മാറിമറിയുന്ന മനസ്!
Thursday, May 9, 2024 12:24 AM IST
ചോര പുരളുന്ന മാതൃത്വം-2 / നിഷ ജോസ്
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം മുതൽ ഏതാനും ആഴ്ചകൾ വരെ ഇതു നീണ്ടുനിൽക്കാം. പ്രത്യേക കാരണങ്ങൾ ഇല്ലാതെ സങ്കടം തോന്നുക, വിതുമ്പുക, അസ്വസ്ഥത, അക്ഷമ, ഏകാഗ്രതക്കുറവ്, ഉറക്കമില്ലായ്മ, ക്ഷീണം, ആകുലത, കുഞ്ഞിനെ മുലയൂട്ടാൻ വിമുഖത തുടങ്ങിയവയൊക്കെ ബേബി ബ്ലൂവിന്‍റെ ലക്ഷണങ്ങളാണ്. എന്നാൽ, ഇവ അത്ര തീവ്രമല്ല. സ്ഥിരമായി അനുഭവപ്പെടണം എന്നുമില്ല. ഇടയ്ക്കിടെ ഇതു വന്നുപോകാം. മാത്രമല്ല, ഏതാനും ആഴ്ചകൾ മാത്രമേ ഇതു നിൽക്കൂ. 70 മുതൽ 80 ശതമാനം സ്ത്രീകളിലും പ്രസവാനന്തരം ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

പോസ്റ്റ്പാർട്ടം ഡിപ്രഷൻ

ബേബി ബ്ലൂവിനേക്കാൾ തീവ്രമായ വിഷാദ രോഗാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ശക്തമായ വിഷാദം, ആകുലത, പെട്ടെന്നുള്ള ദേഷ്യം, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, തളർച്ച, എല്ലാം യാന്ത്രികമായി ചെയ്യുക, ജോലികൾ പൂർത്തീകരിക്കാൻ പറ്റാതെ വരിക, കുഞ്ഞിനോടു വൈകാരിക ബന്ധം സ്ഥാപിക്കാൻ കഴിയാതെ വരുക, പരിചരിക്കാൻ പറ്റാതെ വരിക, താൻ ഒരു നല്ല അമ്മയല്ല, പരാജയമാണ് എന്ന തോന്നൽ, ഒന്നിലും താത്പര്യമില്ലാത്ത അവസ്ഥ, നിരാശ, എല്ലാവരിൽനിന്നും അകലുക ഇവയൊക്കെ പ്രസവാനന്തര വിഷാദത്തിന്‍റെ ലക്ഷണങ്ങളാണ്. 13 ശതമാനം സ്ത്രീകളിൽ ഈ അവസ്ഥ കാണാറുണ്ട്.

പ്രസവശേഷം ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളിൽതന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. അത് ഒരു വർഷം വരെയോ അതിനു മുകളിലോ നീണ്ടുനിൽക്കാം. ചിലരിൽ ആത്മഹത്യാ പ്രവണതയും തന്‍റെ കുഞ്ഞിനെ അപായപ്പെടുത്തണമെന്ന ചിന്തയും ഇടയ്ക്കു വരാം. എന്നാൽ, തന്‍റെ കുഞ്ഞിനെ അപായപ്പെടുത്താനുള്ള ചിന്ത മനസിൽ വന്നതോർത്തു കൂടുതൽ കുറ്റബോധം ഉണ്ടാകാം.

അറിയാതെ തന്‍റെ നിയന്ത്രണം നഷ്ടപ്പെടുമോ കുഞ്ഞിനെ അപായപ്പെടുത്തുമോ എന്ന ഭയം മൂലം ആത്മഹത്യാ ശ്രമം നടത്തുന്നവരും ഉണ്ട്. ആൻഡ്രിയയുടെ കാര്യത്തിൽ ഇതു സംഭവിച്ചിരുന്നതായി അവരുടെ കേസ് പഠിക്കുകയും ഡിഫൻസ് ടീമിൽ അംഗമായി അവരുടെ മോചനത്തിനു പ്രധാന പങ്ക് വഹിക്കുകയും ചെയത മനോരോഗ വിദഗ്ധൻ ഡോ. ഫിലിപ്പ് റെൻസിക് പറയുന്നുണ്ട്.

നാലാമത്തെ കുഞ്ഞ് ലൂക്ക് ജനിച്ചതിനു ശേഷം ആൻഡ്രിയയ്ക്കു തന്‍റെ കുഞ്ഞിനെ കൊല്ലണമെന്ന ചിന്ത ഉണ്ടാകാൻ തുടങ്ങി. ആ തെറ്റ് ഒഴിവാക്കാനായി അവർ രണ്ട് പ്രാവശ്യം സ്വയം നശിപ്പിക്കാൻ ശ്രമിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു. ആൻഡ്രിയയ്ക്ക് ഉണ്ടായത് പക്ഷേ, ഡിപ്രഷൻ ആയിരുന്നില്ല, മറിച്ചു പോസ്റ്റ്പാട്ടം സൈക്കോസിസ് എന്ന വിരളമായ എന്നാൽ, ഗുരുതരമായ മാനസികരോഗാവസ്ഥയായിരുന്നു.

