ഫാത്തിമ ഭക്തിപ്രഭയിൽ; മാർപാപ്പയ്ക്കൊപ്പം പതിനായിരങ്ങൾ
ഫാത്തിമ ഭക്തിപ്രഭയിൽ; മാർപാപ്പയ്ക്കൊപ്പം പതിനായിരങ്ങൾ
ഫാത്തിമ(പോർച്ചുഗൽ): പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദിവ്യദർശനംകൊണ്ട് പരിപാവനമായ ഫാത്തിമ നഗരം വീണ്ടുമൊരിക്കൽക്കൂടി ലോകശ്രദ്ധയിലേക്ക്. മൂന്ന് കുട്ടികൾക്കുണ്ടായ ദിവ്യദർശനത്തിന്‍റെ നൂറാം വാർഷികാഘോഷവും ഈ കുട്ടികളിൽ ഫ്രാൻസിസ്കോ, ജസീന്ത എന്നിവരെ ഇന്നു വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്ന തിരുക്കർമങ്ങളും നടക്കാനിരിക്കെയാണ് സാർവത്രികസഭയുടെയും ലോകത്തിന്‍റെയും ശ്രദ്ധ പോർച്ചുഗലിലെ ഈ കൊച്ചുപട്ടണത്തിൽ പതിയുന്നത്. ഫ്രാൻസിസ് മാർപാപ്പ തീർഥാടകനായി ഫാത്തിമയിൽ എത്തിയെന്നതാണ് ഇന്നത്തെ ചടങ്ങുകളുടെ സവിശേഷത.

വെള്ളിയാഴ്ച ഉച്ചയ്ക്ക് റോമിലെ സാന്താമരിയ ബസിലിക്കയിൽ കന്യാകാ മാതാവിന്‍റെ തിരുസ്വരൂപത്തിനുമുന്നിൽ മുട്ടുകുത്തി പ്രാർഥിച്ച ശേഷമാണ് ഫ്രാൻസിസ് മാർപാപ്പ ഫാത്തിമയിലേക്കുള്ള മരിയൻ തീർഥാടനം ആരംഭിച്ചത്. റോമിലെ വിമാനത്താവളത്തിൽനിന്നു മൂന്നു മണിക്കൂർ യാത്രയ്ക്കു ശേഷം പ്രാദേശികസമയം വൈകുന്നേരം 4.20ന് (ഇന്ത്യൻ സമയം രാത്രി 8.50) പോർച്ചുഗലിലെ ലെയ്റിയോയിലുള്ള മോണ്ടെ റിയെലോ വ്യോമതാവളത്തിൽ മാർപാപ്പയേയും വഹിച്ചുള്ള അലിറ്റാലിയ വിമാനം വന്നിറങ്ങിയപ്പോൾ ആചാരവെടികൾ മുഴങ്ങി.

മാർപാപ്പ സഞ്ചരിച്ച വിമാനം പോർച്ചുഗൽ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, സുരക്ഷയുടെ ഭാഗമായി പോർച്ചുഗീസ് വ്യോമസേനയുടെ രണ്ട് എഫ്-16 യുദ്ധവിമാനങ്ങൾ അനുഗമിച്ചിരുന്നു. പോർച്ചുഗലിന്‍റെയും വത്തിക്കാന്‍റെയും പതാകകൾ വീശി ആയിരങ്ങൾ വിമാനത്താവളത്തിനു പുറത്ത് മാർപാപ്പയെ വരവേറ്റു. വിമാനത്താവളത്തിൽ പോർച്ചുഗൽ പ്രസിഡന്‍റ് മാർസെലോ റെബെലോ ഡിസൂസയും പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റയും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു.

