സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Friday, April 26, 2024 11:20 PM IST
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വിവിധ ജില്ലകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴു കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ച രണ്ടുപേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു.

പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു. ആനപ്പാറയിൽ ഹസൻ ബീവി എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരുന്നു. അടൂർ മണക്കാലയിൽ ലാലി യോഹന്നാൻ എന്നയാളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളിൽ നിന്നും കള്ളവോട്ട് പരാതി ഉയർന്നു.

ഇടുക്കിയിൽ ഖജനാപ്പറയിൽ മുരുകൻ മൂക്കൻ എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി കണ്ടു. കരിമണ്ണൂരിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. കരിമണ്ണൂർ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്.


ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജന്‍റ്മാർ പിടികൂടിയത്.

തിരുവനന്തപുരത്ത് കുന്നുകുഴിയിൽ രണ്ടു കള്ളവോട്ട് പരാതികളാണ് ഉയർന്നത്. രാജേഷ്, തങ്കപ്പൻ എന്നിവരുടെ വോട്ടുകളാണ് മറ്റൊരോ ചെയ്തതായി കണ്ടെത്തിയത്. മണക്കാട് സ്കൂളിലെ പി.രാജേഷിന്‍റെ വോട്ടും മറ്റാരോ ചെയ്തു.

ആറ്റിങ്ങൽ മണ്ഡലത്തിൽ പോത്തൻകോട് മേരി മാതാ സ്കൂളിൽ ലളിതാമ്മ എന്നയാളുടെ വോട്ടും മറ്റാരോ ചെയ്തു. മലപ്പുറത്തെ പെരിന്തൽമണ്ണയിലും തൃശൂർ ഒല്ലൂരും കള്ളവോട്ട് പരാതി ഉയർന്നിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<