പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
Friday, May 3, 2024 5:00 AM IST
ജെറി ജോർജ്, ബോൺ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്. തകർക്കപ്പെട്ട പള്ളികളുടെയും ഭവനങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും കണക്കെടുത്താൽ ആർക്കും ഇതു ബോധ‍്യമാകും. കലാപത്തിന്‍റെ തീച്ചൂളയിൽ എരിഞ്ഞമർന്നവർക്കായി ഇംഫാൽ അതിരൂപത മുട്ടാത്ത വാതിലുകളില്ല. എന്നാൽ, ഇവർക്ക് ഇനിയും നീതി അകലെയാണ്. എന്നാൽ പ്രതിസന്ധികളിലും പീഡനങ്ങളിലും തകരുന്നതല്ല ക്രൈസ്തവ വിശ്വാസമെന്ന അടിയുറച്ച ബോധ‍്യമാണ് മണിപ്പുരിലെ ക്രൈസ്തവരെ നയിക്കുന്നത്. ചരിത്രപരമായും അതാണല്ലോ യാഥാർഥ‍്യം.

യേശുവിന്‍റെ മാതൃക

അസത്യം നിറഞ്ഞ കുറ്റാരോപണങ്ങളുടെയും അന്യായമായ വിധിപ്രസ്താവത്തിന്‍റെയും പര്യവസാനമായിരുന്നു യേശുവിന്‍റെ കുരിശാരോഹണം. തന്നെ ദ്രോഹിച്ചവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടും അവരോടു ക്ഷമിച്ചുകൊണ്ടും യേശു ശിക്ഷാവിധി ഏറ്റുവാങ്ങി. പ്രതികാരം ചെയ്യാത്ത ക്ഷമയുടെയും നിസ്വാർഥമായ കാരുണ്യത്തിന്‍റെയും നിർമലമായ സ്നേഹത്തിന്‍റെയും അനന്യസുന്ദരമായ മാതൃക നൽകിയ യേശു, തന്‍റെ മാതൃക അനുകരിക്കാനും സഹനങ്ങളെ സധീരം നേരിടാനും ശിഷ്യരെ ഉദ്ബോധിപ്പിച്ചു. വാളെടുക്കുന്നവൻ വാളാലെ എന്നോർമിപ്പിച്ച യേശുവിനെപ്പോലെ അക്രമരാഹിത്യത്തിന്‍റെയും അഹിംസയുടെയും പാഠങ്ങൾ പ്രായോഗികമാക്കി കാണിച്ച മറ്റൊരു ലോകഗുരുവിനെ ചൂണ്ടിക്കാട്ടാൻ ചരിത്രത്താളുകൾക്കാവില്ല. ശത്രുക്കളെയും സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിന്‍റെ മാതൃക നിശാന്ധകാരത്തിൽ തിളങ്ങുന്ന ഏകാന്തതാരകംപോലെ മനുഷ്യജാതിക്ക് ആകമാനം പ്രത്യാശ പകരുന്നതാണ്.

പീഡനങ്ങളും സഹനങ്ങളുമായിരിക്കും തന്‍റെ ശിഷ്യരുടെയും ഭാഗധേയമെന്ന് അവർക്കു മുന്നറിയിപ്പു കൊടുത്തവനാണ് യേശു. അവരെ വധിക്കുന്നവർ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്നു ധരിക്കുന്ന ശത്രുക്കളെപ്പറ്റിയും യേശു വ്യക്തമായി പറഞ്ഞുവച്ചു. അക്ഷരംപ്രതി നിറവേറിയ പ്രവചനങ്ങൾ! യേശുവിന്‍റെ ആദ്യ അനുയായികൾ എല്ലാവരും, ഒരാളൊഴികെ, രക്തസാക്ഷിത്വം വരിച്ചു. യാതൊരു ചെറുത്തുനില്പിനും മുതിരാതെ മർദനത്തിനും സഹനത്തിനും വിട്ടുകൊടുത്ത അപ്പസ്തോലന്മാരുടെ അതേ മനോഭാവത്തോടെ ദശലക്ഷക്കണക്കിനു ക്രൈസ്തവരാണു മരണമടഞ്ഞത്. അവരുടെ രക്തം പുരണ്ട ഇരുപതു നൂറ്റാണ്ടുകൾ കടന്നുപോയിരിക്കുന്നു. അചിന്ത്യമായ പീഡനങ്ങൾക്കോ അടിച്ചമർത്തലുകൾക്കോ തകർക്കാവുന്നതായിരുന്നില്ല ക്രൈസ്തവരെ പ്രചോദിപ്പിച്ച ആ യേശുനാമവും അതു പ്രദാനംചെയ്ത പ്രത്യാശയും. ഭൗതികമായ ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള ശക്തി അവനിലുള്ള പ്രത്യാശ അവർക്കു പ്രദാനംചെയ്തു. എവിടെയൊക്കെ സഭയെ തകർക്കാൻ മതപീഡകർ ശ്രമിച്ചോ അവിടെയൊക്കെ സഭ ഉയിർത്തെഴുന്നേറ്റതാണു ചരിത്രം.

