സഹോദരന്‍റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടട്ടെ; അജിത് പവാറിനെ ട്രോളി സുപ്രിയ
സഹോദരന്‍റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടട്ടെ; അജിത് പവാറിനെ ട്രോളി സുപ്രിയ
Thursday, June 22, 2023 7:51 PM IST
മുംബൈ: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും രാജിവയ്ക്കുമെന്ന അജിത് പവാറിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് എൻസിപി വർക്കിംഗ് പ്രസിഡന്‍റ് സുപ്രിയ സുലെ. സംഘടനാപരമായ നേതൃസ്ഥാനത്തേക്കു പരിഗണിക്കണമെന്ന അജിത് പവാറിന്‍റെ ആവശ്യം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് സുപ്രിയ സുലെ പറഞ്ഞു. ഒരു സഹോദരി എന്ന നിലയിൽ തന്‍റെ സഹോദരൻ അജിത് പവാറിന്‍റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടട്ടെയെന്ന് ആഗ്രഹിക്കുന്നതായും സുപ്രിയ സുലെ പരിഹസിച്ചു.

അജിത് പവാറിന്‍റെ ആഗ്രഹം സഫലമാകണമെന്നാണ് തന്‍റെയുംആഗ്രഹം. എന്നിരുന്നാലും, അദ്ദേഹത്തെ സംഘടനാപരമായ നേതൃസ്ഥാനത്തേക്കു പരിഗണിക്കണമോ വേണ്ടയോ എന്നത് പാർട്ടിയാണ് തീരുമാനിക്കുന്നത്.

അദ്ദേഹത്തിനും പാർട്ടി നേതൃത്വത്തിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. ഇതിലൂടെ പാർട്ടി കൂടുതൽ ശക്തമാകുകയും പാർട്ടി കേഡർമാർക്കും പ്രവർത്തകർക്കും നല്ല സന്ദേശം നൽകാൻ സാധിക്കുകയും ചെയ്യും- അജിത് പവാറിന്‍റെ മകൾ കൂടിയായ എൻസിപി നേതാവ് പറഞ്ഞു.


മുതിർന്ന നേതാക്കളോട് എൻസിപിയുടെ 24ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കവേയാണ് അജിത് പവാർ, ആവശ്യമുന്നയിച്ചത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. പാർട്ടി എംഎൽഎമാരുടെ നിർബന്ധത്തെ തുടർന്നാണ് താൻ ഈ സ്ഥാനം ഏറ്റെടുത്തത്. എൻസിപി നേതൃത്വമാണ് തനിക്ക് സ്ഥാനം നിശ്ചയിക്കേണ്ടത്. പാർട്ടിയിൽ പദവി തരു, അതിനോട് പൂർണമായ നീതി പുലർത്തും– അജിത് പവാർ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<