ലാതം കരുത്തിൽ ഇന്ത്യയെ വീഴ്ത്തി കിവീസ്
ലാതം കരുത്തിൽ ഇന്ത്യയെ വീഴ്ത്തി കിവീസ്
Friday, November 25, 2022 5:27 PM IST
ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. വന്പൻ സ്കോറുകൾ ഉയർന്ന മത്സരത്തിൽ ടോം ലാതത്തിന്‍റെ സെഞ്ചുറിയാണ് ഇന്ത്യ‌യെ പരാജയത്തിലേക്ക് തള്ളിവിട്ടത്.

നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടിയ നീലപ്പടയ്ക്കെതിരെ ആവേശത്തോടെ ബാറ്റ് വീശിയ കിവീസ് 17 പന്ത് ബാക്കി നിൽക്കെയാണ് ജയം സ്വന്തമാക്കിയത്.

സ്കോർ:
ഇന്ത്യ 306/7(50)
ന്യൂസിലൻഡ് 309/3(47.1)


ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മുന്നേറ്റനിര മികച്ച പ്രകടനമാണ് നടത്തിയത്. ശിഖർ ധവാൻ (72) - ശുഭ്മാൻ ഗിൽ (50) ഓപ്പണിംഗ് സഖ്യം 124 റൺസ് നേടിയ ശേഷമാണ് പിരിഞ്ഞത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ (80) സ്കോറിംഗ് വേഗത്തിലാക്കിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ (36) ആങ്കർ റോൾ ഏറ്റെടുത്തു. അവസാന ഓവറുകളിൽ 16 പന്തിൽ 37 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറിന്‍റെ പ്രകടനമാണ് ടീം സ്കോർ 300 കടത്തിയത്.


കിവീസിനായി ടിം സൗത്തി, ലോക്കി ഫെർഗൂസൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ആദം മിൽനെ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിൽ പതിഞ്ഞ താളത്തിൽ തുടങ്ങിയ കിവീസ്, നായകൻ കെയ്ൻ വില്യംസണൊപ്പം അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ലാതം (145*) എത്തിയതോടെ കൊട്ടിക്കയറാൻ തുടങ്ങി. 104 പന്തിൽ 19 ഫോറുകളും അഞ്ച് സിക്സറുകളുമായി ഇന്ത്യൻ ബൗളർമാരെ പ്രഹരിച്ച ലാതത്തിനൊപ്പം ചേർന്ന വില്യംസൺ (94*) ഇരട്ട എഞ്ചിൻ ആക്രമണമാണ് തുറന്നുവിട്ടത്. 19.5 ഓവറിൽ 88-3 എന്ന നിലയിൽ നിന്നാണ് 309-3 എന്ന നിലയിൽ കിവീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

വാഷിംഗ്ടൺ സുന്ദർ ഒഴികെ പന്തെടുത്ത നാല് ഇന്ത്യൻ താരങ്ങളും 60 റൺസിന് മേൽ വഴങ്ങി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഉമ്രാൻ മാലിക് 66 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോൾ ഷാർദുൽ ഠാക്കൂർ ഒരു വിക്കറ്റ് നേടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<