തീർഥാടകർ ഒഴുകുന്നു; മാർപാപ്പ വെള്ളിയാഴ്ച എത്തും
തീർഥാടകർ ഒഴുകുന്നു; മാർപാപ്പ വെള്ളിയാഴ്ച എത്തും
ഫാത്തിമ(പോർച്ചുഗൽ): പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം ആദ്യം പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാർഷികാഘോഷത്തിൽ പങ്കുചേരുന്നതിനും ദിവ്യദർശനം ലഭിച്ച കുട്ടികളിൽ ഫ്രാൻസിസ്കോ, ജസീന്ത എന്നിവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുമായി ഫ്രാൻസിസ് മാർപാപ്പ 12നു ഫാത്തിമയിലെത്തും. 13നാണു പ്രധാന തിരുക്കർമങ്ങളും നാമകരണച്ചടങ്ങും.

12ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടിനു റോമിൽനിന്നു യാത്രതിരിക്കുന്ന മാർപാപ്പയെയും വഹിച്ചുള്ള വിമാനം 4.20ന് പോർച്ചുഗലിലെ ലെയ്റിയ നഗരത്തിലെ വ്യോമതാവളത്തിൽ എത്തും. അവിടെ പോർച്ചുഗീസ് പ്രസിഡന്‍റ് മാർസെലോ റെബെലോ ഡിസൂസയുമായി കൂടിക്കാഴ്ചയ്ക്കുശേഷം വ്യോമതാവളത്തിലെ ചാപ്പലിൽ മാർപാപ്പ പ്രാർഥിക്കും.

തുടർന്നു ഹെലികോപ്റ്ററിൽ ഫാത്തിമ നഗരത്തിലെ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കു പോകും. അവിടെനിന്നു കാർമാർഗം കുട്ടികൾക്കു ദിവ്യദർശനം ലഭിച്ച സ്ഥലത്തു സ്ഥിതിചെയ്യുന്ന ചാപ്പൽ സന്ദർശിക്കുന്ന മാർപാപ്പ വിശ്വാസികൾക്കൊപ്പം സന്ധ്യാപ്രാർഥനയിലും ജപമാലയിലും പങ്കെടുക്കും. തുടർന്നു വിശ്വാസികളെ അഭിസംബോധന ചെയ്യും.

13നു രാവിലെ ഫാത്തിമയിലെ കർമലമാതാ ഹൗസിൽ പോർച്ചുഗീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മാർപാപ്പ തുടർന്ന് ഫാത്തിമയിലെ ബസിലിക്ക സന്ദർശിക്കും. രാവിലെ പത്തിനു ബസിലിക്കാ അങ്കണത്തിൽ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സമൂഹ ദിവ്യബലി. ദിവ്യബലിമധ്യേ ജസീന്ത യെയും ഫ്രാൻസിസ്കോയെ യും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. തുടർന്നു മാർപാപ്പയുടെ സന്ദേശം. രോഗികൾക്കായി പ്രത്യേക പ്രാർഥന നടത്തും. ഉച്ചകഴിഞ്ഞു മൂന്നിനു മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങും. മാർപാപ്പയുടെ പോർച്ചുഗീസ് സന്ദർശനം തികച്ചും മരിയൻ തീർത്ഥാടനമാണെന്നു വത്തിക്കാൻ വക്താവു പറഞ്ഞു.


ഫാത്തിമ സന്ദർശിക്കുന്ന നാലാമത്തെ പാപ്പായാണു ഫ്രാൻസിസ് മാർപാപ്പ. പോൾ ആറാമൻ മാർപാപ്പയും ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയും ബനഡിക്ട് പതിനാറാമൻ മാർപാപ്പയും ഫാത്തിമ സന്ദർശിച്ചിട്ടുണ്ട്. ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മൂന്നുതവണ(1982, 1991, 2000) സന്ദർശനം നടത്തി.

ദിവ്യദർശനത്തിന്‍റെ ശതാബ്ദിയാഘോഷത്തിൽ പങ്കെടുക്കാനായി ഫാത്തിമയിലേക്കു ലോകമെങ്ങും നിന്നു തീർഥാടകർ പ്രവഹിക്കുകയാണ്. 50 ലക്ഷം തീർഥാടകരെങ്കിലും ഈയാഴ്ച ഫാത്തിമയിലെത്തുമെന്നാണു മുനിസിപ്പൽ അധികൃതരുടെ നിഗമനം. അതിശക്തമായ സുരക്ഷയാണു സർക്കാർ ഒരുക്കിയിരിക്കുന്നത്. ഫാത്തിമ ദിവ്യദർശനത്തിന്‍റെ നൂറാം വാർഷികാഘോഷം കഴിഞ്ഞ നവംബർ 27നു ആരംഭിച്ചത്. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷം അടുത്ത നവംബർ 27നാണ് സമാപിക്കും.

ഫാത്തിമ മുനിസിപ്പൽ സ്റ്റേഡിയത്തിനു ഫ്രാൻസിസ് മാർപാപ്പയുടെ പേര്

ഫാത്തിമ: പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദിവ്യദർശന ശതാബ്ദിയാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയുടെ പേരിൽ ഫാത്തിമ മുനിസിപ്പൽ ഫുട്ബോൾ സ്റ്റേഡിയം പുനർനാമകരണം ചെയ്യും.

പ്രമുഖ പോർച്ചുഗീസ് ഫുട്ബോൾ ക്ലബിന്‍റെ ഹോംഗ്രൗണ്ടായ ഈ സ്റ്റേഡിയം പ്രാദേശികഭാഷയിൽ എസ്റ്റാഡിയോ പാപ്പാ ഫ്രാൻസിസ്കോ എന്നാണു പുനർനാമകരണം ചെയ്യുക. 12നു വൈകുന്നേരം സ്റ്റേഡിയത്തിൽ മാർപാപ്പയെ വഹിക്കുന്ന ഹെലികോപ്റ്റർ വന്നിറങ്ങിയശേഷമായിരിക്കും പുനർനാമകരണം നടക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.