ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ചേര്‍ത്തലയിലും ആലപ്പുഴ ടൗണില്‍ കൊമ്മാട് ജംഗ്ഷനില്‍വച്ചും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ചേര്‍ത്തല പള്ളിപ്പുറത്തെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ അബ്ദുല്‍ റഹിം, സജില്‍ എന്നിവരടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് മുഴുവന്‍ മുഖ്യമന്ത്രിക്ക് ജില്ലയില്‍ പരിപാടി ഉള്ളതിനാല്‍ രാത്രിയോടെ മാത്രമേ ഇവരെ മോചിപ്പിക്കൂ എന്നാണ് വിവരം.