"കാർ വൺ' വിപ്ലവം
"കാർ വൺ'  വിപ്ലവം
കുറഞ്ഞ തുകയിൽ സുരക്ഷിത യാത്ര ഉറപ്പു വരുത്തി കേരളത്തിന്‍റെ നിരത്തുകളിൽ വിപ്ലവം സൃഷ്‌ടിക്കാൻ കാർ വൺ ((KAAR1) ടാക്സി സർവീസ് ഓഗസ്റ്റിൽ കേരളത്തിലേക്ക്. ഊബർ, ഓല എന്നിവയ്ക്കു പിന്നാലെയാണ് കാർ വൺ എത്തുന്നത്. കാർ മാത്രമല്ല ഓട്ടോറിക്ഷകളെയും ഉൾപ്പെടുത്തിയാണ് കാർ വൺ കേരളത്തിൽ എത്തുന്നത്.സ്ഥിരം യാത്രക്കാര്‍ക്കു വേണ്ടി ചെലവ് കുറഞ്ഞതും അനായാസവുമായ യാത്ര ഉറപ്പു വരുത്തുന്ന സ്മാർട്ട് കാർഡും രംഗത്തിറക്കുന്നുണ്ട്. തരംഗ് ട്രാവൽ സൊല്യൂഷൻസാണ് ഇതിനുള്ള സോഫ്റ്റ്‌വെയർ ഡെവലപ് ചെയ്തത്. ഓഗസ്റ്റ് ആദ്യവാരം കൊച്ചിയിലാണ് ഇതിന്‍റെ ഉദ്ഘാടനം. 30 ലക്ഷത്തോളം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കാർ വണ്ണിന്‍റെ ടാക്സി സർവീസ്.

ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളിൽ നിന്നും വ്യത്യസ്തവും നൂതനവുമായ ആശയത്തിലാണ് കാർ വൺ വരുന്നതെന്ന് മാനേജിംഗ് ഡയറക്ടർ കെ.സൂരജ് രാഷ്‌ട്രദീപികയോട് പറഞ്ഞു. നിലവിലെ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളുടെ പോരായ്മകളാണ് കാർ വൺ എന്ന സംരംഭം തുടങ്ങാൻ കാരണം. നിലവിലെ ഓണ്‍ലൈന്‍ ടാക്‌സി സ്ഥാപനങ്ങളുടെ സേവനങ്ങളെ കടത്തി വെട്ടുന്ന സേവനങ്ങളും, വളയം പിടിക്കുന്ന കൈകള്‍ക്ക് സംരംഭകനായി വളരാനുള്ള അവസരവും KAAR1 ഒരുക്കുന്നതെന്നും സൂരജ് പറഞ്ഞു.

എന്താണ് കാർ വൺ (KAAR1)

മാന്യമായ പെരുമാറ്റവും വൃത്തിയുള്ള വാഹനങ്ങളും മിതമായ യാത്ര ചെലവുമാണ് കാർ വൺ ടാക്സി സർവീസ് നല്കുന്നത്. മികച്ച വാഹനങ്ങള്‍ വൃത്തിയോടെ നാം ഉള്ളിടത്തേക്ക് നമുക്കാവശ്യമുള്ളപ്പോള്‍ എത്തിക്കുന്ന രീതിയിലാണ് കാർ വൺ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വളരെ ചെറിയ ചെലവില്‍ കേരളത്തില്‍ എവിടെയും യാത്ര ചെയ്യാനുള്ള സൗകര്യം കാർ വൺ ഒരുക്കുന്നു. ഇതെല്ലാം ഉറപ്പു നല്‍കുന്ന ഒരു നവയുഗ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണ് കാർ വൺ. യാത്രയില്‍ ഒരു സുരക്ഷിത കവചം തീര്‍ക്കുന്ന സേവകന്‍ കൂടിയാണ് കാർ വൺ.

സാധാരണക്കാരന് ലഭ്യമാകുന്ന ടെക്നോളജി

നിലവിലെ ഓണ്‍ലൈന്‍ സര്‍വീസ് സേവനങ്ങള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. എന്നാല്‍ ഇവിടെ KAAR1 ആരെയും തോല്‍പ്പിച്ചു കളയും. ലോകത്തില്‍ എവിടെയും പ്രവര്‍ത്തിക്കുന്ന സംവിധാനം ആണ് KAAR1ന്‍റേത്. 4ജി ഫോണ്‍ ആവശ്യമില്ലെന്നതും 2ജിയിലും, ലാന്‍ഡ്ഫോണില്‍ നിന്നും പോലും വിളിച്ചു ബുക്ക് ചെയ്യാമെന്നതും ഇതിന്‍റെ സ്വീകാര്യത ഉയര്‍ത്തുകയും സാധാരണക്കാരന് ആശ്രയിക്കാവുന്ന ഒന്നായി മാറുകയും ചെയ്യുന്നു. ഇതുമാത്രമല്ല കേരളത്തില്‍ നിലവില്‍ വരുന്ന ബുക്കിംഗ് സെന്‍ററുകൾ വഴി ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇതിന്‍റെ സേവനം ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ KAAR1 ഉപയോഗിക്കാന്‍ സ്ഥലം, സമ്പത്ത്, അറിവ്, പ്രായം ഒന്നും പ്രശ്‌നമല്ല. ഇത്തരം സ്വീകാര്യവും ആകര്‍ഷകവുമായ സേവനങ്ങളിലൂടെ നഗരപ്രദേശങ്ങളിലും ചെറിയ മേഖലകള്‍ കേന്ദ്രീകരിച്ചും കാർ വൺ പ്രവർത്തിക്കും.

