പാളം തെറ്റാത്ത തീവണ്ടി
Friday, September 7, 2018 5:45 PM IST
വൈകി എത്തിയ തീവണ്ടിയിലെ സിഗരറ്റുകൾ ഓരോന്നായി കത്തിച്ചു വലിച്ച് ആസ്വദിച്ച് പുറത്തേക്ക് വിടുന്പോൾ പൊങ്ങി ഉയർന്ന പുകച്ചുരുളുകൾക്കുള്ളിൽ നിറയെ ജീവിതങ്ങൾ കാണാമായിരുന്നു. ചുമ്മാ ഒരു രസത്തിനായി കത്തിച്ച് പിന്നീട് അത് ജീവിതത്തിന്‍റെ ഭാഗമായി മാറുന്പോൾ ഒരാൾ കൂടി കൂടെക്കൂടുന്ന കാര്യം മറക്കും. ആ മറവിയെ ഓർമയുടെ മണ്ഡലത്തിലേക്ക് കയറ്റിവിടാനാണ് നവാഗത സംവിധായകൻ ഫെല്ലിനി ടി.പി തീവണ്ടിയിലൂടെ ശ്രമിച്ചിരിക്കുന്നത്.

തീവണ്ടി ഒരിക്കലും പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ല, മറിച്ച് പുകവലിയെന്ന വിപത്തിനെ ജീവിതത്തിൽ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള വിദ്യയാണ് കാണിച്ചു തരുന്നത്. ഈ ഒരു വിഷയം ഇതെ ആവിഷ്കരണ ശൈലിയിൽ ഒരു വർഷം കഴിഞ്ഞ് റിലീസ് ചെയ്താലും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും. അത്രമേൽ ജീവിതവുമായി ചേർന്നുനിൽക്കുന്ന വിഷയമാണ് സംവിധായകൻ വളരെ സുന്ദരമായി ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നത്.



പുകവലി ആരോഗ്യത്തിന് ഹാനികരം

ഏറ്റവും കൂടുതൽ തവണ "മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് എഴുതിക്കാണിച്ച ചിത്രം ഏതെന്നു ചോദ്യത്തിന് ഇനിയങ്ങോട്ട് ഒറ്റ ഉത്തരമേ കാണുകയുള്ളൂ - തീവണ്ടി. എത്ര തവണ ഈ മുന്നറിയിപ്പ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല.

സിഗരറ്റ് ഒരാൾക്ക് ജീവൻ കൊടുക്കുന്ന കാഴ്ച കാട്ടിക്കൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നീടങ്ങോട്ട് കാണാൻ കഴിയുക പലവഴിയെ പുകച്ചുരുൾ മിന്നിമറയുന്നതാണ്. നിരീക്ഷണ പാടവം ഉണ്ടായതുകൊണ്ടു തന്നെ പലരും സിഗരറ്റ് വലി തുടങ്ങാൻ കാരണക്കാരായ ചില നിമിത്തങ്ങളെ സംവിധായകൻ ചിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിടുന്നുണ്ട്.

സാങ്കൽപ്പിക ഗ്രാമത്തിലെ നായകൻ ബിനീഷേ (ടോവിനോ തോമസ്), താങ്കൾ സൂപ്പറാണ്. ഈ സിനിമയ്ക്കായി വലിച്ചുകൂട്ടിയ സിഗരറ്റുകൾ ഒരിക്കലും പാഴായിട്ടില്ല കേട്ടോ. അതിന്‍റെ നല്ല ഗുണങ്ങൾ പ്രേക്ഷകർക്ക് പതിയെ മനസിലായിത്തുടങ്ങിയിട്ടുണ്ട്.



സിഗരറ്റിനെ ചുംബിക്കാൻ മോഹമുണ്ടോ...

"അവൻ സ്വയം വരുത്തി വച്ചതല്ലേ... അനുഭവിക്കട്ടെ...’ സിഗരറ്റ് വലിക്കണമെന്ന് ആഗ്രഹമുള്ളവർ ഈ പ്രശസ്തമായ ഡയലോഗ് പലകുറി മനസിലിട്ട് പറഞ്ഞു കൊണ്ടേയിരിക്കുക. അതോടെ ആ മോഹം സ്വയം അങ്ങ് ഇല്ലാണ്ടായിക്കോളും. ബിനീഷ് ദാമോദർ പുകവലി തുടങ്ങുന്നത് എങ്ങനെ...‍? അതിന് അടിമയാകുന്നതെങ്ങനെ...? അത് അവന്‍റെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റി മറയ്ക്കുന്നു...? ഈ കാഴ്ചകളാണ് ആദ്യപകുതിയിൽ തീവണ്ടിയിൽ കാണാൻ കഴിയുക.

