തടവറയിൽ നിന്നും മോചനത്തിനായി യാചിച്ചത് ഒന്നിലേറെ തവണ
തടവറയിൽ നിന്നും മോചനത്തിനായി യാചിച്ചത് ഒന്നിലേറെ തവണ
കോട്ടയം: രാമപുരം സ്വദേശിയും സലേഷ്യൻ വൈദികനുമായ ഫാ. ടോം ഉഴുന്നാലിലിനെ 2016 മാർച്ച് നാലിനാണു ഏഡനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിനു പിന്നാലെ ടോമിന്‍റെ മോചനം ആവശ്യപ്പെട്ട് ജനപ്രതിനിധികളും സഭാനേതൃത്വവുമടക്കമുള്ളവർ കേന്ദ്ര സർക്കാരിനെ നിരവധി തവണ സമീപിച്ചിരുന്നു. ഇതിനിടെ, ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്‍റെ മോചനത്തിനായി യെമൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും യെമൻ ഉപപ്രധാനമന്ത്രി അബ്ദുൾമാലിക് അബ്ദുൾജലീൽ അൽ മെഖ്‌ലാഫി 2017 ജൂലൈയ് 12ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ, അദ്ദേഹത്തിന്‍റെ മോചനം പിന്നെയും നീളുകയായിരുന്നു. യെമനിലെ അഗതിമന്ദിരത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരായ നാലു കന്യാസ്ത്രീകളും രണ്ടു ജീവനക്കാരും അഗതിമന്ദിരത്തിലെ അന്തേവാസികളായ എട്ടു വയോധികരും ഉൾപ്പെടെ 15 പേരാണ് മരിച്ചത്. ഈ ആക്രമണത്തിനു പിന്നാലെയാണ് താമസസ്ഥലത്തുനിന്ന് ഫാ.ടോമിനെ കാണാതായത്. മോചനത്തിനു സഹായം ആവശ്യപ്പെട്ട് ഫാ. ടോമിന്‍റേതായി രണ്ടു വീഡിയോകളും പുറത്തുവന്നിരുന്നു. 2016 ഡിസംബറിലും 2017 മേയിലുമായിരുന്നു വീഡിയോ സന്ദേശങ്ങൾ പുറത്തുവന്നത്.


ജീവൻ രക്ഷിക്കണമെന്ന് യാചിച്ചുള്ള ആദ്യ വീഡിയോ ഫാ. ടോമിന്‍റെ ആരോഗ്യസ്‌ഥിതി മോശമാണെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്‍റെ മോചനത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലിൽ ഈ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. മോചനത്തിനായുള്ള നടപടികൾ വാർത്തകളിൽ മാത്രം ഒതുങ്ങുകയാണെന്നും താൻ വളരെയേറെദുഃഖിതനും നിരാശനുമാണെന്നും നിരാശയോടെ അദ്ദേഹം വ്യക്തമാക്കുന്നതായിരുന്നു സന്ദേശം.

സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോയിൽ തന്നെ രക്ഷിക്കുന്നതിനു സഭയുടെ ഭാഗത്തുനിന്നും സർക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നും താനൊരു ഇന്ത്യാക്കാരനായതിനാലാണ് ഈ അവസ്‌ഥ നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും തന്‍റെ മോചനത്തിന് വത്തിക്കാന്‍റെ ഇടപെടലും വേണമെന്ന് അഭ്യർഥനയായിരുന്നു സന്ദേശത്തിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.