മധ്യപ്രദേശിലെ വിജയത്തിന്‍റെ എല്ലാ ക്രഡിറ്റും മോദിക്ക്: ശിവരാജ് സിംഗ് ചൗഹാൻ
മധ്യപ്രദേശിലെ വിജയത്തിന്‍റെ എല്ലാ ക്രഡിറ്റും മോദിക്ക്: ശിവരാജ് സിംഗ് ചൗഹാൻ
Sunday, December 3, 2023 2:36 PM IST
ഭോപ്പാൽ: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായി മാറുന്പോൾ എല്ലാ ക്രഡിറ്റുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുകയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

മധ്യപ്രദേശിന് പ്രധാനമന്ത്രി ഹൃദയത്തിലാണ് സ്ഥാനം തന്നത്. ഡബിൾ എഞ്ചിൻ സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങളെല്ലാം കൃത്യമായി സംസ്ഥാനത്ത് നടപ്പാക്കാൻ സാധിച്ചെന്നും മോദിയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും ചൗഹാൻ പറഞ്ഞു.

ആഭ്യന്തരമന്ത്രി അമിത്ഷയുടെയും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെയും നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് ക്യാന്പെയ്നും പാർട്ടി പ്രവർത്തകരുടെ അധ്വാനവും കൃത്യമായ ദിശയിലാണ് നീങ്ങിയത്. ലഡ്‌കി ലക്ഷ്മി, ലഡ്‌കി ബെഹന പദ്ധതികളും മറ്റ് കർഷക, യുവജനക്ഷേമ പദ്ധതികളും ജനങ്ങളുടെ ഹൃദയംതൊട്ടുവെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

ഇതുവരെ പുറത്തുവന്ന ഫലസൂചനകൾ അനുസരിച്ച് 230 മണ്ഡലങ്ങളിൽ 162 ലും ബിജെപിക്കാണ് ലീഡ്. 66 സീറ്റിൽ കോണ്‍ഗ്രസും രണ്ട് സീറ്റിൽ മറ്റുള്ളവരുമാണ് മുന്നിൽ.

ഭരണം ഉറപ്പായെങ്കിലും മുഖ്യമന്ത്രി ആരെന്നത് പാർട്ടിയിൽ വലിയ ആശയക്കുഴപ്പമുണ്ട്. നരേന്ദ്ര മോദിയും അമിത്ഷായും ചേർന്ന് ഇത് സംബന്ധിച്ച് തീരുമാനമെടുത്തേക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<