സിഗരറ്റ് വലിക്കാരന്‍റെ മാനറിസങ്ങളെ അണുവിട തെറ്റാതെ ടോവിനോ പകർത്തിയെടുത്തത് എങ്ങനെയെന്ന് ആരുമൊന്ന് അതിശയിക്കും. തൊഴിൽ രഹിതനായ നായകന്‍റെ സിഗരറ്റ് വലിയോടുള്ള അഭിനിവേശം കാരണം നാട്ടുകാർ ഇട്ടുകൊടുത്ത പേരാണ് തീവണ്ടി. ആ തീവണ്ടിയുടെ ജീവിതമാണ് സംവിധായകൻ പകർത്തിവച്ചിരിക്കുന്നത്. നമ്മുടെ ചുറ്റുപാടും ഇത്തരത്തിലുള്ള നിരവധിപേർ കാണുമെന്ന കാര്യത്തിൽ തർക്കമില്ല. അവരുടെ പ്രതിനിധിയായാണ് ടോവിനോ ചിത്രത്തിലെത്തുന്നത്.



പുകവലിക്കാത്ത ഉമ്മയും പുകവലിക്കുന്ന ഉമ്മയും

ഉമ്മയും പുകവലിയും തമ്മിൽ എന്തു ബന്ധമാണെന്നല്ലേ... ഒന്നൊന്നര ബന്ധമുണ്ടെന്ന് തീവണ്ടി കണ്ടിറങ്ങുന്പോൾ മനസിലാകും. നായകന്‍റെ പുകവലി ശീലം നിർത്താൻ പലപ്പോഴായി ശ്രമിച്ച് പരാജയപ്പെട്ട നായികയെ ചിത്രത്തിൽ കാണാനാവും. പുതുമുഖം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

ചുമ്മാ ഒരു നായിക എന്നതിനപ്പുറത്ത് തുടക്കക്കാരിയുടെ ഒരു പതർച്ചയും കാട്ടാതെ സംയുക്ത ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മരംകയറി നായികയെ കണ്ടു മടുത്ത പ്രേക്ഷകർക്ക് മുന്നിൽ ഏണികയറി നായികയെ പരിചയപ്പെടുത്തുന്നുണ്ട് സംവിധായകൻ ചിത്രത്തിൽ. പിന്നെ ഉമ്മയുടെ ഗുട്ടൻസും നായികയും തമ്മിൽ അഭേദ്യമായ ബന്ധമുള്ളതിനാൽ കൂടുതലൊന്നും പറയുന്നില്ല.



പുകവലിക്കുമുണ്ട് രാഷ്‌ട്രീയം

സുരാജ് വെഞ്ഞാറമൂടും സൈജു കുറുപ്പും സുരഭി ലക്ഷ്മിയും ഷമ്മി തിലകനുമെല്ലാം രാഷ്‌ട്രീയ പ്രവർത്തകരുടെ കുപ്പായമിടുന്ന ചിത്രത്തിൽ ആക്ഷേപ ഹാസ്യത്തിന് ഒരു പഞ്ഞവുമില്ല. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തെ കണക്കിന് പരിഹസിക്കാൻ സംവിധായകൻ ഒരു മടിയും കാട്ടിയിട്ടില്ല.

തീവണ്ടിയിൽ തെളിയുന്ന ഓരോ രാഷ്‌ട്രീയ കാഴ്ചകളും ഇന്നത്തെ രാഷ്‌ട്രീയക്കാർക്കുള്ള ഒന്നൊന്നര കൊട്ടാണ്. നായകന്‍റെ അമ്മാവനായി എത്തി സുധീഷ് കൈയടക്കമുള്ള പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഒരേ ഫോർമാറ്റിലുള്ള വേഷങ്ങളിൽ നിന്ന് മോചനം നൽകിയിരിക്കുകയാണ് സുധീഷിന് തീവണ്ടിയിലൂടെ.



കൂകിപ്പായും സംഗീതം

കൈലാസ് മേനോൻ ഒരുക്കിയ സംഗീതത്തിന്‍റെ സുഗമമായ ട്രാക്കിലൂടെയാണ് തീവണ്ടി ഓടിപ്പോകുന്നത്. പാട്ടുകൾ തീവണ്ടിയുടെ വേഗം കൂട്ടിയപ്പോൾ സിഗ്നലുകളെല്ലാം കിറുകൃത്യമാക്കിക്കൊണ്ട് ഗൗതം ശങ്കർ തന്‍റെ കാമറക്കണ്ണുകൾക്കുള്ളിൽ തീവണ്ടിയിലെ മനോഹര കാഴ്ചകൾ ഒപ്പിയെടുക്കുകയും ചെയ്തു.

ആദ്യ പകുതി ഹാസ്യത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ ചിത്രം അല്പം സീരിയസാണ്. പുകവലിയും രാഷ്‌ട്രീയവും നേർക്കുനേർ വരുന്നതോടെയാണ് കഥ അല്പം ഗൗരവക്കാരനാകുന്നത്. ആ ഗൗരവം അതുപോലെ നിലനിർത്തി സിനിമ അവസാനിക്കുന്പോൾ പലകാര്യങ്ങളും പ്രേക്ഷക മനസിൽ എരിയാൻ തുടങ്ങിയിട്ടുണ്ടാവും.

(തീവണ്ടിയല്ലിത് ചിരിവണ്ടിയാണ്...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.