റോമിലെ മതമർദനം

ക്രൈസ്തവലോകത്തിന്‍റെ സിരാകേന്ദ്രമായി അറിയപ്പെടുന്ന റോമാ പട്ടണത്തിലാണ് ക്രിസ്തുമതാരംഭ കാലഘട്ടത്തിൽ ഏറ്റവുമധികം ക്രൈസ്തവപീഡനവും മതമർദനവും അരങ്ങേറിയത്. രണ്ടര നൂറ്റാണ്ടു നീണ്ടുനിന്ന ആ മതപീഡന കാലഘട്ടം ധീരോജ്വലമായ ക്രൈസ്തവസാക്ഷ്യത്തിന്‍റെ അവസരംകൂടിയായിരുന്നു. ഏറ്റവും ഭീകരമായ മതമർദന മുറകൾ പരീക്ഷിക്കപ്പെട്ട ഈ കാലഘട്ടം ഇന്നുവരെ അവസാനിച്ചിട്ടില്ല. ഓരോരോ വിധത്തിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിന്‍റെ പത്തിലൊന്ന് അംഗങ്ങളും. പത്തുശതമാനംപേർ അധിവസിക്കുന്നതു ന്യൂനപക്ഷ വിഭാഗമായിട്ടാണ്. അവർ ജീവിക്കുന്ന രാജ്യങ്ങളിൽ അവർ ഒന്നുകിൽ ഭൂരിപക്ഷത്തിന്‍റെ ദയാദാക്ഷിണ്യത്തിനു വിധേയമായി ജീവിക്കണം, അല്ലെങ്കിൽ ഭരണകൂടംതന്നെ ഒത്താശ ചെയ്യുന്ന വിവേചനങ്ങൾക്കു വഴങ്ങിക്കൊടുക്കണം. റോമാ സാമ്രാജ്യത്തിന് അവർ ചെയ്ത കുറ്റം ചക്രവർത്തിയെ ദൈവപുത്രനായി ആരാധിച്ചിരുന്നില്ല എന്നതാണല്ലോ.

എഡി 312ൽ റോമാ സാമ്രാജ്യത്തിൽ സഭ സ്വതന്ത്രയായെങ്കിലും പല തരത്തിലുള്ള പീഡനങ്ങൾ തുടർന്നു. ഉത്തര യൂറോപ്പിൽനിന്ന് റോമൻ സാമ്രാജ്യത്തിലെത്തിയ ഗോത്തു വംശജർ ക്രൈസ്തവ പീഡനം ദൗത്യമായി കരുതിയവരാണ്. റോമിനു സമാന്തരമായി മധ്യധരണ്യാഴിയുടെ കിഴക്കൻ തീരങ്ങളിൽ വളർന്നുവന്ന ക്രിസ്തുമത വിഭാഗങ്ങളും പീഡനത്തിലൂടെ കടന്നുപോകേണ്ടിവന്നു. ഷപ്പൂർ രണ്ടാമന്‍റെ (എഡി 309-379) കാലത്ത് ആരംഭിച്ച സസ്സാനിയൻ സാമ്രാജ്യത്തിലെ മതപീഡനം ഏഴാം നൂറ്റാണ്ടുവരെ നിലനിന്നു. ഏഴാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലുണ്ടായ പേർഷ്യൻ, അറബ് അതിക്രമങ്ങളിൽ തകർക്കപ്പെട്ട പള്ളികളുടെ ശേഷിപ്പുകൾ ഇപ്പോഴും പലസ്തീനായിൽ കാണാം.

