ക്ഷമയുണ്ടേൽ കണ്ടിരിക്കാം സീതക്കാതി..!
Thursday, December 20, 2018 7:48 PM IST
കാലം പ്രേക്ഷകർക്ക് നൽകിയ നടനാണ് വിജയ് സേതുപതി. തന്‍റെ 25-ാം സിനിമയായ സീതക്കാതിയിൽ അയ്യയായി എത്തിക്കൊണ്ട് വിജയ് സേതുപതി ഈ മാറിയ കാലത്തിന് ദക്ഷിണ കൊടുത്തിരിക്കുകയാണ്. ആദ്യ അരമണിക്കൂറിൽ അയാൾ ചിത്രത്തിലേയില്ല. എന്നാൽ ചിത്രത്തിൽ ഉടനീളം ഈ നടന്‍റെ സാന്നിധ്യം പ്രേക്ഷകർക്ക് അനുഭവപ്പെടും. ചില കാര്യങ്ങൾക്ക് യാഥാർഥ്യത്തോട് ചേരാത്തവണ്ണം ഉത്തരം നൽകാനെ സാധിക്കൂ. ആ കാര്യം സത്യത്താൽ വലയം ചെയ്ത് നിൽക്കുന്നതിനാൽ മറ്റുള്ളവർ അത് അംഗീകരിക്കും.

സീതക്കാതിയിൽ കലയും കാലവും പിന്നെ മനുഷ്യരും തമ്മിലാണ് പോരാടുന്നത്. അപ്പോൾ സത്യവും വിശ്വാസവും പിന്നെ ഫാന്‍റസിയുമെല്ലാം അതുവഴി വന്നുപോകുക സ്വഭാവികം. കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള ആഖ്യാനമാണ് സംവിധായകൻ ബാലാജി തരണീധരൻ ചിത്രത്തിന് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ അരമണിക്കൂർ പ്രേക്ഷകരുടെ ക്ഷമയെ സംവിധായകൻ പരീക്ഷിക്കുന്നുണ്ട്. അതിൽ മുഷിപ്പ് തോന്നിയവരെ രസിപ്പിക്കും വിധമാണ് പിന്നീടങ്ങോട്ട് ചിത്രത്തിന്‍റെ പോക്ക്.



നാടകമേ ഉലകം

നാടകത്തെ നെഞ്ചോടു ചേർത്ത് ജീവിച്ച ആദിമൂലമെന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. അഭിനയകല കാമറയ്ക്ക് മുന്നിലല്ല മറിച്ച് കാണികളുടെ മുന്നിൽ നേരിട്ട് അവതരിപ്പിക്കേണ്ടതാണെന്ന പക്ഷക്കാരനാണ് ആദിമൂലം. പഴമയുടെ കണ്ണുകളിലൂടെ മാറിയ കാലത്തിന്‍റെ കാഴ്ച കാട്ടിത്തരുകയാണ് സംവിധായകൻ. കാണികൾ കുറയുന്പോഴും നാടകം തുടർന്നു കൊണ്ടേയിരിക്കുകയാണ്.

വിജയ് സേതുപതിയെ 77 വയസുകാരനാക്കി മാറ്റിയ മേക്കപ്പ്മാനെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല. മുഖത്തെ ചുളിവും കഴുത്തിലെ പാടും മൂക്കിന്‍റെ രൂപവുമെല്ലാം, ഹന്പോ ഒന്നും പറയാനില്ല. ഈ ഗെറ്റപ്പിൽ നാട്ടുകാരുടെ അയ്യയായി വിജയ് സേതുപതി ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ പക്വമായ അഭിനയ മുഹൂർത്തങ്ങൾ കാമറയ്ക്ക് മുന്നിൽ തെളിഞ്ഞുവന്നു. നാടക ലോകത്തേക്ക് പ്രേക്ഷകരെ കയറ്റിയിറക്കി പതിയെ സിനിമയുടെ ലോകത്തേക്ക് തള്ളിയിടാൻ സംവിധായകന് അരമണിക്കൂർ പോലും വേണ്ടി വന്നില്ല.