വിമാനത്താവളത്തിലെ ചാപ്പലിൽ പ്രാർഥിച്ചശേഷം ഹെലികോപ്റ്ററിൽ ഫാത്തിമ മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തി മാർപാപ്പ പിന്നീട് കാർമാർഗമാണ് ഫാത്തിമയിലെ തീർഥാടനകേന്ദ്രത്തിലെത്തിയത്. കുട്ടികൾക്ക് ദിവ്യദർശനം ലഭിച്ച അതേസ്ഥലത്തു സ്ഥിതിചെയ്യുന്ന ഗ്രോട്ടോയിൽ ഫാത്തിമമാതാവിന്‍റെ തിരുസ്വരൂപത്തിനുമുന്നിൽ മുട്ടുകുത്തി ഏതാനും നിമിഷം പ്രാർഥിക്കുകയും വത്തിക്കാനിൽനിന്നു പ്രത്യേകം കരുതിയ പൂക്കൾ തിരുസ്വരൂപത്തിനുമുന്നിൽ അർപ്പിക്കുകയും ചെയ്തശേഷം വിശ്വാസികൾക്കൊപ്പം ജപമാലയിലും സന്ധ്യാപ്രാർഥനയിലും പങ്കെടുത്തു. തുടർന്ന് മാർപാപ്പ സന്ദേശം നൽകി.


ഇന്നു പ്രാദേശികസമയം രാവിലെ പത്തിന് ഫാത്തിമ ചത്വരത്തിലെ തുറന്ന വേദിയിൽ മാർപാപ്പ ദിവ്യബലിയർപ്പിക്കും. ദിവ്യബലിമധ്യേ വാഴ്ത്തപ്പെട്ട ഫ്രാൻസിസ്കോയെയും ജസീന്തയെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തും. ഇന്നലെ രാത്രിയിൽ ഗ്രോട്ടോയ്ക്കു സമീപത്തുകൂടി ബസിലിക്കയിലേക്ക് ഫാത്തിമാമാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചു കത്തിച്ച മെഴുകുതിരികളുമായി നടന്ന പ്രദക്ഷിണത്തിൽ പതിനായിരങ്ങൾ പങ്കുകൊണ്ടു. ഇന്നു രാത്രിയിലും മെഴുകുതിരി പ്രദക്ഷിണമുണ്ട്.

തീർഥാടനകേന്ദ്രത്തിലെ പരിശുദ്ധ ത്രിത്വത്തിന്‍റെ ബസിലിക്കയുടെയും പരിശുദ്ധ ജപമാലമാതാ ബസിലിക്കയുടെയും മധ്യത്തിലുള്ള വിശാലമായ ചത്വരത്തിലാണ് ഇന്നു മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയും നാമകരണച്ചടങ്ങും നടക്കുന്നത്. ഫാത്തിമാനഗരവും തീർഥാടനകേന്ദ്രവും പരിസരങ്ങളുമെല്ലാം ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് തീർഥാടകരാൽ തിങ്ങിനിറഞ്ഞിരിക്കുകയാണ്.

സാർവത്രികസഭയുടെ ചരിത്രത്തിൽ രക്ഷസാക്ഷികളല്ലാത്ത ഏറ്റവും പ്രായംകുറഞ്ഞ വിശുദ്ധരായി മാറുകയാണ് 11ാം വയസിൽ നിത്യതയിലേക്കു വിളിക്കപ്പെട്ട ഫ്രാൻസിസ്കോ മാർത്തോയും പത്താം വയസിൽ നിത്യതയിലേക്കു വിളിക്കപ്പെട്ട ജസീന്തയും. ഇവർക്കൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദിവ്യദർശനം ലഭിച്ച ലൂസിയ പിന്നീട് കന്യാസ്ത്രീയാകുകയും 2005ൽ ദിവംഗതയാകുകയും ചെയ്തിരുന്നു. സിസ്റ്റർ ലൂസിയയുടെ നാമകരണവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിവരികയാണ്.

1917 മേയ് 13നാണ് ഫാത്തിമയിലെ മലഞ്ചെരുവിലൂടെ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന കുട്ടികളായിരുന്ന ഈ മൂന്നു പേർക്കും പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദിവ്യദർശനമുണ്ടായത്. പിന്നീട് രണ്ടു തവണകൂടി കുട്ടികൾക്ക് ദിവ്യദർശനം ലഭിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.