ഗവാസ്ക്കർ പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്...
ഗവാസ്ക്കർ പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്...
ഇവർ പോലീസുകാർ ചെയ്യുന്നത് ദാസ്യപ്പണി- 1

നായ്ക്കളെ കുളിപ്പിക്കും, പച്ചക്കറി വാങ്ങും, അത് അരിഞ്ഞുകൊടുക്കും, മീൻ വാങ്ങും, ഇറച്ചിവാങ്ങും, അതൊക്കെ പാചകം ചെയ്യും. ഇതൊന്നും അവരുടെ കടമയല്ല. ചെയ്യിക്കുന്നവരുടെ അവകാശവുമല്ല. അതിനു നിയമവുമില്ല. എന്നിട്ടും ഒന്നും നിഷേധിക്കാനോ തിരിച്ചുപറയാനോ നിൽക്കില്ല. മേലാളൻമാരുടെ അടി വാങ്ങിയാലും അവരുടെ ഭാര്യമാരുടെയും മക്കളുടെയും ശകാരവും അസഭ്യവും പരിഹാസവും ഏറ്റുവാങ്ങി തലകുനിച്ചു നിൽക്കും.

ഇതൊന്നും ആഫ്രിക്കൻ നാടുകളിലല്ല. പകരം നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്. അതും നീതി മാത്രം നമുക്ക് നടപ്പിലാക്കി തരുമെന്നു നാം വിശ്വസിക്കുന്ന പോലീസ് ഏമാൻമാരുടെ വീടുകളിൽ സുരക്ഷ ഒരുക്കാൻ നിർത്തിയിരിക്കുന്ന പോലീസുകാർ. അവർ തലമുടി വെട്ടിക്കൊടുക്കും. മേലാളൻമാരുടെ വസ്ത്രങ്ങളും അവരുടെ ഭാര്യമാരുടെ വസ്ത്രങ്ങളും കഴുകിക്കൊടുക്കും. അതു തേയ്ച്ചു വെടിപ്പാക്കി കൊടുക്കും. വേണമെങ്കിൽ കാലിൽ ഷൂവും ഇട്ടു കൊടുക്കും. ഇതാണ് പാവങ്ങളുടെ അവസ്ഥ. ഇതു അടിമകളുടെ ലോകമല്ല. ഇവർ അടിമകളുമല്ല. ഇവരും പോലീസുകാരാണ്. ഇത് ദാസ്യപ്പണിയാണ്. പോലീസുകാർ ഇങ്ങനെയല്ല എന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് ഗവാസ്ക്കർമാർ ജനിക്കുന്നത്. എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറിനെ മർദ്ദിച്ചെന്ന് പരാതി നൽകിയതോടെയാണ് പൊലീസ് ഉന്നതരുടെ കീഴിലെ ദാസ്യപ്പണി മറനീക്കി പുറത്തുവന്നത്. എഡിജിപിയുടെ മകൾ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിക്കുകയായിരുന്നു, കഴുത്തിന് ഇടിയേറ്റ് കശേരുക്കൾക്ക് ചതവേറ്റതായാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. വേദനയും നീർക്കെട്ടും മാറാൻ ആറാഴ്ചയോളം സമയമെടുക്കും. എന്നിട്ടും റിപ്പോർട്ട് വകവെയ്ക്കാതെയാണ് പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. വാദിയെ പ്രതിയാക്കുന്ന തനി പോലീസ് നിലപാട് ഇവിടെയും ആവർത്തിക്കുന്നു.

ഒരു ഗവാസ്ക്കർ വേണ്ടി വന്നു ഈ സത്യം ലോകം തിരിച്ചറിയാൻ. ഉന്നത ഉദ്യോഗസ്ഥന്‍റെ മകളുടെ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നിട്ടും ജോലി നഷ്ടപ്പെടുമെന്നുറപ്പുണ്ടായിട്ടും ഗവാസ്ക്കർ എന്ന പോലീസ് ഡ്രൈവർ പ്രതികരിച്ചു. പരാതി നലകി. ജീവിക്കാൻ സാധിച്ചില്ലെങ്കിൽ പ്രതികരിച്ചു മരിക്കുക എന്ന ധീരമായ നിലപാട് സ്വീകരിച്ചു. നൂറുക്കണക്കിനു പോലീസുകാർക്ക് ഈ ഒരു മനുഷ്യൻ നായകനാണ്. ധീരനാണ്. ഇന്നു പലരും ഗവാസ്ക്കറുടെ ചുവടുപിടിച്ചു രംഗത്തിറങ്ങുന്നു. പീഡനവിവരം വിളിച്ചുപറയുന്നു.