ഗ്ലാമർ ലോകം

അയ്യയെ മരണം തട്ടിയെടുത്തപ്പോൾ മുതലാണ് കഥയുടെ വേഗം കൂടിത്തുടങ്ങുന്നത്. കാണികളുടെ മനസിനെ തൊട്ടുണർത്തി മറ്റൊരു ലോകത്തേക്ക് സംവിധായകൻ കൂട്ടിക്കൊണ്ടുപോകുകയാണ്. അത്രയും നേരം സീരിയസായിരുന്നവർ പെട്ടെന്ന് ചിരിയുടെ ലോകത്തിലേക്ക് വന്നുപെടും. മുന്നിൽ നടക്കുന്നത് യാഥാർഥ്യമാണോയെന്നുള്ള സംശയം ഉള്ളിലിട്ടുകൊണ്ട് പ്രേക്ഷകർ പിന്നീടുളള കാഴ്ചകൾ കണ്ടുതുടങ്ങും.

നാടകത്തിന്‍റെ പിടിയിൽ നിന്ന് സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് പ്രവേശിക്കുന്നതോടെ കഥയുടെ കിടപ്പ് ആകെ മാറും. അയ്യ ഇഹലോകവാസം വെടിഞ്ഞിട്ടും അഭിനയകലയ്ക്കൊപ്പം യാത്ര ചെയ്യുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. സിനിമയെ സ്നേഹിക്കാത്ത അയ്യ സിനിമാലോകം കീഴടക്കുന്ന കാഴ്ച ഫാന്‍റസിയുടെ അകന്പടിയോടെയാണ് സംവിധായകൻ കാട്ടിത്തരുന്നത്.



കലയെ വിൽക്കുന്നവർ

കച്ചവടം ചെയ്യപ്പെടുന്ന കലയെ ആണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. സിനിമ ബിസിനസ് ലക്ഷ്യം മാത്രമാകുന്പോൾ കല നശിക്കുന്നവെന്ന വാദഗതിയാണ് ഇവിടെ സംവിധായകൻ ഉയർത്തുന്നത്. സിനിമാ വ്യവസായത്തിലെ പൊള്ളത്തരങ്ങൾ കാട്ടിത്തരാനും ചിത്രം ശ്രമിക്കുന്നുണ്ട്. സിനിമയുടെ ദൈർഘ്യക്കൂടുതൽ പ്രേക്ഷകരെ മടുപ്പിലേക്ക് തള്ളിയിടുന്പോഴും ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയം ആർക്കും തള്ളിക്കളയാനാവില്ല.

ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതം കഥയോട് ചേർന്നു നിന്നുകൊണ്ട് പ്രേക്ഷകർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു. ഛായാഗ്രാഹകനാകട്ടെ മികവാർന്ന ഫ്രെയിമുകൾ കൊണ്ട് ചിത്രത്തെ സന്പന്നമാക്കുകയും ചെയ്തു. ആദ്യത്തെ അരമണിക്കൂറിന് ശേഷം ചിത്രത്തെ മുന്നോട്ടു കൊണ്ടുപോയ ചിത്രത്തിലെ ഓരോ താരങ്ങളും മനസ് നിറഞ്ഞ കൈയടി അർഹിക്കുന്നുണ്ട്. അവരിൽ പ്രധാനിയായി അയ്യ അപ്പോഴും നിറഞ്ഞ് നിന്നപ്പോൾ ചിരി താനെ സിനിമയെ വലയം ചെയ്യുകയായിരുന്നു.

നിരാശരാകാതിരിക്കാൻ...

ചിത്രം പൂർണമായി ഒരു എന്‍റർടെയ്നറല്ല. മറിച്ച്, കഥയോട് ചേർന്നു നിന്നുകൊണ്ടുള്ള യാത്രയാണ് നടത്തുന്നത്. അതിനാൽ തന്നെ അടിയും ഇടിയും പിന്നെ പഞ്ച് ഡയലോഗും പ്രതീക്ഷിച്ച് തീയറ്ററിൽ കയറിയാൽ നിങ്ങൾ തീർത്തും നിരാശരാകും. പരീക്ഷണങ്ങളും വേറിട്ട അവതരണവും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സീതക്കാതിയെ ധൈര്യമായി സമീപിക്കാവുന്നതാണ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.