ഒന്നരലക്ഷം പേർക്ക് ജീവിത മാർഗം

പേരില്‍ കാര്‍ എന്നുണ്ടെങ്കിലും കാറുകള്‍ക്ക് മാത്രമായുള്ള ഒരു പ്ലാറ്റ്‌ഫോമല്ലെന്നതാണ് KAAR1ന്‍റെ മറ്റൊരു പ്രത്യേകത. കേരളത്തില്‍ ഒന്നര ലക്ഷം പേര്‍ക്ക് ജീവിത മാര്‍ഗം നല്‍കുന്നതോടൊപ്പം അവരും ഇതിലൂടെ ഒരു സംരംഭകനാകുകയെന്ന ആശയവും സ്ഥാപനം മുന്നോട്ടുവയ്ക്കുന്നു. ഫ്രാഞ്ചൈസിംഗ് മോഡലിലാണ് കാർ വൺ പ്രവർത്തിക്കുന്നത്. കേരളത്തിലുടനീളം 100 ഫ്രാഞ്ചൈസികള്‍ ലക്ഷ്യമിടുന്ന സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസികള്‍ ഏതൊരാള്‍ക്കും ഏറ്റെടുത്ത് നടത്താന്‍ അവസരമുണ്ട്. ഇത് വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കും മികച്ച രീതിയില്‍ നടത്താം. കസ്റ്റമര്‍ കെയര്‍ സെന്‍ററുകളെന്ന രീതിയിലാണ് ഫ്രാഞ്ചൈസികള്‍ KAAR1 നല്‍കുന്നത്. നഗരത്തില്‍ 200 സ്വയര്‍ഫീറ്റ് ഓഫീസ് സൗകര്യവും 250000 രൂപയുടെ മുതല്‍മുടക്കും ഉണ്ടെങ്കില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാം. ഒരു ഫ്രാഞ്ചൈസിക്ക് കീഴില്‍ ചുരുങ്ങിയത് 600 വാഹനങ്ങള്‍ ഉണ്ടായിരിക്കും. അതിലൂടെ 30000 കസ്റ്റമേഴ്‌സിനെ ഉറപ്പിക്കാനും സാധിക്കും. ബുക്കിംഗ് സെന്‍റേഴ്സിനുള്ള സൈന്‍ ബോര്‍ഡ്‌സ്, കസ്റ്റ്മേഴ്‌സിനുള്ള ബുക്ക് ലെറ്റ് & ലീഫ് ലെറ്റ്, പത്രം /ചാനല്‍ /ഓണ്‍ലൈന്‍ മീഡിയ പരസ്യങ്ങള്‍ എല്ലാം ഫ്രാഞ്ചൈസി എടുക്കുന്നവര്‍ക്ക് നല്‍കും. ഇതിനുള്ള എല്ലാവിധ പരിശീലനവും ലഭ്യമാണ്. ഇതിലൂടെ ഇവര്‍ക്ക് കിട്ടുന്ന വരുമാനം എങ്ങനെയെന്നാല്‍ KAAR1 വാഹനങ്ങളില്‍ നിന്നും ഈടാക്കുന്നത് 10 ശതമാനം സര്‍വീസ് ചാര്‍ജ് ആണ് (+2% പ്രമോഷണല്‍ ചാർജ് ; ആകെ 12%). ഇതില്‍ കമ്പനിക്ക് വരുന്ന വരുമാനത്തിന്‍റെ 25 ശതമാനം ആണ് ഫ്രാഞ്ചൈസിയുടെ വരുമാനം. ഫ്രാഞ്ചൈസിയുടെ മിനിമം വരുമാനം 600 വാഹനങ്ങളില്‍ നിന്നും വരുന്ന ഉറപ്പുള്ള വരുമാനം ആയിരിക്കും. കുറഞ്ഞത് ചെലവ് കഴിഞ്ഞ് ഒരു ലക്ഷം രൂപ നാലാമത്തെ മാസം മുതല്‍ ലഭിക്കുന്ന തരത്തില്‍ ആണ് ഇതിന്‍റെ ബിസിനസ് ഘടന.


