കിതച്ചും കുതിച്ചും "വടചെന്നൈ'
Wednesday, October 17, 2018 7:00 PM IST
നോണ്‍ലീനിയർ ആഖ്യാനരീതിയിൽ നിരന്തരം സിനിമകൾ ഇറങ്ങുന്ന കാലമാണിത്. ചേർക്കേണ്ടത് ചേർത്ത് കൃത്യമായി വെട്ടിമുറിച്ചല്ല ചിത്രം വരുന്നതെങ്കിൽ അന്പേ പാളിപ്പോകും. പക്ഷേ, വടചെന്നൈയിൽ ഈ പരീക്ഷണം ഇടയ്ക്ക് ചേർന്നും ഇടയ്ക്ക് മടുപ്പും സമ്മാനിച്ചപ്പോൾ അതൊരു വേറിട്ട അനുഭവമായി മാറുകയായിരുന്നു.

തള്ളാനും കൊള്ളാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ആവശ്യത്തിലേറെ കാര്യങ്ങളുമായാണ് ധനുഷ് ചിത്രം തീയറ്ററിലേക്കെത്തിരിക്കുന്നത്. ഒന്നുറപ്പാണ്, എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നൊരു ധനുഷ് ചിത്രമല്ലിത്. മാസുണ്ടെങ്കിലും ഇടയ്ക്കിടെ ക്ലാസ് പ്രകടനത്തിലേക്ക് പോകാൻ താരങ്ങൾ ഒരുങ്ങിയപ്പോൾ എന്തോ എവിടെയോ ചേരാതെ വന്നു.



ധനുഷിന്‍റെ വണ്‍മാൻ ഷോ പ്രതീക്ഷിച്ച് തീയറ്ററിൽ കയറിയാൽ നിരനിരയായി കടന്നുവരുന്ന മറ്റ് താരങ്ങളത്രയും നിങ്ങളെ അന്പരപ്പിച്ച് കൊണ്ടേയിരിക്കും. അപ്പോൾ ധനുഷ് ഒന്നുമല്ലല്ലോയെന്ന് തോന്നിയേക്കാം. പക്ഷേ, അങ്ങനെയായിരുന്നില്ല... അൻപിന്‍റെ (ധനുഷ്) കളി കാണാൻ ചിത്രം കൂടുതൽ മുന്നോട്ടുപോകണം.

ഒരു കൊലപാതകം കഴിഞ്ഞുള്ള രംഗത്തിൽ നിന്നും തുടങ്ങി ഒടുവിൽ ആരെയാണ് കൊലചെയ്തത് എന്നു കാട്ടുന്ന ചിത്രം താരനിരകളാൽ സന്പന്നമാണ്. ആരാണ് നല്ലവനെന്നും കെട്ടവനെന്നും തുറന്നു പറയാതെയുള്ള ചിത്രത്തിന്‍റെ പോക്ക് പ്രേക്ഷകരെ ആദ്യമൊക്കെ ആശയകുഴപ്പത്തിലേക്ക് ചാടിക്കും. പോകപ്പോകെ ചിത്രത്തിന്‍റെ ഗതി മാറിക്കൊണ്ടേയിരിക്കുന്നതും ആശ്ചര്യപ്പെടുത്തിയേക്കാം. ഉയർച്ചയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളിയിൽ അകപ്പെട്ട് പോകുന്നവരുടെ കഥയാണ് വടചെന്നൈ പറയുന്നത്.



ജയിലിനുള്ളിലെ കാഴ്ചകളാൽ സന്പന്നമാണ് ചിത്രത്തിന്‍റെ ആദ്യ പകുതി. രണ്ടു ചേരിയിലുള്ളവരുടെ പക ജയിലിന് അകത്തേക്ക് പ്രവേശിക്കുന്നത് കാട്ടിക്കൊണ്ടാണ് സംവിധായകൻ പ്രേക്ഷകരെ കൈയിലെടുക്കാൻ ശ്രമിക്കുന്നത്.

