പുരയ്ക്കുമീതെ ചാഞ്ഞോ..! ഫഡ്നാവിസിനെ വിഴുങ്ങി വളർന്ന് ഷിൻഡെ
പുരയ്ക്കുമീതെ ചാഞ്ഞോ..! ഫഡ്നാവിസിനെ വിഴുങ്ങി വളർന്ന് ഷിൻഡെ
Tuesday, June 13, 2023 11:34 PM IST
മുംബൈ: ശിവസേനയെ പിളർത്താൻ വളർത്തിയ ഏക്നാഥ് ഷിൻഡയെന്ന അസ്ത്രം ബിജെപിയുടെ മേൽ തിരിഞ്ഞുതറയ്ക്കുന്നു. ശിവസേനയെ വിഴുങ്ങിയ ഷിൻഡെ ബിജെപിയെയും വിഴുങ്ങുമോയെന്ന ഭീതിയിലാണ് കാവി നേതാക്കൾ.

ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ ദിവസം പ്രാദേശിക, ദേശീയ പത്രങ്ങളിൽ നൽകിയ പരസ്യമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയത്. ഇന്ത്യക്ക് വേണ്ടി മോദി, മഹാരാഷ്ട്രയ്ക്ക് വേണ്ടി ഷിൻഡെ എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനേക്കാൾ ഷിൻഡെ ജനപ്രീതിയാർജിക്കുന്നതായുള്ള സർവേ റിപ്പോർട്ടും പരസ്യത്തിനൊപ്പം നൽകിയിരുന്നു.

2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണായുധമാണ് ഷിൻഡെ തന്‍റേതാക്കിയത്. രാജ്യത്തിന് നരേന്ദ്രൻ, സംസ്ഥാനത്തിന് ദേവേന്ദ്രൻ എന്ന മുദ്രാവാക്യവുമായി ബിജെപി പത്രങ്ങളിൽ നൽകിയ പരസ്യത്തിന്‍റെ മാതൃക ഷിൻഡെ ഉപയോഗിക്കുകയായിരുന്നു.

മറാത്തിയിലുള്ള പരസ്യത്തിൽ മോദിയുടേയും ഫഡ്നാവിസിന്‍റെയും ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ സർക്കാർ പരസ്യത്തിൽ ഫഡ്നാവിസിനെ വെട്ടിയ ഷിൻഡെ തന്‍റെ ചിത്രം മോദിക്കൊപ്പം ഉപയോഗിച്ചു.

തെരഞ്ഞെടുപ്പ് സർവേകൾ അനുസരിച്ച്, ജനസംഖ്യയുടെ 26.1 ശതമാനം ഷിൻഡെയെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു. 23.2 ശതമാനം പേർ ഫഡ്‌നാവിസിനെ ഇഷ്ടപ്പെടുന്നു. ഇത് കാണിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളിൽ 49.3 ശതമാനവും ശക്തമായ ഭരണ സഖ്യം കാണാൻ ആഗ്രഹിക്കുന്നുവെന്നാണ്- പരസ്യത്തിൽ പറയുന്നു.


പരസ്യത്തിനെതിരെ പരസ്യമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ആർക്കാണ് കൂടുതൽ ജനപ്രീതിയുള്ളതെന്ന് 2024ലെ തെരഞ്ഞെടുപ്പ് പറയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പ്രതികരിച്ചു.

ആരാണ് കൂടുതൽ ജനപ്രീതിയുള്ളതെന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കുന്നതിനാൽ ഇത്തരം പരസ്യങ്ങൾക്കോ സർവേകൾക്കോ ഒരു വിലയുമില്ല. പരസ്യത്തിന് യാതൊരു പ്രാധാന്യവുമില്ല. 2024-ലെ തെരഞ്ഞെടുപ്പിൽ ആരാണ് കൂടുതൽ ജനകീയരെന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കും.

ഒരു കാര്യം വ്യക്തമാണ്, മഹാരാഷ്ട്രയിലെ ജനങ്ങൾ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏകനാഥ് ഷിൻഡെ, മോദി എന്നിവരുടെ നേതൃത്വത്തെ സ്നേഹിക്കുന്നു. രണ്ട് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഫഡ്നാവിസ് ജനപ്രീതിയുള്ള നേതാവാണ്. ഷിൻഡെ മുഖ്യമന്ത്രിയായതിനാലാണ് പരസ്യത്തിൽ അദ്ദേഹത്തിന്‍റെ ചിത്രം ചേർത്തതെന്നും ബവൻകുലെ പറഞ്ഞു.

ബിജെപിയുടെ നീരസത്തെ തള്ളി ഫഡ്നാവിസ് വിഭാഗവും രംഗത്തെത്തി. പരസ്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് ഷിൻഡെ വിഭാഗം മന്ത്രിയായ ദീപക് കേസാർക്കർ പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ജനപ്രീതി മൊത്തത്തിൽ 59 ശതമാനമാണ്. പരസ്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തും- മന്ത്രി പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<