Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഗവാസ്ക്കർ പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്...
ഇവർ പോലീസുകാർ ചെയ്യുന്നത് ദാസ്യപ്പണി- 1
നായ്ക്കളെ കുളിപ്പിക്കും, പച്ചക്കറി വാങ്ങും, അത് അരിഞ്ഞുകൊടുക്കും, മീൻ വാങ്ങും, ഇറച്ചിവാങ്ങും, അതൊക്കെ പാചകം ചെയ്യും. ഇതൊന്നും അവരുടെ കടമയല്ല. ചെയ്യിക്കുന്നവരുടെ അവകാശവുമല്ല. അതിനു നിയമവുമില്ല. എന്നിട്ടും ഒന്നും നിഷേധിക്കാനോ തിരിച്ചുപറയാനോ നിൽക്കില്ല. മേലാളൻമാരുടെ അടി വാങ്ങിയാലും അവരുടെ ഭാര്യമാരുടെയും മക്കളുടെയും ശകാരവും അസഭ്യവും പരിഹാസവും ഏറ്റുവാങ്ങി തലകുനിച്ചു നിൽക്കും.
ഇതൊന്നും ആഫ്രിക്കൻ നാടുകളിലല്ല. പകരം നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്. അതും നീതി മാത്രം നമുക്ക് നടപ്പിലാക്കി തരുമെന്നു നാം വിശ്വസിക്കുന്ന പോലീസ് ഏമാൻമാരുടെ വീടുകളിൽ സുരക്ഷ ഒരുക്കാൻ നിർത്തിയിരിക്കുന്ന പോലീസുകാർ. അവർ തലമുടി വെട്ടിക്കൊടുക്കും. മേലാളൻമാരുടെ വസ്ത്രങ്ങളും അവരുടെ ഭാര്യമാരുടെ വസ്ത്രങ്ങളും കഴുകിക്കൊടുക്കും. അതു തേയ്ച്ചു വെടിപ്പാക്കി കൊടുക്കും. വേണമെങ്കിൽ കാലിൽ ഷൂവും ഇട്ടു കൊടുക്കും. ഇതാണ് പാവങ്ങളുടെ അവസ്ഥ. ഇതു അടിമകളുടെ ലോകമല്ല. ഇവർ അടിമകളുമല്ല. ഇവരും പോലീസുകാരാണ്. ഇത് ദാസ്യപ്പണിയാണ്. പോലീസുകാർ ഇങ്ങനെയല്ല എന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് ഗവാസ്ക്കർമാർ ജനിക്കുന്നത്. എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറിനെ മർദ്ദിച്ചെന്ന് പരാതി നൽകിയതോടെയാണ് പൊലീസ് ഉന്നതരുടെ കീഴിലെ ദാസ്യപ്പണി മറനീക്കി പുറത്തുവന്നത്. എഡിജിപിയുടെ മകൾ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിക്കുകയായിരുന്നു, കഴുത്തിന് ഇടിയേറ്റ് കശേരുക്കൾക്ക് ചതവേറ്റതായാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. വേദനയും നീർക്കെട്ടും മാറാൻ ആറാഴ്ചയോളം സമയമെടുക്കും. എന്നിട്ടും റിപ്പോർട്ട് വകവെയ്ക്കാതെയാണ് പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. വാദിയെ പ്രതിയാക്കുന്ന തനി പോലീസ് നിലപാട് ഇവിടെയും ആവർത്തിക്കുന്നു.
ഒരു ഗവാസ്ക്കർ വേണ്ടി വന്നു ഈ സത്യം ലോകം തിരിച്ചറിയാൻ. ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നിട്ടും ജോലി നഷ്ടപ്പെടുമെന്നുറപ്പുണ്ടായിട്ടും ഗവാസ്ക്കർ എന്ന പോലീസ് ഡ്രൈവർ പ്രതികരിച്ചു. പരാതി നലകി. ജീവിക്കാൻ സാധിച്ചില്ലെങ്കിൽ പ്രതികരിച്ചു മരിക്കുക എന്ന ധീരമായ നിലപാട് സ്വീകരിച്ചു. നൂറുക്കണക്കിനു പോലീസുകാർക്ക് ഈ ഒരു മനുഷ്യൻ നായകനാണ്. ധീരനാണ്. ഇന്നു പലരും ഗവാസ്ക്കറുടെ ചുവടുപിടിച്ചു രംഗത്തിറങ്ങുന്നു. പീഡനവിവരം വിളിച്ചുപറയുന്നു.
