ്യപുരാണ നൃത്ത സംഗീത നാടകങ്ങൾ അവതരിപ്പിച്ചുവരുന്നു. കടാങ്കോട്ട് മാക്കം ഭഗവതി, വീരചാമുണ്ഡി, ദുദ്രേതിഹാസം തുടങ്ങിയ നാടകങ്ങളൊക്കെ ഉദാഹരണങ്ങളാണ്.നാടകത്തിന്റെയൊപ്പം നൃത്താവിഷ്കാരം നിർവഹിച്ചിരിക്കുന്നത് ഷീലയും ചില നാടകങ്ങളുടെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത് മകൾ മിനിഷയുമാണ്. മികച്ച ഒരു അഭിനേത്രി കൂടിയാണ് മിനിഷ. നാടകങ്ങളുടെ കലാസംവിധാനം നിർവഹിക്കുന്നത് മകൻ ഷിജിലുമാണ്.
2008 ലാണ് നാടക ട്രൂപ്പ് ഉണ്ടാക്കിയത്. 25 ഓളം ആളുകൾ ഇപ്പോൾ ട്രൂപ്പിലുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ആയിരത്തോളം സ്റ്റേജുകളിൽ ഇതിനകം നാടകം അവതരിപ്പിച്ചുകഴിഞ്ഞു. ബംഗളൂരുവിലും നാടകം അവതരിപ്പിച്ചു. വിദേശത്തേക്ക് ഇവരുടെ നാടക ട്രൂപ്പിന് ക്ഷണം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. തലശേരി, കണ്ണപുരം എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാരാണ് നാടകത്തിൽ അഭിനയിക്കുന്നവർ ഏറെയും. ആന്ത്രോപ്പോളജിയിൽ ബിരുദാനന്തരബിരുദം നേടിയ മിനിഷ നിരവധി നാടകങ്ങളുടെ രചനയിലാണ് ഇപ്പോൾ. മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനു ശേഷം നിഖിൽ ഇപ്പോൾ പാനൂർ കല്ലിക്കണ്ടി കോളജിൽ ഡിഗ്രി പഠിക്കുന്നു. നാടകത്തിനു പുറമേ നൃത്ത അധ്യാപികമാരാണ് അമ്മയും മകളും.
കടാങ്കോട്ട് മാക്കം ഭഗവതി
അഴീക്കോട് നടരാജ മണ്ഡപ നാടക ട്രൂപ്പിന്റെ ബാനറിൽ കളിക്കുന്ന കടാങ്കോട്ട് മാക്കം ഭഗവതി എന്ന നാടകം കലാമണ്ഡലം ഷീലയ്ക്കും കുട്ടികൾക്കും വെറും നാടകം മാത്രം അല്ല. അത് ഇവരുടെ ജീവിതം തന്നെയാണ്. പ്രതിസന്ധികൾക്കിടയിൽ കൂടെ നിന്നവരെ ഒപ്പം ചേർത്താണ് ഇവർ നാടക ട്രൂപ്പ് തുടങ്ങിയത്. അവർ തന്നെയാണ് നാടകത്തിൽ അഭിനയിക്കുന്നത്.
അമ്മയും മക്കളും മാത്രമല്ല കടാങ്കോട്ട് മാക്കത്തിൽ അഭിനയിക്കുന്നത്. കടാങ്കോട്ട് മാക്കം പുതിയ ഭഗവതി നാടകത്തിൽ കുഞ്ഞുമാക്കമായും മാക്കത്തിന്റെ മകളായും ശ്രീക്കുട്ടി അഭിനയിക്കുന്പോൾ, അച്ഛൻ അഴീക്കോട് സ്വദേശി മാവിലാൻ രഞ്ചിത്ത് ശിവനായി അഭിനയിക്കുന്നു. ഷീലയുടെ ഭർത്താവ് അനിലിന്റെ സഹോദരൻ രൂപേഷ് മാട്ടൂൽ മാക്കത്തിന്റെ ആങ്ങളയായി അഭിനയിക്കുന്നു. കലാമണ്ഡലം ഷീലയുടെ ശിഷ്യകളായ ശ്രീയുക്ത, പവനൻ, ദിയാ രമേശ് എന്നിവരും നാടകത്തിൽ അഭിനയിക്കുന്നു. നീർക്കടവ് സ്വദേശിനി മയൂരിയാണ് ഹാസ്യം ചെയ്യുന്നത്.തലശേരി സ്വദേശി പ്രേമ നാണുവാണ് മാക്കത്തിന്റെ മൂത്ത നാത്തൂൻ ആയി അഭിനയിക്കുന്നത്.
