കൊച്ചി: താമരശേരി ഷബഹാസ് വധക്കേസിൽ പ്രതികളായ വിദ്യാ‍ർഥികൾക്ക് തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. വിദ്യാ‍ർഥികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ജസ്റ്റീസ് ബോർഡിന്‍റെ ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിനാണ് കോടതി നിർദേശം.

പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടി വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. വിദ്യാർഥികൾക്കുള്ള സംരക്ഷണം ഉറപ്പാക്കാൻ താമരശേരി പോലീസിനോടും കോടതി നിർദേശിച്ചു.

ഷഹബാസ് കൊലപാതക കേസിൽ പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്താണ് പോലീസ് ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് ഒന്നിനാണ് സഹപാഠികളുടെ ക്രൂരമായ മർദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.