ഗവാസ്ക്കർ പറയുന്നത്?

തിരുവനന്തപുരം ആര്യനാട് സ്വദേശി. സാധാരണ ഒരു പോലീസുകാരൻ. ക്യാന്പിലായിരുന്നു. പോലീസ് ഡ്രൈവർ. എഡിജിപി സുദേഷ്കുമാർ വാഹനം ഓടിപ്പിക്കാൻ വീട്ടിലേക്ക് നിയോഗിച്ചിരിക്കുന്നു, രണ്ട് വാഹനങ്ങൾ സ്വന്തമായി വീട്ടിൽ കിടക്കുന്പോഴും സർക്കാർവാഹനം വീട്ടിലെ ആവശ്യത്തിനു ഉപയോഗിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ.

പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയേയും മകൾ സ്നിഗ്ധയേയും കനകക്കുന്നിൽ കൊണ്ടുപോയിരുന്നു. തന്നെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിൽ ഗവാസ്കർ പരാതിപ്പെട്ടിരുന്നു.

ഇതിൽ അനിഷ്ടം പ്രകടിപ്പിച്ച സ്നിഗ്ധ കനകക്കുന്നിൽ നിന്നു തിരിച്ചു വരവെ വാഹനത്തിൽ വച്ചും ഗവാസ്ക്കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തു. അസഭ്യവർഷം തുടർന്നപ്പോൾ ഗവാസ്ക്കർ വാഹനം നിർത്തി. സ്നിഗ്ധ വാഹനത്തിന്‍റെ താക്കോൽ ആവശ്യപ്പെട്ടുവെങ്കിലും ഒൗദ്യോഗിക വാഹനം വിട്ടുനൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവർ ഇറങ്ങിപ്പോയി. തുടർന്ന് മറന്നുവച്ച മൊബൈൽ എടുക്കാൻ എത്തിയ സ്നിഗ്ധ കഴുത്തിനു താഴെ മുതുകിലായി മൊബൈൽ ഫോണ്‍ ഉപയോഗിച്ച് മർദിച്ചു. ഗവാസ്കർ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ ചികിൽയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും ഭാര്യയും മകളും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരെ എഡിജിപിയോട് നേരിട്ടു പരാതി പറഞ്ഞതിലുള്ള വൈരാഗ്യമാകാം മർദനത്തിനു കാരണമായത്.


ജോലി പോലീസിൽ, ചെയ്യുന്നത് അടിമപ്പണി

മേലുദ്യോഗസ്ഥരുടെ കാർക്കശ്യത്തിനു മുന്നിൽ നിസഹായരാകുന്ന കുറെ പാവം പോലീസുകാരിൽ ഒരാൾ മാത്രമാണ് ഗവാസ്ക്കർ. സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടു കഴിഞ്ഞിട്ടും നീതിയും ന്യായവും നടപ്പിലാക്കേണ്ട പോലീസ് മാടന്പിമാർക്കു മാത്രം മാറ്റം സംഭവിക്കുന്നില്ല. എന്തുകൊണ്ട് ഇതൊക്കെ നടക്കുന്നുവെന്ന് കണ്ടെത്തിയാൽ ഈ കാര്യങ്ങൾക്കു പരിഹാരമാകും. പക്ഷേ, അത് അന്വേഷിച്ചു കണ്ടെത്തേണ്ട ഭരണവർഗം തന്നെ ഈ മാടന്പിത്തരത്തിന്‍റെ പങ്കുപറ്റുന്നുവെങ്കിൽപ്പിന്നെ ആരാണു നടപടിയെടുക്കുക?

