ഷാജിമാരുടെ ചിരിക്കളി..!
Saturday, April 6, 2019 9:54 AM IST
നാദിർഷയുടെ ചിരിപ്പിക്കൽ ഷോ തുടരുകയാണ്. പ്രേക്ഷകരുടെ പൾസറിയുന്ന സംവിധായകൻ ഒന്ന് ഉഴപ്പിയപ്പോൾ ആ ചിരി വേണ്ടത്ര ശോഭിച്ചില്ലായെന്ന് മാത്രം. പക്ഷേ, പ്രേക്ഷകരുടെ ഇടയിൽ പിടിച്ചു നിൽക്കാനുള്ളതെല്ലാം തട്ടിക്കൂട്ടാൻ ഒരുവിധത്തിൽ നാദിർഷയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ രണ്ടു സിനിമകളിൽ കാട്ടിയ കൈയടക്കം മേരാ നാം ഷാജിയിലേക്ക് എത്തിയതോടെ നാദിർഷയ്ക്ക് കൈമോശം വന്നുവെന്ന് മാത്രം.

ബിജു മേനോനും ബൈജുവും ആസിഫ് അലിയും ഷാജിമാരായി എത്തി പ്രേക്ഷകരെ രസിപ്പിക്കാൻ ആവോളം ശ്രമിച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും കൈവിട്ടു പോകാവുന്ന കളിയാണ് നാദിർഷ ഷാജിമാരെക്കൊണ്ട് കളിപ്പിച്ചിരിക്കുന്നത്. ചിലയിടത്ത് കൈവിട്ടും മറ്റു ചിലയിടത്ത് കൂടിച്ചേർന്നും ആ കളി മൂവർ സംഘത്തിന്‍റെ ഇടയിലൂടെ നീങ്ങിക്കൊണ്ടേയിരുന്നു. ചിരിക്ക് സഹായിയായി പ്രണയവും പിന്നെ ലോജിക്കില്ലായ്മയുമെല്ലാം യഥാസമയം ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്.



ഷാജിമാർ കലക്കി

കോഴിക്കോട്ടെ ഗുണ്ട ഷാജിയായി ബിജു മേനോനും കൊച്ചിയിലെ ഉഡായിപ്പ് ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരത്തെ നന്മനിറഞ്ഞ ടാക്സി ഡ്രൈവറായി ബൈജുവും ചിത്രത്തിൽ നിറഞ്ഞുനിൽക്കുകയാണ്. ഇവർ മൂവരും എങ്ങനെ സന്ധിക്കുന്നു, അതിനുള്ള സാഹചര്യം എങ്ങനെ ഒരുങ്ങിവന്നു എന്നെല്ലാമാണ് മേരാ നാം ഷാജി പറയുന്നത്.

ഷാജിമാരിൽ ആരാണ് ഏറ്റവും മിടുക്കൻ എന്നു ചോദിച്ചാൽ... ഉത്തരം തരാൻ ലേശം ബുദ്ധിമുട്ടാണ്. കാരണം മൂന്നാൾക്കും മൂന്നുതരത്തിലുള്ള സ്വഭാവമാണ്. ആ സ്വഭാവങ്ങൾ കൃത്യമായി പുറത്തേക്ക് കൊണ്ടുവരാൻ സംവിധായകൻ ശ്രമിക്കുന്നിടത്താണ് ചിത്രം രസംപിടിച്ചു തുടങ്ങുന്നത്.



കഥയിൽ കാര്യമില്ല

കഥയിൽ കാര്യമില്ല, ചിരിപ്പിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്ന് സംവിധായകൻ കാട്ടിത്തരുന്പോൾ ലോജിക്കില്ലായ്മകൾ ചിത്രത്തിൽ കടന്നുകൂടുക സ്വഭാവികം. ലോജിക്കില്ലായ്മകളെ ചിരിച്ചുതള്ളാൻ പഠിച്ച പ്രേക്ഷകർക്കിടയിലേക്ക് ധർമജൻ ചിരിപ്പിക്കൽ ഷോയുമായി എത്തി നന്നായി വിലസുന്നുണ്ട്. ഷാജിമാരേക്കാൾ പ്രിയം ധർമജനോട് പ്രേക്ഷകർക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. കൈവിട്ട് പോയെന്ന് ഉറപ്പിച്ച പല രംഗങ്ങളും ധർമജൻ തന്‍റെ കോമഡി ട്രാക്കിലൂടെ രക്ഷിച്ചെടുക്കുന്നുണ്ട്.

രാഷ്‌ട്രീയക്കാരെ നന്നായി ട്രോളാൻ സംവിധായകൻ കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. ഗണേഷ് കുമാർ സഖാവായി എത്തി ചിത്രത്തിൽ നന്നായി കൗണ്ടറടിക്കുന്നുണ്ട്. ആദ്യ പകുതി ഷാജിമാരെ പരിചയപ്പെടുത്തി അവരുടെ രസങ്ങളുമായാണ് കഥ കടന്നുപോകുന്നത്. ഈ മൂന്നു ഷാജിമാരും എങ്ങനെ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് രസകരമായി തന്നെ സംവിധായകൻ കാട്ടിത്തരുന്നുണ്ട്.



ഉന്തിത്തള്ളി വിടേണ്ട അവസ്ഥ

ഷാജിമാർ അവരുടെ ഉത്തരവാദിത്തം നിർവഹിച്ചുകൊണ്ടിരിക്കേ, കഥ മുന്നോട്ടുപോകാൻ നന്നേ പാടുപെടുന്നുണ്ട്. ഫ്ലാഷ് ബാക്കും പ്രണയവും പിന്നെ ചില ന്യൂജൻ നന്പരുകളുമെല്ലാം ഇറക്കി രംഗം കൊഴുപ്പിക്കാൻ നോക്കിയിടത്താണ് സംവിധായകനു പാളിയത്. നായികയ്ക്ക് ചിത്രത്തിൽ വലിയ പ്രാധാന്യമില്ലാതെ വരുന്നതോടെ സംഗതി കൈവിട്ടുപോയി. പേരിനൊരു നായികയായി നിഖില വിമൽ ഒതുങ്ങിപ്പോയി. ശ്രീനിവാസനും കഥയെ ഉന്തിത്തള്ളി വിടാൻ നന്നായി ചിത്രത്തിൽ ശ്രമിച്ചിട്ടുണ്ട്.

വിനോദ് ഇല്ലംപള്ളിയുടെ കാമറക്കണ്ണുകൾ ചിത്രത്തിന് കളർഫുൾ ഫ്രെയിമുകൾ സമ്മാനിച്ചു. കോമഡിക്ക് അകന്പടി സേവിച്ച പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തി. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വെന്പൽ കൊള്ളുന്ന സംവിധായകന്‍റെ പെടാപ്പാട് ക്ലൈമാക്സിനോട് അടുക്കുന്പോൾ സ്ക്രീനിൽ തെളിഞ്ഞു വന്നുകൊണ്ടേയിരുന്നു.

എന്തായാലും തുടങ്ങി, ഇതിനി എവിടെയെങ്കിലും കൊണ്ടുചെന്ന് കൂട്ടിമുട്ടിച്ചേ പറ്റു എന്ന പരുവത്തിൽ ചിത്രം എത്തുന്നതോടെ നാദിർഷയുടെ കോമഡി ഷോയ്ക്ക് കർട്ടൻ വീഴുകയായിരുന്നു.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.