അപകടാവസ്ഥ

0.1 % ആളുകളിൽ മാത്രമാണ് ഇതു കണ്ടുവരുന്നത്. മായക്കാഴ്ചകൾ (Hallucinations), ഭ്രമചിന്തകൾ/ തോന്നലുകൾ (Delusions), അകാരണമായ സംശയം (Paranoia), പരസ്പര ബന്ധമില്ലാത്ത സംസാരങ്ങൾ, പെരുമാറ്റങ്ങൾ, ചിന്ത, ഭ്രമചിന്തകളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ, സാമൂഹിക ഉൾവലിയൽ, പെട്ടെന്നുണ്ടാകുന്ന വൈകാരിക മാറ്റങ്ങൾ എന്നിവയൊക്കെ പോസ്റ്റ് പാർട്ടം സൈക്കോസിസിന്‍റെ ലക്ഷണങ്ങളാണ്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരിൽ 45 ശതമാനം ആളുകളിൽ തങ്ങളുടെ കുഞ്ഞിനെ അപായപ്പെടുത്താനോ സ്വയം അപായപ്പെടുത്താനോ ഉള്ള പ്രവണതകൾ ഉണ്ടാകാം.

ആൻഡ്രിയയ്ക്ക് ഉണ്ടായിക്കൊണ്ടിരുന്ന ഭ്രമചിന്ത അവളുടെ കുട്ടികൾ മുതിരുമ്പോൾ തിന്മയിലേക്ക് പോകുമെന്നും അതിന്‍റെ ഫലമായി നരകത്തിൽ പതിക്കുമെന്നുമായിരുന്നു. കുഞ്ഞുങ്ങളെ തിന്മ ചെയ്യുന്നതിൽനിന്നും നരകത്തിൽ പതിക്കുന്നതിൽനിന്നും രക്ഷിക്കാൻവേണ്ടിയാണ് അവരെ കൊന്നതെന്നായിരുന്നു ആൻഡ്രിയയുടെ നീതീകരണം.

പോസ്റ്റ് സൈക്കോസിസിന്‍റെ അവസ്ഥയിൽ കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്ന മിക്കവരിലും ആ സമയത്ത് ഇത്തരത്തിലുള്ള ഒരു മിഥ്യ, ഭ്രമചിന്ത അവരുടെ ബോധത്തെ കീഴ്മേൽ മറിക്കുന്നുണ്ട്. പൂർണമായും മിഥ്യാബോധത്തിനു കീഴടങ്ങാത്ത അവസ്ഥയിൽ ആയിരുന്നിരിക്കാം കുഞ്ഞുങ്ങളെ കൊല്ലാനുള്ള ചിന്ത വന്നപ്പോൾ അതിനേക്കാൾ സ്വയം നശിപ്പിക്കാൻ ആൻഡ്രിയ ശ്രമിച്ചത്.

കാരണങ്ങൾ

പ്രസവാനന്തര വിഷാദത്തിനും സൈക്കോസിസിനും നിരവധി കാരണങ്ങൾ വിദഗ്ധർ പറയുന്നുണ്ട്. ഒപ്പം, നിരവധി പഠനങ്ങൾ നടക്കുന്നുമുണ്ട്. വിഷാദത്തിനു കാരണം പാരമ്പര്യവും (കുടുംബത്തിൽ ആർക്കെങ്കിലും വിഷാദം ഉണ്ടെങ്കിൽ) ജനിതക ഘടകങ്ങളും മുതൽ, കുടുബത്തിൽനിന്നും സമൂഹത്തിൽനിന്നും പിന്തുണ കിട്ടാത്ത അവസ്ഥ, ബുദ്ധിമുട്ടുകൾ നിറഞ്ഞ ഗർഭകാലഘട്ടവും പ്രസവവും, മാനസികാഘാതം ഏല്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ എന്നിവയൊക്കെ ഇവയ്ക്കു കാരണമാകാം.

