കർണാടക രാജ്ഭവൻ നിർമിച്ചതും ഒരു കുതിരക്കച്ചവടക്കാരൻ; തികച്ചും യാദൃശ്ചികം മാത്രം !
Sunday, May 20, 2018 11:57 AM IST
ആഴ്ചകളായി ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ ശ്രദ്ധാകേന്ദ്രം കർണാടകയാണ്. ഇതിൽതന്നെ അടുത്ത ദിവസങ്ങളിൽ ശ്രദ്ധാകേന്ദ്രമായത് ഗവർണറും അദ്ദേഹത്തിന്‍റെ ഒൗദ്യോഗിക വസതിയായ രാജ്ഭവനുമാണ്.

ഭൂരിപക്ഷം മറികടന്നും ബിജെപിയെയും ബി.എസ്.യെദിയൂരപ്പയെയും സർക്കാരുണ്ടാക്കാൻ ഗവർണർ വാജുഭായി വാല ക്ഷണിച്ചതോടെ കർണാടകയിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുകയാണെന്ന് വിമർശനങ്ങളുണ്ടായി. ഇതിനെ സാധൂകരിക്കുന്ന നീക്കങ്ങളാണ് പിന്നീട് ദക്ഷിണേന്ത്യയിൽ നടന്നതും.

ഇതിൽതന്നെ രസകരമായ ഒരു വിവരം കണ്ടെത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ബംഗളൂരുവിലെ രാജ് ഭവൻ ഉണ്ടാക്കിയത് ആഗ അലി അസ്കർ എന്ന പഴയൊരു കുതിരക്കച്ചവടക്കാരനാണ് എന്ന് സർദേശായി ട്വീറ്റ് ചെയ്തു. കുതിരക്കച്ചവടവുമായി രാജ്ഭവനുള്ള ബന്ധം വളരെ നേരത്തെതന്നെ തുടങ്ങുന്നതാണെന്നും സർദേശായി പറഞ്ഞുവയ്ക്കുന്നു.




ഇറാനിൽ ജനിച്ച ആഗ അലി അസ്കർ ബംഗളുരു നഗരത്തിന്‍റെ ശിൽപ്പികളിൽ ഒരാളായാണ് അറിയപ്പെടുന്നത്. 1824-ലാണ് അസ്കർ സഹോദരങ്ങൾക്കൊപ്പം ബംഗളുരുവിലെത്തുന്നത്. വൻ പേർഷ്യൻ വ്യവസായിയായും കുതിരക്കച്ചവടക്കാരനായും അദ്ദേഹം വളർന്നു.

ബ്രീട്ടീഷ്, മൈസുരു രാജവംശങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തി. ബാലബ്രൂയി (സ്റ്റേറ്റ് ഗസ്റ്റ് ഹൗസ്), രാജ്ഭവൻ എന്നിവയുടെ നിർമാണത്തിനു പിന്നിൽ അലി അസ്കറിന്‍റെ കരങ്ങളായിരുന്നു. കന്‍റോണ്‍മെന്‍റ് മേഖലയിൽ 100ൽ അധികം സൗധങ്ങളും അദ്ദേഹം നിർമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.