കൊച്ചിയിൽ കാലിടറി കൊമ്പന്മാർ
കൊച്ചിയിൽ കാലിടറി കൊമ്പന്മാർ
Sunday, February 26, 2023 10:18 PM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ ജയത്തോടെ മടങ്ങാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോഹം സഫലമായില്ല. കൊച്ചിയിലെ ആർത്തിരന്പുന്ന ഗാലറിക്ക് മുമ്പിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊമ്പന്മാർ വീണത്.

കൃത്യതയാർന്ന ടീം ഗെയിമുമായി നിറഞ്ഞ് കളിച്ച ഹൈദരാബാദിന് മുമ്പിൽ ബ്ലാസ്റ്റേഴ്സ് പതറി. തുടക്കം മുതൽ ആക്രമിച്ച അതിഥികൾ ബോർഹ ഹെരേരയിലൂടെയാണ് വിജയഗോൾ നേടിയത്.

29-ാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ഹാലിചരൺ നർസരി നൽകിയ ഡയഗണൽ പാസ് രണ്ട് പ്രതിരോധ താരങ്ങൾക്കിടയിൽ നിന്നാണ് ഹെരേര സ്വീകരിച്ചത്. പന്ത് തടയാനായി ഓടിയെത്തിയ മാർക്കോ ലെസ്കോവിച്ചിനെയും മറികടന്ന് ഹെരേര ഗോൾപോസ്റ്റിന്‍റെ ഇടതുപാർശ്വത്തിൽ പന്ത് നിക്ഷേപിച്ചു.

ബ്ലാസ്റ്റേഴ്സ് പകുതിയിൽ നിന്ന് തുടങ്ങിയ പ്രത്യാക്രമണത്തിൽ നിന്നാണ് അതിഥികൾ വിജയഗോൾ നേടിയത്. സമാനമായ മറ്റൊരു നീക്കത്തിൽ ജോയൽ കിയാനീസെ ഹൈദരാബാദിനായി രണ്ടാമതും വല കുലുക്കി. ഗോൾ നേടിയ ആഹ്ലാദത്തിൽ ആറാടിയ ഡെക്കാൻ ലീജണെ നിരാശപ്പെടുത്തി റഫറി ഓഫ്സൈഡ് വിധിച്ചതോടെ മൈതാനത്ത് വൻ പ്രതിഷേധം ഉയർന്നു.

പാസ് സ്വീകരിച്ച കിയാനീസെ പ്രതിരോധ വരയ്ക്ക് മുമ്പിലായിരുന്നുവെന്ന് വീഡിയോ ദൃശ്യത്തിൽ തെളിഞ്ഞെങ്കിലും ലൈൻസ്മാൻ കൊടി ഉയർത്തിയിരുന്നില്ല. എന്നാൽ കിയാനീസെ പന്ത് സ്വീകരിച്ചയുടൻ ഓഫ്സൈഡ് ആണെന്ന തോന്നലിൽ തല കുലുക്കി അംഗവിക്ഷേപം നടത്തിയ റഫറി, കൊടി ഉയർത്താൻ മറന്നതാണെന്ന് പിന്നീട് വ്യക്തമായി. ലൈൻസ് റഫറിയുടെ നീക്കങ്ങൾ ഏവരെയും അമ്പരിപ്പിച്ചെങ്കിലും ഗോൾ അനുവദിക്കാതിരുന്ന തീരുമാനം നിലനിന്നു.


ഫൈനൽ തേഡിൽ ഫിനിഷിംഗിന് കഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ്, വെള്ളിയാഴ്ച നടക്കുന്ന എലിമിനേറ്ററിൽ ബംഗളൂരു എഫ്സിയെ നേരിടും മുമ്പ് ഊർജം വീണ്ടെടുക്കേണ്ടതുണ്ട്. പുതുമുഖ താരം വിബിൻ ഡ്രിബ്ലിംഗ് സ്കില്ലും കിടിലൻ പാസുകളുമായി നിറഞ്ഞ് നിന്നെങ്കിലും സഹൽ അബ്ദുൾ സമദ് നിരാശപ്പെടുത്തി. ലൂണയ്ക്കും കല്യൂഷ്നിക്കും ഫിനിഷിംഗിൽ പിഴച്ചതോടെ കൊമ്പന്മാർക്ക് ഗോളവസരങ്ങൾ നന്നേ കുറവായിരുന്നു.

20 മത്സരങ്ങളിൽ നിന്ന് 31 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് ആണ് ബ്ലാസ്റ്റേഴ്സ് ലീഗ് ഘട്ടത്തിന് അന്ത്യം കുറിച്ചത്. 42 പോയിന്‍റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് ലീഗ് ഫിനിഷ് ചെയ്തു. 46 പോയിന്‍റുള്ള മുംബൈ സിറ്റി എഫ്സി ലീഗ് ഷീൽഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<