സെന്തിലിന്‍റെയും (കിഷോർ) ഗുണയുടെയും (സമുദ്രക്കനി) സംഘങ്ങൾ തമ്മിലുള്ള പോര് അരണ്ട വെളിച്ചത്തിന്‍റെ അകന്പടിയോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇവിടേക്ക് നായകൻ അൻപ് കടന്നുവരുന്പോൾ കഥ എങ്ങനെ മാറിമറിയുമെന്ന് ഏവരും ഉറ്റുനോക്കിയിരിക്കും.



പക്ഷേ, അപ്പോഴേക്കും ഫ്ലാഷ് ബാക്കിന്‍റെ രൂപത്തിൽ ഒരു പ്രണയം കടന്നുവന്ന് അത്രയും നേരം പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ച പതിഞ്ഞപോക്കിന് വിരാമമിടും. പിന്നെ പത്മ-അൻപ് പ്രണയകഥ പൊയ്ക്കൊണ്ടിരിക്കേ കഥയുടെ ചുരുൾ പതിയെ അഴിഞ്ഞു തുടങ്ങും.

പ്രണയവും കുറ്റകൃത്യങ്ങളും ഒരേ വഴിയിലൂടെ പോകുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. പത്മ (ഐശ്വര്യ രാജേഷ്) അൻപിന്‍റെ നായികയായി ചിത്രത്തിലെത്തി കിടിലൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ട് ജയിലിനുള്ളിലെ അങ്കം ചെന്നു നിൽക്കുന്നത് ഒന്നാന്തരമൊരു ട്വിസ്റ്റിലാണ്.



രണ്ടാം പകുതിയിൽ ചിത്രം വരുതിയിൽ നിർത്താനുള്ള ഉത്തരവാദിത്വം സംവിധായകൻ വെട്രിമാരൻ ധനുഷിന് വിട്ടു കൊടുക്കുന്നുണ്ട്. സന്തോഷ് നാരായണന്‍റെ പശ്ചാത്തലസംഗീതം കഥയുടെ നല്ലൊഴുക്കിന് വേഗം കൂട്ടിയപ്പോൾ രണ്ടാം പകുതിയുടെ പോക്ക് ആദ്യ പകുതിയേക്കാൾ വേഗത്തിലായി.

രാജൻ എന്ന കഥാപാത്രത്തെ മുന്നിലേക്ക് ഇട്ടുതന്ന സംവിധായകൻ നിമിഷനേരം കൊണ്ടു തന്നെ ആ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറ്റിവിടുന്നുണ്ട്. സംഘട്ടന രംഗങ്ങളും അരണ്ട വെളിച്ചത്തിനുള്ളിലെ കാഴ്ചകളും ഛായാഗ്രാഹകൻ വേൽരാജ് മികവോടെ ഒപ്പിയെടുത്തിട്ടുണ്ട്.



ക്ലൈമാക്സിനോട് അടുക്കുന്പോൾ ധനുഷ് കാട്ടിയ അച്ചടക്കമുള്ള പ്രകടനവും ആൻഡ്രിയ ജെറമിയയുടെ ചിരിയും പിന്നെ മുഖത്ത് മിന്നിമറയുന്ന ഭാവമാറ്റങ്ങളുമെല്ലാം വടചെന്നൈയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കും. കഥയുടെ പറഞ്ഞു പോക്കിനിടെ രണ്ടാം ഭാഗത്തിനുള്ള അവശേഷിപ്പുകൾ സംവിധായകൻ പലയിടത്തായി ഒതുക്കി വച്ചിട്ടുണ്ട്. അവ എങ്ങനെയെല്ലാമാകും രണ്ടാം ഭാഗത്തിന്‍റെ മോടികൂട്ടുകയെന്ന് കണ്ടുതന്നെ അറിയാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.