പശ്ചിമേഷ്യയിൽ

ഇസ്‌ലാമിന്‍റെ ആവിർഭാവത്തോടെ പശ്ചിമേഷ്യയിലെ ക്രൈസ്തവർ കൂടുതൽ ആക്രമണങ്ങൾക്ക് ഇരയായിത്തീർന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ പീഡനപർവത്തിന്‍റെ ഫലമായി പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ക്രൈസ്തവ നാഗരികതകൾ പഴങ്കഥകളായി മാറി. ജിസിയ എന്ന മതനികുതിയും ഖരാജ് എന്ന ഭൂനികുതിയും ക്രൈസ്തവർ നൽകേണ്ടിവന്നു. മൗലികാവകാശങ്ങൾ ഇല്ലാത്ത രണ്ടാംകിട പൗരന്മാരായിരുന്നു അവർ. വിശുദ്ധ നാടായ ഇസ്രയേലിലേക്കു തീർഥാടനം നടത്താൻ യൂറോപ്യൻ ക്രൈസ്തവർക്കു സാധിക്കാതെ വന്നു. അതുപോലെ ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളും തീർഥാടക സംഘങ്ങളും ആക്രമിക്കപ്പെടുന്നതും പതിവായി. ഈ പശ്ചാത്തലത്തിലാണ് കുരിശുയുദ്ധങ്ങൾ ആരംഭിക്കുന്നത്. ഒരു നൂറ്റാണ്ടുകാലം കുരിശുയുദ്ധക്കാർ ഇസ്രയേൽ സ്വന്തമാക്കി.

പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളുകളും 14-ാം നൂറ്റാണ്ടിൽ ടൈമൂറിന്‍റെ പടയും അസീറിയൻ, അർമേനിയൻ ക്രൈസ്തവരെ ആക്രമിച്ചു. ഈ ആക്രമണങ്ങൾ ലക്ഷക്കണക്കിനു ക്രൈസ്തവരുടെ ജീവനെടുത്തു. ചൈനയിൽ ക്രിസ്തുമതം നിരോധിക്കപ്പെടുന്നത് 17-ാം നൂറ്റാണ്ടിലാണ്. ഇപ്പോഴും ചൈനയിൽ അനൗദ്യോഗിക നിരോധനം നിലനിൽക്കുന്നു. 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവം മതമർദനത്തിന്‍റെ പുത്തൻ രൂപഭാവങ്ങൾ ആർജിച്ചു. വൈദികരും സന്യസ്തരും കൊല്ലപ്പെട്ടതിനു കണക്കില്ല. രാജ്യത്തെ മതനിർമുക്തമാക്കാൻ എല്ലാവിധ ശ്രമങ്ങളും നടന്നു. എന്നാൽ, വിപ്ലവം ആ നിലയ്ക്കു പരാജയപ്പെടുകയായിരുന്നു. മതം പൂർവാധികം ശക്തിയോടെ ഫ്രാൻസിൽ തിരിച്ചുവന്നു. മതവും രാഷ്‌ട്രവും തമ്മിലുള്ള വിഭജനം നടപ്പിലായി. അതുപോലെതന്നെ ജപ്പാനിൽ 17-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാരംഭിച്ച ക്രൈസ്തവ മതപീഡനം 19-ാം നൂറ്റാണ്ടിൽ അവസാനിക്കുന്നതും മതവും രാഷ്‌ട്രവും തമ്മിലുള്ള വിഭജനരേഖ അംഗീകരിച്ചുകൊണ്ടാണ്.

ഇന്ത്യയിലും

ഭാരതത്തിൽ ടിപ്പു സുൽത്താനാണ് ക്രൈസ്തവ മതപീഡനം നയമായി സ്വീകരിച്ച ഒരു പ്രാദേശിക ഭരണാധികാരി. മംഗലാപുരത്തെയും ദക്ഷിണ കാനറയിലെയും പതിനായിരക്കണക്കിനു കത്തോലിക്കരെ ടിപ്പു ശ്രീരംഗപട്ടണത്തിലേക്കു നാടുകടത്തി. മരിച്ചവരുടെയും നിർബന്ധിത മതപരിവർത്തനത്തിനു വിധേയരായവരുടെയും സംഖ്യ അതിഭീമമാണ്. ടിപ്പുവിന്‍റെ കാലത്ത് കേരള ക്രൈസ്തവർ നേരിട്ട പീഡനത്തിന്‍റെ വിവരണങ്ങൾ ഇന്നും ഉത്തര, മധ്യ കേരളത്തിൽ സജീവമാണ്. രാജ‍്യത്തിന്‍റെ പലഭാഗത്തും ഇപ്പോഴും ക്രൈസ്തവർ വലിയ ഭീഷണിയും പീഡനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ഹിന്ദുത്വ തീവ്രവാദികളുടെ അതിക്രമങ്ങൾ പല സംസ്ഥാനങ്ങളിലും നിർബാധം തുടരുന്നു. ഒഡീഷയിലെ കാണ്ടമാലിലും മണിപ്പുരിലുമെല്ലാം ഉണ്ടായ പീഡനങ്ങൾ സമാനതകളില്ലാത്തതാണ്.

