മരിക്കുമെന്നറിയാം, എങ്കിലും ഈ കുഞ്ഞിനെ അമ്മ പ്രസവിക്കും; അവയവദാനത്തിനായി
Sunday, February 26, 2017 3:00 AM IST
ഗർഭിണിയായ കെറി യംഗിന് താൻ ഉദരത്തിൽ പേറുന്ന കുഞ്ഞിന്‍റെ അനക്കങ്ങൾ അറിയാം. എന്നാൽ കുട്ടി തൊഴിക്കുന്പോഴും അനങ്ങുന്പോഴും ഏതൊരു അമ്മയ്ക്കും ഉണ്ടാകുന്ന സന്തോഷം അനുഭവിക്കാൻ കെറിക്കു കഴിയില്ല. കാരണം, കെറിയുടെ കുഞ്ഞ് ഭ്രൂണാവസ്ഥയിൽ തന്നെ രോഗബാധിതയാണ്.

1000 കുട്ടികൾ ജനിക്കുന്പോൾ അതിൽ ഒരാൾക്കു മാത്രം കണ്ടേക്കാവുന്ന അപൂർവ രോഗമായ അനൻസെഫാലിയാണ് വില്ലൻ. തലച്ചോറിന് പൂർണ വളർച്ച കൈവരിക്കാൻ കഴിയില്ല എന്നതാണ് ഈ രോഗത്തിന്‍റെ പ്രത്യേകത. ജനിച്ചു ദിവസങ്ങൾ മാത്രമാവും ഈ കുഞ്ഞുങ്ങളുടെ ആയുസ്.

പരിശോധനയിൽ കുട്ടിയുടെ ഈ രോഗം വ്യക്തമായപ്പോൾ കെറി ഡോക്ടർമാരോട് ആവശ്യപ്പെട്ടത് മറ്റൊന്നുമല്ല. തനിക്ക് ഈ കുഞ്ഞിനു ജന്മം നൽകണം. ഇതിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചു മാത്രമാണ് അവർ ഡോക്ടർമാരോട് ആരാഞ്ഞത്. കാരണം കേട്ടാൽ ഒരുപക്ഷേ ഒരമ്മയ്ക്കും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല.

തന്‍റെ കുഞ്ഞിന് എന്തായാലും ഭൂമിയിൽ ദിവസങ്ങൾ മാത്രമാണ് ആയുസ്. എന്നിരുന്നാലും തന്‍റെ കുട്ടിയുടെ കുഞ്ഞവയവങ്ങൾ ഈ ലോകത്ത് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന മറ്റനവധി കുട്ടികളുടെ ജീവൻ രക്ഷിച്ചേക്കും. കുഞ്ഞിനെ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ വേദന കെറിക്കു മനസിലാവും. ഈ കടുത്ത വേദനയിൽനിന്നും മറ്റുള്ളവരെ രക്ഷിക്കുകയാണ് കെറിയുടെ വലിയ മനസ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.