സൈക്കോസിസ് വിഷാദത്തേക്കാൾ ഗുരുതരമാണെന്നു സൂചിപ്പിച്ചല്ലോ. ഇതിനും കുടുംബ പാരമ്പര്യവും ജനിതക കാരണങ്ങളും പ്രധാനമാണ്. അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും പോസ്റ്റ്പാർട്ടം സൈക്കോസിസ് ഉണ്ടായിട്ടുണ്ടെങ്കിൽ സാധ്യത കൂടുതലാണ്. കൂടാതെ ബൈ പോളാർ ഡിസോഡർ, സ്കിസോഫ്രേനിയ തുടങ്ങിയ രോഗങ്ങളുടെ സാന്നിധ്യവും പോസ്റ്റ്പാർട്ടം സൈക്കോസിസ് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. വലിയ മാനസിക ആഘാതം ഏൽപ്പിക്കുന്ന സംഭവങ്ങൾ/ അനുഭവങ്ങൾ (Traumatic incidents), അത്തരത്തിലുള്ള ഗർഭകാലം, പ്രസവം (ഉദാ: ബലാൽസംഗം), ഹോർമോൺ വ്യതിയാനങ്ങൾ, ഉറക്കത്തിന്‍റെ പാറ്റേണിൽ വരുന്ന വ്യതിയാനങ്ങൾ അങ്ങനെ നിരവധി കാരണങ്ങൾ സൈക്കോസിസിനുള്ള സാധ്യതകൾ കൂട്ടുന്നുണ്ട്. ഇനി പ്രത്യേകിച്ചു മറ്റ് മാനസിക രോഗങ്ങൾ ഒന്നും ഇല്ലാത്തവരിലും പ്രസവാനന്തര സൈക്കോസിസ് ഉണ്ടാകാം.

ആൻഡ്രിയയുടെ കാര്യത്തിൽ മേജർ ഡിപ്രഷൻ അടക്കം ചില മാനസിക രോഗാവസ്ഥകൾ നിലനിന്നിരുന്നു. അവർ മുമ്പുതന്നെ പലതവണ മനോരോഗ വിദഗ്ധരെ കാണുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. തുടരെയുള്ള പ്രസവങ്ങളും കുഞ്ഞുങ്ങളുടെ പരിചരണവും അവരുടെ ഹോം സ്കൂളിംഗും എല്ലാംകൂടി അവർക്കു താങ്ങാവുന്നതിലും അധികം മാനസിക സമ്മർദവും ആകുലതയും നൽകിയിരുന്നു. കൂടാതെ, മതപരമായ ചില വിശ്വാസങ്ങളോടുള്ള അമിതമായ ആശ്രയവും പൊതുവേയുള്ള പെർഫെക‌്ഷനിസവും എല്ലാം ചേർന്ന് ആൻഡ്രിയയുടെ ബോധത്തെ പൂർണമായി കീഴടക്കിക്കളഞ്ഞു.

അങ്ങനെ ഏറ്റവും സ്നേഹമയിയായ, തന്‍റെ കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ല അമ്മയാകാൻ മാത്രം കൊതിച്ച ആൻഡ്രിയ തന്‍റെ അഞ്ചു കുരുന്നുകളെ ദയയില്ലാതെ കൊന്ന ക്രൂരയായി. പക്ഷേ, കൊല ചെയ്യുമ്പോഴും ചിത്തഭ്രമം കീഴടക്കിയ അവളുടെ ബോധമണ്ഡലങ്ങളിൽ തന്‍റെ കുഞ്ഞുങ്ങൾക്കു വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യമായിരുന്നു അവളുടെ പ്രവൃത്തി! നാലു സഹോദരന്മാരിൽ ഏറ്റവും സ്നേഹമയി ആയിരുന്ന ജോണിന്‍റെ കൈകളിൽ മേരിയെ വച്ചുകൊടുത്തത് മരണാനന്തര ജീവിതത്തിൽ അവളെ കരുതണം എന്ന ചിന്തയിലാവാം.

വിചാരണഘട്ടങ്ങളിൽ, പ്രത്യേകിച്ച് ആൻഡ്രിയയെ കുറ്റവിമുക്തയാക്കാനുള്ള അവസാന വിചാരണ നടക്കുന്ന സമയത്തു പൊതുജനങ്ങളെ ബോധവത്കരിക്കാനും പോസ്റ്റ്പാർട്ടം സൈക്കോസിസിനെക്കുറിച്ച് പഠിപ്പിക്കാനും ഡോ. ഫിലിപ്പ് റൻസിക്കും സംഘവും ശ്രമിച്ചു.

ആൻഡ്രിയയുടെ ഭർത്താവ് റസൽ റസ്റ്റി വിവാഹമോചനം നേടിയെങ്കിലും തന്‍റെ ഭാര്യയെ കുറ്റപ്പെടുത്തുകയോ വിചാരണവേളയിൽ കൈ വിടുകയോ ചെയ്തില്ല എന്നതു ശ്രദ്ധേയമാണ്. “ആൻഡ്രിയ കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങൾ അവളെയും വളരെയധികം സ്നേഹിച്ചിരുന്നു. അവളുടെ രോഗാവസ്ഥയാണ് അതു ചെയ്യിച്ചത്. ഞാൻ അവളോടു ക്ഷമിക്കുന്നു” എന്നായിരുന്നു റസലിന്‍റെ പ്രതികരണം.

(കൗൺസലിംഗ് സൈക്കോളജിസ്റ്റ് ആണ് ലേഖിക).

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.