ജോലി പോലീസിലാണ് പക്ഷെ ചെയ്യുന്നത് അടിമപ്പണിയാണ്. ജീവിക്കാൻ വേണ്ടി അടിമകളെ പോലെ സഹിക്കുകയാണ്. അലക്ക്, ഭക്ഷണം പാകം ചെയ്യൽ, ബാർബർ തുടങ്ങിയ ജോലികൾ ചെയ്യുന്ന ഇവരെ മറ്റൊരു പേരിലും വിളിക്കും. അതാണ് ക്യാന്പ് ഫോളോവേഴ്സ്. പേരിലെ സൂചന പോലെ പോലീസ് എവിടെപ്പോയാലും ഒപ്പം പോകണം. പക്ഷെ ഇപ്പോഴത്തെ ജോലി ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി. മുറ്റമടിക്കൽ മുതൽ പട്ടിയെ കുളിപ്പിക്കലും കക്കൂസ് കഴുകലും വരെ ചെയ്യണം. സ്ഥിരം ജീവനക്കാർ ഈ ജോലിചെയ്യുന്നതിൽ പ്രതിഷേധിച്ചതോടെ താത്കാലിക ജീവക്കാരെയാണ് അടിമപ്പണിക്ക് ഉപയോഗിക്കുന്നത്.

ഒരു ബറ്റാലിയനിൽ 10 പേരാണ് വേണ്ടത്. ഉള്ളത് അഞ്ചിൽ താഴെ. എട്ട് ബറ്റാലിയൻ ഉള്ള എസ്എപി ക്യാന്പിൽ അന്പതിൽ താഴെ ജീവനക്കാർ. ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെയാണ് താത്കാലിക ജീവനക്കാരെ എടുത്തത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 40 പേരെ താത്കാലികമായി എടുത്തു. പക്ഷെ ഇവരെ ക്യാന്പിലെ ജോലിക്ക് ലഭിക്കില്ല. ഇവരെ തേടി അതിരാവിലെ ഉദ്യോഗസ്ഥരുടെ വാഹനം എത്തും. ഒപ്പം എഡിജിപി, ഡിഐജി റാങ്കിൽ ഉൾപ്പെടെയുള്ളവരുടെ ഫോണ്‍ വിളിയും. സ്ഥിരം ജീവനക്കാരെപ്പോലും ഭീഷണിപ്പെടുത്തി വീട്ടുജോലിക്ക് കൊണ്ടുപോകും.

രാവിലെ എട്ടിന് തുടങ്ങുന്ന ജോലി രാത്രി എട്ട് മണിക്കും അവസാനിക്കില്ല. രണ്ടും നാലും പേരാണ് ഓരോ ഉദ്യോഗസ്ഥരുടെയും വീട്ടിൽ നിയോഗിക്കപ്പെടുക. മുറ്റമടിയും രാവിലത്തെ കാപ്പി ഉണ്ടാക്കലും കഴിഞ്ഞാ ൽ ഉദ്യോഗസ്ഥരുടെ ഷൂ പോളിഷ് ചെയ്ത് കാലിൽ ഇട്ടുകൊടുക്കണം. പട്ടിയെ കുളിപ്പിച്ച് കൂട് വൃത്തിയാക്കണം. കുട്ടികളെ സ്കൂളിൽ എത്തിക്കണം. മീൻ ഉൾപ്പെടെ വാങ്ങണം. ഉച്ചഭക്ഷണം തയാറാക്കണം, വീട് തുടയ്ക്കണം. കക്കൂസു വൃത്തിയാക്കണം. ചെടി നനയ്ക്കണം. അടിവസ്ത്രം ഉൾപ്പെടെ കഴുകണം. കുട്ടികളെ സ്കൂളിൽ നിന്ന് തിരികെ വിളിക്കണം. അത്താഴം തയാറാക്കണം. ഇതെല്ലാം കഴിയുന്പോൾ രാത്രിഏറെ വൈകും. വനിതാ ജീവനക്കാർക്ക് വനിതാ ഉദ്യോഗസ്ഥരിൽ നിന്നു പോലും ആ പരിഗണന ലഭിക്കാറില്ല. ടി.പി. സെൻകുമാർ ഡിജിപി ആയിരുന്നപ്പോൾ ക്യാന്പ് ഫോളോവേഴ്സിനെ വീട്ടുജോലിക്ക് ഉപയോഗിച്ചാൽ അവർക്കുള്ള ശന്പളം ഉദ്യോഗസ്ഥരിൽ നിന്ന് പിടിക്കും എന്ന് ഉത്തരവിട്ടിരുന്നു. അതോടെ വീട്ടുജോലി ചെയ്തിരുന്ന ജീവനക്കാരെ തിരികെ ക്യാന്പിലേക്ക് അയച്ചു. ഡിജിപി മാറിയതോടെ ഉത്തരവും അട്ടിമറിച്ചു. ( തുടരും)

സൂര്യനാരായണൻ