ഷീലയുടെ മകൾ മാക്കത്തിന്റെ നാത്തൂൻ ആയി അഭിനയിക്കുന്നുണ്ട്. അഴീക്കോട് സ്വദേശി മമ്മൂഞ്ഞിയും നാടകത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ശേഖർജി അഴീക്കോടാണ് നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
റെനീഷ് മാത്യു
ഉയരങ്ങളിലെ അപകടക്കാഴ്ച
കേരളത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നിര്‍മാണ മേഖല.നിര്‍മാ
മാലിന്യമല്ലിത് മാണിക്യം
മാലിന്യങ്ങൾ വാതക നീരാവിയാക്കി മാറ്റിയശേഷം അതുവഴി വൈദ്യുതി നിർമിക്കുക...ഈ വൈ
കണികാണും നേരം....
മലയാളികൾക്ക് മറക്കാനാവാത്തതും ഗൃഹാതുരത്വം സമ്മാനിക്കുന്നതുമാണ് മേടത്തിലെ വിഷു. സ്വ
പുണ്യജീവിതത്തിന്റെ കാണാപ്പുറങ്ങൾ
ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റിട്ട് അഞ്ചുവർഷം പൂർത്തിയായ ഈ മാർച്ച് 19-ന് അദ്ദേ
മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മംഗളാദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ചിത്രാ പൗർണ
സൂര്യനെയും മനുഷ്യൻ കീഴടക്കുമോ?
മനുഷ്യവാസയോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി സൗ
വല വിരിക്കാന്‍ സൈബര്‍ഡോം
ഇത് സോഷ്യല്‍ മീഡിയകളുടെ കാലമാണ്. ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ ചര്‍ച്ചയാകുന്
അറബിക്കടലിന്റെ റാണിയെ കാണാൻ
അറബിക്കടലിന്റെ റാണിയെ അടുത്തറിയാനും കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്ന
ഒാട്ടം നിലയ്ക്കുന്ന ഒാൺലൈൻ ടാക്സികൾ
ആളുകള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് യാത്രചെയ്യാന്‍ അവകാശമില്ലേ...യാത്രാ
സിഎൻജി അഥവാ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം
നമ്മുടെ നിരത്തുകളിൽ കുറഞ്ഞ ഇന്ധന ചെലവിൽ വാഹനങ്ങൾ ഇറക്കാൻ ആഗ്രഹിക്കാത്ത ആരെ
കണ്ണൂരിന് ആകാശം കൈയെത്തും ദൂരത്ത്
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള
കൂണുകൾ പോലെ കന്പനികൾ; കബളിപ്പിക്കുന്നത് കോടികൾ
മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗ് (ഇഒഡബ്ല്യു) ഒരു സ്വകാര്യ കന്പനിയു
ജീനയാണ് താരം
ഒരു വർഷം മുൻപ് മാത്രം ബൈക്ക് ഓടിക്കാൻ പഠിച്ച് ബംഗളൂരുവില്‍ നിന്നു പൂനെ വരെയും
അവിട
രജനീകാന്ത് ഹിമാലയത്തിൽ തേടുന്നത്...
സ്റ്റൈൽമന്നൻ രജനീകാന്ത് അഭിനയത്തിൽ പലരുടേയും ഗുരുവായിട്ടാണ് അറിയപ്പെടുന്
വിസ്മയ വരകളുമായി വിന്‍സെന്റ്
നിറങ്ങളുടെ കടൽപോലെ കാൻവാസിൽ പലനിറത്തിലുള്ള വരകൾ അലയടിക്കുന്നു. ഒറ്റനോട
ചരിത്രം കപ്പലേറിവരുന്ന അനുഭവം!
പഴയ കൊച്ചിയിൽനിന്നും പുതിയ കൊച്ചിയിലേക്കുള്ള കുതിപ്പിന്റെ ആദ്യകാല നിർമിതി
ശപിക്കും ഗ്രാമം!