ഗവാസ്ക്കർ പറയുന്നത്?
തിരുവനന്തപുരം ആര്യനാട് സ്വദേശി. സാധാരണ ഒരു പോലീസുകാരൻ. ക്യാന്പിലായിരുന്നു. പോലീസ് ഡ്രൈവർ. എഡിജിപി സുദേഷ്കുമാർ വാഹനം ഓടിപ്പിക്കാൻ വീട്ടിലേക്ക് നിയോഗിച്ചിരിക്കുന്നു, രണ്ട് വാഹനങ്ങൾ സ്വന്തമായി വീട്ടിൽ കിടക്കുന്പോഴും സർക്കാർവാഹനം വീട്ടിലെ ആവശ്യത്തിനു ഉപയോഗിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ.
പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയേയും മകൾ സ്നിഗ്ധയേയും കനകക്കുന്നിൽ കൊണ്ടുപോയിരുന്നു. തന്നെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിൽ ഗവാസ്കർ പരാതിപ്പെട്ടിരുന്നു.
ഇതിൽ അനിഷ്ടം പ്രകടിപ്പിച്ച സ്നിഗ്ധ കനകക്കുന്നിൽ നിന്നു തിരിച്ചു വരവെ വാഹനത്തിൽ വച്ചും ഗവാസ്ക്കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തു. അസഭ്യവർഷം തുടർന്നപ്പോൾ ഗവാസ്ക്കർ വാഹനം നിർത്തി. സ്നിഗ്ധ വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടുവെങ്കിലും ഒൗദ്യോഗിക വാഹനം വിട്ടുനൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവർ ഇറങ്ങിപ്പോയി. തുടർന്ന് മറന്നുവച്ച മൊബൈൽ എടുക്കാൻ എത്തിയ സ്നിഗ്ധ കഴുത്തിനു താഴെ മുതുകിലായി മൊബൈൽ ഫോണ്‍ ഉപയോഗിച്ച് മർദിച്ചു. ഗവാസ്കർ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ ചികിൽയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും ഭാര്യയും മകളും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരെ എഡിജിപിയോട് നേരിട്ടു പരാതി പറഞ്ഞതിലുള്ള വൈരാഗ്യമാകാം മർദനത്തിനു കാരണമായത്.
ജോലി പോലീസിൽ, ചെയ്യുന്നത് അടിമപ്പണി
മേലുദ്യോഗസ്ഥരുടെ കാർക്കശ്യത്തിനു മുന്നിൽ നിസഹായരാകുന്ന കുറെ പാവം പോലീസുകാരിൽ ഒരാൾ മാത്രമാണ് ഗവാസ്ക്കർ. സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടു കഴിഞ്ഞിട്ടും നീതിയും ന്യായവും നടപ്പിലാക്കേണ്ട പോലീസ് മാടന്പിമാർക്കു മാത്രം മാറ്റം സംഭവിക്കുന്നില്ല. എന്തുകൊണ്ട് ഇതൊക്കെ നടക്കുന്നുവെന്ന് കണ്ടെത്തിയാൽ ഈ കാര്യങ്ങൾക്കു പരിഹാരമാകും. പക്ഷേ, അത് അന്വേഷിച്ചു കണ്ടെത്തേണ്ട ഭരണവർഗം തന്നെ ഈ മാടന്പിത്തരത്തിന്റെ പങ്കുപറ്റുന്നുവെങ്കിൽപ്പിന്നെ ആരാണു നടപടിയെടുക്കുക?
