തന്നിഷ്ട പ്രകാരം ചാൻസലർ നിയമനം നടത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം
തന്നിഷ്ട പ്രകാരം ചാൻസലർ നിയമനം നടത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം
Tuesday, December 13, 2022 4:26 PM IST
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തേക്ക് തന്നിഷ്ട പ്രകാരം നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം. ഇങ്ങനെ സംഭവിച്ചാൽ സർവകലാശാലകൾ പൂർണമായും സർക്കാരിന്‍റെ ഡിപാർട്ട്മെന്‍റായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

സർവകലാശാലകളെ മാർക്സിസ്റ്റ്‌വൽക്കരിക്കാനുള്ള നീക്കത്തെ എതിർക്കാനാണ് ചാൻസലറായി ന്യായാധിപന്മാരെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് അദേഹം വ്യക്തമാക്കി. ചാൻസലർ സ്ഥാനത്തേക്ക് ആളെ നിർദേശിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിയെ എതിർക്കാത്ത സ്പീക്കറെ ഉൾപ്പെടുത്തി, സമിതി രൂപീകരണം എന്ന പ്രതിപക്ഷത്തിന്‍റെ ഭേദഗതി നിർദേശത്തിൽ സർക്കാർ വെള്ളം ചേർത്തു.

നിലവിൽ സർവകലാശാലകളിൽ നടക്കുന്ന അഴിമതിയും പിൻവാതിൽ നിയമനങ്ങളും വെള്ളപൂശാൻ നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഉപയോഗിക്കുമെന്ന് സതീശൻ പറഞ്ഞു. സർക്കാർ നിർദേശിക്കുന്ന ചാൻസലർ കൂടി വന്ന് കഴിഞ്ഞാൽ സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി പരിശോധിക്കാൻ സംവിധാനം ഇല്ലാതെയാകും.

സർവകലാശാലകൾ കൈപ്പിടിയിൽ ഒതുക്കുക എന്ന ദുരുദേശ്യം സർക്കാരിനുണ്ട്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാട് എടുക്കും. ഗവർണറെ മാറ്റി ചാൻസലർ സ്ഥാനത്തേക്ക് മറ്റൊരു സംവിധാനം ഏർപ്പെടുത്താനുള്ള ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തിട്ടുണ്ട്.


ഗവർണറും മുഖ്യമന്ത്രിയും കൂടി ഒരുമിച്ച് നിന്ന് കൊണ്ടാണ് എല്ലാ തെറ്റായി കാര്യങ്ങളും ചെയ്തത്. ഗവർണറെ ഏറ്റവും ശക്തമായി എതിർത്തത് പ്രതിപക്ഷ നേതാവാണ്. ഗവർണറും സർക്കാരും കൊടുക്കൽ വാങ്ങൽ നയമാണ് സ്വീകരിച്ചത്. യുജിസി മാനദണ്ഡങ്ങൾ പ്രകാരം ഈ ബിൽ നിലനിൽക്കില്ലെന്ന കൃത്യമായ നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുന്നു.

കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും ഭിന്നിപ്പിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ ലീഗിനെപ്പറ്റി പറഞ്ഞ നിലപാട് തിരുത്തിയത്. ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു; ഭിന്നിപ്പിക്കാനുള്ള നീക്കം ബൂമറാംഗ് പോലെ ഇടത് മുന്നണിയിൽ തിരിച്ചടിച്ചു.

എൽഡിഎഫിലാണ് തർക്കമെന്ന് പറഞ്ഞ സതീശൻ, പ്രതിപക്ഷം സഭയിൽ ഉന്നയിച്ച നിർദേശങ്ങൾ മുന്നണിയിലെ എല്ലാ കക്ഷികളും ഒന്നിച്ച് എടുത്തതാണെന്ന് പ്രസ്താവിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<