എപ്പോഴും മൗനം തളംകെട്ടിനിൽക്കുന്ന അന്തരീക്ഷം..നാലുവരി നിരത്തുകളിൽപ്പോലും അ
പ്രചോദനമായി, പാഠമായി പ്രിയ
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആണ്-പെണ് സമത്വം, സ്ത്രീയുടെ സാമൂഹിക ഒൗന്ന
എന്തു ചെയ്യണം?
കഴിഞ്ഞ മുപ്പതുവർഷങ്ങൾക്കുള്ളിൽ കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും മൂന്
ശിവദാസന്‍ ചുമടെടുക്കുന്നത് വിശക്കുന്നവന് അന്നം തേടാന്‍
വിശന്നുവലയുന്നവരെ ഭക്ഷിപ്പിക്കുന്നതിനേക്കാൾ വലിയ പുണ്യകർമമില്ല. ഒരു നേരത്
കാരണങ്ങള്‍ അനവധി
പൊന്നുപോലെ വളർത്തുന്ന മക്കളിൽ ആരെങ്കിലും സ്വയം ജീവനൊടുക്കിയാൽ, അതിൽ കൂടുത
വിടരും മുമ്പേ......
കേരളത്തിൽ പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികളിൽ, പ്രത്യേകിച്ച് പെണ്‍കുട്ടികൾ
കണ്ണൂരില്‍ പണമില്ലെങ്കിലും ഭക്ഷണം തയാര്‍
വിശപ്പുണ്ടോ, കൈയിൽ പണമില്ലേ എങ്കിൽ കണ്ണൂരിലേക്ക് സ്വാഗതം. വയറു നിറച്ച് ഭക്ഷണം
നിര്‍ധന രോഗികളെ അന്നമൂട്ടി അശോകന്
വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പത്തിന്റെ രൂപത്തില്‍ അവതരിക്കുമെന്നു ഗാന്ധി
ലക്ഷ്യം പട്ടിണിക്കാരില്ലാത്ത നഗരം
ബോധിധർമ ട്രസ്റ്റ് ആരംഭിച്ചത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്
ആരും പട്ടിണി കിടക്കരുത്
അനുഭവിച്ചവർക്കറിയാം വിശപ്പിന്റെ
വേദന. വിശക്കുന്നവന്റെ മുന്നിലേക്ക് അ
സാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ...
ഭക്ഷണത്തിനായുള്ള ധാന്യം മോഷ്ടിച്ചതിന് മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ തല്ലിക്കൊല്
എല്‍സിയെ കാത്ത് പാവങ്ങളുടെ കൊച്ചി
വിശന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിൽ കടന്നുവരുന്ന എൽസി ദേവദൂതികയാ
തിരുവനന്തപുരത്തുമുണ്ട് വിശക്കുന്ന മധു
മധുവിനെ മാത്രമല്ല, പലരെയും നമ്മൾ ആക്രമിച്ചിട്ടുണ്ട്. മധു കേരളത്തെ നടുക്കിയ വാ
അവനെ എനിക്കു തന്നേക്കാന്‍ മേലാരുന്നോ?
ഇന്നലെ ഞാൻ കരഞ്ഞു. രണ്ടു തവണ ആരും കാണാതെ മാറിയിരുന്നു കരഞ്ഞു. ഇത്തിരി ചോറു കൊടു
പറന്നു ചരിത്രത്തിലേക്ക്
സൂപ്പർസോണിക് യുദ്ധവിമാനം പറത്തുക. അതും ഒറ്റയ്ക്ക്! അവ്നി ചതുർവേദിയെന്ന മധ്യ
"ചുവരെഴുത്തുകൾ' തെറ്റുന്പോൾ
സോഷ്യൽ മീഡിയകൾ നാടിന്റെ ചുവരെഴുത്തുകളായി മാറിയതോടെ സമൂഹത്തിൽ ഒന്നും മറച്ചു
പ്രശാന്തിയുടെ നഗരം
പുലരിയോടെ ഈ പാതയോരങ്ങളിൽ പുതുപൂക്കൾ വില്പനയ്ക്കെത്തും. പല നിറങ്ങളും പല സു
കുടുംബം കൊലയറയാകുമ്പോള്....
ജീവനു തുല്യം താൻ സ്നേഹിക്കുന്ന ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് ബിനോദ് പഥ
ശിവരാത്രി മാഹാത്മ്യം
മാഘമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി. എല്ലാ വർഷവും ഈ രാത്ര
പുകയടങ്ങാത്ത ചിത
പയ്യന്നൂർ തെക്കേ മന്പലത്തെ എം.ദാമോദരൻ എന്ന ഹക്കീമി(45)നെ തല്ലിക്കൊന്ന് പയ്യന്
കണ്ണുണ്ടായാൽ പോരാ കണ്ണട വയ്ക്കണം...