യാത്രികരുടെ ഉറ്റമിത്രം

വളരെ പെട്ടെന്നുതന്നെ യാത്രികരുടെ ഉറ്റമിത്രമാകാനുള്ള ലക്ഷ്യത്തോടെയാണ് കാർ വണ്ണിന്‍റെ പ്രവർത്തനം. യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയും സേവനങ്ങളുമാണ് ഉറപ്പ് നല്‍കുന്നത്. വാഹനത്തിന്‍റെ എല്ലാ ലീഗല്‍ സൈഡും കമ്പനി ചെക്ക് ചെയ്തു ഫിറ്റ്‌നസ് ഉറപ്പു വരുത്തുന്നു. സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമായ കണ്ടീഷനും വൃത്തിയും ഉറപ്പു വരുത്തിയായിരിക്കും ഓരോ യാത്രയും. ഡ്രൈവേഴ്സിന്‍റെ മാന്യമായ പെരുമാറ്റം ഉറപ്പു വരുത്തുന്നതോടൊപ്പം ക്രിമിനല്‍ പശ്ചാത്തലം പോലീസ് വെരിഫിക്കേഷന്‍ വഴി പൂര്‍ണമായും ഇല്ലാതാക്കുന്നു. സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക വാഹനങ്ങളായിരിക്കും. വളരെ വേഗത്തില്‍ ഉള്ള ലഭ്യത, റിട്ടേണ്‍ ചാര്‍ജ് ഇല്ല, ചാര്‍ജ് ആദ്യം തന്നെ അറിയാം, ജിപിഎസ് വഴി വാഹനത്തിന്‍റെ പൊസിഷന്‍ അറിയാം ഇതെല്ലാം കാർ വണ്ണിന്‍റെ സൗകര്യങ്ങളാണ്.

സ്മാര്‍ട് കാര്‍ഡിലൂടെ സ്മാര്‍ട് യാത്ര

സ്ഥിരം യാത്രക്കാര്‍ക്കു വേണ്ടി ചെലവ് കുറഞ്ഞതും അനായാസവുമായ യാത്ര ഉറപ്പു വരുത്തുന്ന ഒന്നാണ് കാര്‍ വണ്‍ സ്മാര്‍ട് കാര്‍ഡ്. ഷെയര്‍ ടാക്‌സി സംവിധാനത്തില്‍ നല്‍കുന്ന ഈ പാസിന്‍റെ കാലാവധി 28 ദിവസം ആണ്. 999, 2499, 4999 എന്നീ നിരക്കുകളിലുള്ള കാര്‍ഡുകള്‍ ഓഫര്‍ നിരക്കില്‍ യഥാക്രമം 499, 1000, 2000 എന്നീ നിരക്കുകളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഈ കാര്‍ഡ് പ്രകാരം ഉള്ള സര്‍വീസുകളില്‍ ഓട്ടോയ്ക്ക് പരമാവധി 10 കിലോമീറ്ററും കാറിന് 25 കിലോമീറ്ററും ആണ് ഒരു റൈഡില്‍ ലഭിക്കുക. ഓട്ടോയില്‍ മൂന്ന് പേരും കാറില്‍ നാല് പേരും ആയിരിക്കും യാത്ര ചെയ്യുക. ഷെയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സര്‍വീസുകള്‍ക്ക് ഒരു സ്ഥിരം റൂട്ട് ഉണ്ടായിരിക്കുമെന്ന് മാത്രമല്ല രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ആയിരിക്കും ഇത്. ഒരു മിനിറ്റ് ഇടവേളകളില്‍ തുടര്‍ച്ചയായി പുറപ്പെടുന്ന വാഹനങ്ങളുടെ ശൃംഖലയാണ് കാർ വൺ. ഈ കാര്‍ഡുകള്‍ കേരളത്തില്‍ എവിടെയും കാർ വൺ സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ ഉപയോഗിക്കാം. 28 ദിവസങ്ങളില്‍ 56 യാത്രകള്‍ നടത്താന്‍ സാധിക്കും. 499 രൂപയുടെ കാര്‍ഡില്‍ രണ്ടു യാത്രയാണ് ഒരു ദിവസം അനുവദിച്ചിരിക്കുന്നത്. 1000 രൂപ കാര്‍ഡുകളില്‍ ദിവസം ആറ് യാത്രകള്‍ നടത്താം. 2000 രൂപ കാര്‍ഡുകളില്‍ ദിവസം യാത്ര പരിമിതി ഇല്ലെന്നതും ശ്രദ്ധേയമാണ്. ബിസിനസുകാര്‍, എക്‌സിക്യൂട്ടീവുകള്‍, വിദ്യാർഥികള്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ സ്മാര്‍ട് കാര്‍ഡുകള്‍.

കാർ വണ്ണിന്‍റെ (KAAR 1) ഫ്രാഞ്ചൈസി താല്പര്യമുള്ളവർ പേരും സ്ഥലവും വാട്സാപ്പ് മെസേജ് ചെയ്യുക. ഫോൺ നന്പർ: 6282199934, 6282130619.
വെബ്സൈറ്റ്: http://www.kaar1.com
KAAR1 ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ലിങ്ക് താഴെ കൊടുക്കുന്നു.
https://play.google.com/store/apps/details?id=com.srvinfotech.www.kaar1.
KAAR1 നെ കുറിച്ച് അറിയേണ്ടതെല്ലാം ഫേസ്ബുക്ക് പേജിലുണ്ട്.
https://www.facebook.com/CAB-KAAR1-1065222496977955/