വംശഹത്യകൾ

കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ പതനത്തോടെ തുർക്കിയിൽ ആരംഭിച്ച ക്രൈസ്തവ മർദനം തുർക്കിയിൽനിന്നു ക്രിസ്തുമതത്തെ തുടച്ചുനീക്കുന്നതിൽ വിജയിച്ചു. കൊള്ളയും കൊലയും സ്ത്രീപീഡനവും നിർബാധം നടന്നു. അതും നൂറ്റാണ്ടുകളായി. ഓട്ടോമാൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന യൂറോപ്യൻ പ്രോവിൻസുകളിൽ പല വിധത്തിൽ ഈ മതപീഡനം ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു. കമ്യൂണിസ്റ്റ് ആധിപത്യത്തിൽ മതങ്ങളെയൊന്നാകെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണു നടന്നത്. റഷ്യയിലും കിഴക്കൻ യൂറോപ്പിലും ക്രിസ്തുമതം നേരിട്ടത് സമാനതകളില്ലാത്ത മർദനമുറകളാണ്. നാസി ജർമനിയിലും ക്രൈസ്തവപീഡനം അരങ്ങേറി. ഡാഹാവിലെ കോണ്‍സൻട്രേഷൻ ക്യാന്പിൽ രണ്ടായിരത്തിലേറെ കത്തോലിക്കാ വൈദികരാണ് ഒരേസമയം ഉണ്ടായിരുന്നത്.

ഓട്ടോമൻ സാമ്രാജ്യത്തിലെ മതപീഡനത്തിന്‍റെ പരമകാഷ്ഠയായിരുന്നു 1890കളിൽ ആരംഭിച്ച ഹമീദിയൻ കൂട്ടക്കൊലയും തുടർന്നുണ്ടായ അസീറിയൻ, അർമേനിയൻ, ഗ്രീക്ക് വംശഹത്യകളും. ലെബനോനിലെ കുറെയേറെ മാറോനൈറ്റ് ക്രൈസ്തവരെയും കൊന്നൊടുക്കി. ഏകദേശം രണ്ടായിരം വർഷത്തെ പാരന്പര്യമുള്ള ക്രൈസ്തവ സമൂഹങ്ങളും അവരുടെ സാംസ്കാരിക ഈടുവയ്പുകളും നാമാവശേഷമായി. ചരിത്രത്തിൽ ഇതിനു സമാനമായ മറ്റൊരു പീഡനചരിതം ചൂണ്ടിക്കാണിക്കാനില്ല.

ക്രൈസ്തവ മതപീഡനങ്ങൾ ഇന്നും തുടരുന്നു. യുഎസിന്‍റെ അന്തർദേശീയ മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കമ്മീഷന്‍റെ കണക്കുപ്രകാരം 12 രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നുണ്ട്. മറ്റു 13 രാജ്യങ്ങളിൽ മതത്തിന്‍റെ പേരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ട്. ഈ പീഡനങ്ങളുണ്ടായിട്ടും സഭ വളർന്നുകൊണ്ടിരിക്കുന്നു എന്നതൊരു വാസ്തവമാണ്. അതിന്‍റെ കാരണം ആദ്യമേ സൂചിപ്പിച്ച ക്രൈസ്തവ പ്രത്യാശയുടെ പ്രചോദനാത്മകമായ ശക്തിയാണ്. ദുഃഖവെള്ളിയുടെ പീഡാനുഭവങ്ങൾക്കുശേഷം ഉയിർപ്പുഞായറിന്‍റെ പൊൻപുലരി ഉദിക്കുമെന്ന ആ പ്രത്യാശയുടെ സ്രോതസ് ഈശോമിശിഹാ തന്നെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.