ആരോഗ്യമന്ത്രിയും സ്പീക്കറുമൊക്കെ വാങ്ങിയ വില കൂടിയ കണ്ണടകളാണ് ഇപ്പോൾ
കേ
കരുതാം നമ്മുടെ പൊന്നോമനകളെ...
സ്കൂളിൽനിന്ന് വീട്ടിലേക്കു നടന്നു വരികയായിരുന്ന കുട്ടിയെ വാനിലെത്തിയ അജ്ഞാതസം
അക്രമിയെ തുരത്താൻ ചില പൊടിക്കൈകൾ
ആത്മവിശ്വാസത്തോടെയുള്ള ശരീരഭാഷ അക്രമിയെ പിന്തിരിപ്പിച്ചേക്കാം. അല്ലെങ്കിൽ ഈ
സ്വയം പ്രതിരോധം ശീലിക്കാം
പ്രണയാഭ്യാർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു, എടിഎമ്മിൽ നിന്നിറങ്ങിയ സ്ത്രീ
മണ്ണിനും ഏഴഴക്
മണ്ണ്- ഭൂമിയിലെ സകല സസ്യങ്ങൾക്കും അതുവഴി ജന്തുജാലങ്ങൾക്കും ജീവൻ പകർന്നു നൽ
ചക്കരക്കല്ല് പോലീസ് വേറെ ലെവലാണ്...
കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള ചക്കരക്കല്ല് പോലീസ് സ്റ്റേ
മയങ്ങിവീഴുന്ന യുവത്വം....
രാത്രിയിൽ നഗരങ്ങളിൽ സമയം ചെലവഴിക്കുന്ന യുവാക്കൾക്കും കോളജ് വിദ്യാർഥികൾക്
കുട്ടനാട്ടിൽ ലഹരി മണക്കുന്നു
കുട്ടനാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. ലഹരി ഉപയോഗം അനുദിനം വർധിക്കുന്നു.<
മോഷണത്തിന്റെയും അന്വേഷണത്തിന്റെയും കഥ
അടുത്തടുത്ത ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന രണ്ടു മോഷണങ്ങൾക്കു പിന്നിൽ പ്രവ
ആന അലറലോടലറൽ
ഒരാനയ്ക്ക് ഇത്രമാത്രം ആശങ്കകളും പ്രശ്നങ്ങളും ഉണ്ടാകാൻ കഴിയുമോ? അതും ശാന്തനാ
ഇപ്പോൾ എല്ലാം ഓൺലൈനാണ്
സംസ്ഥാനത്തു പെണ്‍വാണിഭ സംഘങ്ങൾ ശക്തമാണെന്നതു പുതിയ അറിവൊന്നുമല്ല. ഒരിക്കൽ
ഗോൾഡൻ തേക്ക്
രാജ്യത്ത് ഭൗമസൂചിക പദവി ലഭിച്ച ആദ്യവനവിഭവമായതിന്റെ തലയെടുപ്പിലാണ് നിലന്‍
Latest News
വീണ്ടും നദാൽ വസന്തം; തുടർച്ചയായ മൂന്നാം തവണയും മോണ്ടി കാർലോയിൽ ജേതാവ്
അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക കാറിടിച്ചു മരിച്ചു
മലയാളി-ദളിത് യുവാവ് തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ മരിച്ചു; മർദനമെന്നു ബന്ധുക്കൾ
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം തിങ്കളാഴ്ച മുതൽ
ക്രൈസ്തവ മിഷനറിമാർ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയെന്ന് ബിജെപി എംപി
Latest News
വീണ്ടും നദാൽ വസന്തം; തുടർച്ചയായ മൂന്നാം തവണയും മോണ്ടി കാർലോയിൽ ജേതാവ്
അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക കാറിടിച്ചു മരിച്ചു
മലയാളി-ദളിത് യുവാവ് തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ മരിച്ചു; മർദനമെന്നു ബന്ധുക്കൾ
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം തിങ്കളാഴ്ച മുതൽ
ക്രൈസ്തവ മിഷനറിമാർ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയെന്ന് ബിജെപി എംപി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top