ജോലി പോലീസിലാണ് പക്ഷെ ചെയ്യുന്നത് അടിമപ്പണിയാണ്. ജീവിക്കാൻ വേണ്ടി അടിമകളെ പോലെ സഹിക്കുകയാണ്. അലക്ക്, ഭക്ഷണം പാകം ചെയ്യൽ, ബാർബർ തുടങ്ങിയ ജോലികൾ ചെയ്യുന്ന ഇവരെ മറ്റൊരു പേരിലും വിളിക്കും. അതാണ് ക്യാന്പ് ഫോളോവേഴ്സ്. പേരിലെ സൂചന പോലെ പോലീസ് എവിടെപ്പോയാലും ഒപ്പം പോകണം. പക്ഷെ ഇപ്പോഴത്തെ ജോലി ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി. മുറ്റമടിക്കൽ മുതൽ പട്ടിയെ കുളിപ്പിക്കലും കക്കൂസ് കഴുകലും വരെ ചെയ്യണം. സ്ഥിരം ജീവനക്കാർ ഈ ജോലിചെയ്യുന്നതിൽ പ്രതിഷേധിച്ചതോടെ താത്കാലിക ജീവക്കാരെയാണ് അടിമപ്പണിക്ക് ഉപയോഗിക്കുന്നത്.
ഒരു ബറ്റാലിയനിൽ 10 പേരാണ് വേണ്ടത്. ഉള്ളത് അഞ്ചിൽ താഴെ. എട്ട് ബറ്റാലിയൻ ഉള്ള എസ്എപി ക്യാന്പിൽ അന്‍പതിൽ താഴെ ജീവനക്കാർ. ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെയാണ് താത്കാലിക ജീവനക്കാരെ എടുത്തത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 40 പേരെ താത്കാലികമായി എടുത്തു. പക്ഷെ ഇവരെ ക്യാന്പിലെ ജോലിക്ക് ലഭിക്കില്ല. ഇവരെ തേടി അതിരാവിലെ ഉദ്യോഗസ്ഥരുടെ വാഹനം എത്തും. ഒപ്പം എഡിജിപി, ഡിഐജി റാങ്കിൽ ഉൾപ്പെടെയുള്ളവരുടെ ഫോണ്‍ വിളിയും. സ്ഥിരം ജീവനക്കാരെപ്പോലും ഭീഷണിപ്പെടുത്തി വീട്ടുജോലിക്ക് കൊണ്ടുപോകും.
രാവിലെ എട്ടിന് തുടങ്ങുന്ന ജോലി രാത്രി എട്ട് മണിക്കും അവസാനിക്കില്ല. രണ്ടും നാലും പേരാണ് ഓരോ ഉദ്യോഗസ്ഥരുടെയും വീട്ടിൽ നിയോഗിക്കപ്പെടുക. മുറ്റമടിയും രാവിലത്തെ കാപ്പി ഉണ്ടാക്കലും കഴിഞ്ഞാ ൽ ഉദ്യോഗസ്ഥരുടെ ഷൂ പോളിഷ് ചെയ്ത് കാലിൽ ഇട്ടുകൊടുക്കണം. പട്ടിയെ കുളിപ്പിച്ച് കൂട് വൃത്തിയാക്കണം. കുട്ടികളെ സ്കൂളിൽ എത്തിക്കണം. മീൻ ഉൾപ്പെടെ വാങ്ങണം. ഉച്ചഭക്ഷണം തയാറാക്കണം, വീട് തുടയ്ക്കണം. കക്കൂസു വൃത്തിയാക്കണം. ചെടി നനയ്ക്കണം. അടിവസ്ത്രം ഉൾപ്പെടെ കഴുകണം. കുട്ടികളെ സ്കൂളിൽ നിന്ന് തിരികെ വിളിക്കണം. അത്താഴം തയാറാക്കണം. ഇതെല്ലാം കഴിയുന്പോൾ രാത്രിഏറെ വൈകും. വനിതാ ജീവനക്കാർക്ക് വനിതാ ഉദ്യോഗസ്ഥരിൽ നിന്നു പോലും ആ പരിഗണന ലഭിക്കാറില്ല. ടി.പി. സെൻകുമാർ ഡിജിപി ആയിരുന്നപ്പോൾ ക്യാന്പ് ഫോളോവേഴ്സിനെ വീട്ടുജോലിക്ക് ഉപയോഗിച്ചാൽ അവർക്കുള്ള ശന്പളം ഉദ്യോഗസ്ഥരിൽ നിന്ന് പിടിക്കും എന്ന് ഉത്തരവിട്ടിരുന്നു. അതോടെ വീട്ടുജോലി ചെയ്തിരുന്ന ജീവനക്കാരെ തിരികെ ക്യാന്പിലേക്ക് അയച്ചു. ഡിജിപി മാറിയതോടെ ഉത്തരവും അട്ടിമറിച്ചു. ( തുടരും)
സൂര്യനാരായണൻ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top