വർണ ലോകത്തെ വിസ്മയമായി പിഗ്ഗാസോ
Friday, February 2, 2018 4:27 PM IST
ലോകമെന്പാടുമുള്ള ആളുകൾ ഭക്ഷണത്തിനായി മാത്രം വളർത്തുന്ന മൃഗമാണ് പന്നി. വളർത്തി കൊല്ലുക എന്ന നയമാണ് എല്ലാവരും ഈ മൃഗത്തോട് പുലർത്തുന്നത്. എന്നാൽ കൂറേനാളുകൾക്കു മുന്പ് സൗത്ത് ആഫ്രിക്കയിലെ മൃഗസംരക്ഷണ പ്രവർത്തകയായ ജോവാൻ ലീഫ്സണ്‍ എന്ന യുവതിയുടെ സുഹൃത്തായ ഒരു പന്നി ഇന്ന് ഒരു അനേകംപേർ അറിയുന്ന ഒരു ആർട്ടിസ്റ്റാണ്. ഏകദേശം ഇരുന്നൂറ്റിനാലു കിലോ ഭാരമുള്ള ഈ പന്നിയുടെ പേര് ’ പിഗ്ഗാസോ’ എന്നാണ്.

ജനിച്ച് നാല് ആഴ്ച്ച പ്രായമുള്ളപ്പോൾ ഒരു കശാപ്പുകാരന്‍റെ പക്കൽ നിന്നുമാണ് ജോവാൻ പിഗ്ഗാസോയെ വാങ്ങിയത്. തുടർന്ന് തന്‍റെ വീട്ടിൽ കൊണ്ടുവന്ന് വളർത്തുവാൻ തീരുമാനിച്ച പിഗ്ഗാസോയ്ക്ക് കളിക്കാനായി കുറേയധികം കളിപ്പാട്ടങ്ങളും ജോവാൻ നൽകി. എന്നാൽ ആകൂട്ടത്തിലുണ്ടായിരുന്ന ബ്രഷും പെയിന്‍റുമായിരുന്നു പിഗ്ഗാസോയെ ആകർഷിച്ചത്. അന്നു മുതൽ വരകളുടെ ലോകത്തേക്കുള്ള വഴി പിഗ്ഗാസോയുടെ മുന്പിൽ തുറക്കുകയായിരുന്നു.

ജോവാനെ അത്ഭുതപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീട് നടന്നത്. കാരണം വായിൽ കടിച്ചെടുത്ത ബ്രഷ് പെയിന്‍റിൽ മുക്കി പിഗ്ഗാസോ ചിത്രങ്ങൾ വരയ്ക്കുന്നത് സ്തബ്ദയായി നിന്നു കണുവാനെ അവർക്കായുള്ളു. ഇപ്പോൾ പിഗ്ഗാസോ വരയ്ക്കുന്ന ചിത്രങ്ങളെല്ലാം ശേഖരിച്ച് ജോവാൻ തന്‍റെ വീട്ടിൽ ചിത്ര പ്രദർശനവും ആരംഭിച്ചിരിക്കുകയാണ്.



ചിത്രം വരയ്ക്കാൻ ഞാൻ പിഗ്ഗാസോയെ നിർബന്ധിക്കാറില്ല അവൾക്ക് തോന്നുന്പോഴാണ് വരയ്ക്കുന്നതെന്ന് ജോവാൻ പറയുന്നു. ചിത്രം വരയ്ക്കുന്ന ലോകത്തിലെ ഒരേയൊരു പന്നിയാണ് പിഗ്ഗാസോയെന്ന് ജോവാൻ അവകാശപ്പെടുന്നു. പിഗ്ഗാസോയുടെ കഴിവുകളിലൂടെ പന്നികൾ വെറും മൃഗങ്ങൾ മാത്രമല്ലന്നു വ്യക്തമാക്കിയ ജോവാൻ ബുദ്ധിയും കഴിവുകളും അവർക്കുമുണ്ടെന്നും കൊല്ലാൻ വേണ്ടി മാത്രം വളർത്തേണ്ട മൃഗമല്ല പന്നിയെന്ന് മനുഷ്യർ മനസിലാക്കണമെന്നതുമാണ് തന്‍റെ ലക്ഷ്യമെന്ന് കൂട്ടിച്ചേർത്തു.

പിഗ്ഗാസോയുടെ ചിത്രങ്ങൾ ഒരുദിവസം ന്യൂയോർക്കിലും പാരീസിലും പ്രദർശിപ്പിക്കുന്നതാണ് തന്‍റെ ആഗ്രഹമെന്ന് ജോവാൻ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.