കുക്കികളെ സഹായിച്ചു; ആസാം റൈഫിൾസിനെതിരെ കേസെടുത്ത് മണിപ്പൂർ പോലീസ്
കുക്കികളെ സഹായിച്ചു; ആസാം റൈഫിൾസിനെതിരെ കേസെടുത്ത് മണിപ്പൂർ പോലീസ്
Wednesday, August 9, 2023 1:14 PM IST
ഇംഫാൽ: രാജ്യത്തെ ഏറ്റവും പഴയ അർധസൈനിക വിഭാഗമായ ആസാം റൈഫിൾസിനെതിരെ കേസെടുത്ത് മണിപ്പൂർ പോലീസ്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മൂന്നു മെയ്തെയ്കളെ കൊലപ്പെടുത്തിയ കുക്കി അക്രമികളെ രക്ഷപ്പെടാൻ ആസാം റൈഫിൾസിലെ ഒമ്പതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ അനുവദിച്ചെന്നാണ് പോലീസ് ആരോപണം.

മെയ്തെയ്-കുക്കി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുന്ന ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തിയിലെ മൊയ്രാങ് ലംകൈ ചെക്ക്പോസ്റ്റിൽ നിന്ന് ആസാം റൈഫിൾസിനെ മാറ്റി പകരം സിആർപിഎഫിനെ വിന്യസിക്കുകയും ചെയ്തു. ഈ ചെക്ക് പോസ്റ്റ് മെയ്തെയ്-കുക്കി മേഖലകൾക്കിടയിലെ ബഫർ സോണിലാണുള്ളത്.

വംശീയ അക്രമം ആരംഭിച്ചത് മുതൽ താഴ്‌വരയിലെ മെയ്തെയ് വിഭാഗത്തിന്‍റെ ഭാഗത്തുനിന്നും ബിജെപി എം‌എൽ‌എമാരിൽ നിന്നും ആസാം റൈഫിൾസ് തുടർച്ചയായ ആരോപണത്തിന് വിധേയമായി വരികയായിരുന്നു. ആസാം റൈഫിൾസ് കുക്കികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് മെയ്തെയ് വനിതകൾ കഴിഞ്ഞ ദിവസം ഇംഫാൽ താഴ്‌വരയിൽ പ്രക്ഷോഭം നടത്തിയിരുന്നു. ആസാം റൈഫിൾസ് പക്ഷംപിടിച്ചാണ് പ്രവർത്തിക്കുന്നതെന്നാരോപിച്ച് തിങ്കളാഴ്ച ബിജെപി സംസ്ഥാന നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. സംസ്ഥാനത്തുനിന്നും സ്ഥിരമായി ആസാം റൈഫിൾസിനെ പിൻവലിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.


ബിഷ്ണുപുരിലെ ക്വാക്തയിൽ നടന്ന അക്രമ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയുധധാരികളായ അക്രമികൾ ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛനെയും മകനെയും മറ്റൊരാളെയും വെട്ടിക്കൊന്നു. സമീപ ജില്ലയായ ചുരാചന്ദ്പുരിൽനിന്നുവന്ന കുക്കി വിഭാഗത്തിൽപ്പെട്ട അക്രമികളാണ് കൃത്യം നടത്തിയതെന്നാണ് പറയുന്നത്.

സംഭവത്തിനു ശേഷം അക്രമികളെ കണ്ടെത്താൻ തെരച്ചിൽ നടത്തുന്നതിൽ നിന്ന് തങ്ങളുടെ സംഘത്തെ ആസാം റൈഫിൾസ് യൂണിറ്റ് തടഞ്ഞുവെന്ന് മണിപ്പൂർ പോലീസ് ആരോപിക്കുന്നു. തങ്ങളുടെ വഴി തടയാൻ ആസാം റൈഫിൾസ് കവചിത വാഹനങ്ങൾ ഉപയോഗിച്ചുവെന്നും പോലീസ് പറയുന്നു. വാക്കേറ്റത്തിന്‍റെ വീഡിയോ അന്നുതന്നെ വൈറലായിരുന്നു.

അതേസമയം, കുക്കി കുന്നുകളിലേക്കു മെയ്തെയ്കൾ ഉൾപ്പെട്ട മണിപ്പുർ പോലീസ് എത്തിയാൽ സ്ഥിതി ഗുരുതരമാകുമെന്നതിനാലാണ് തടയേണ്ടിവന്നതെന്ന് ആസാം റൈഫിൾസ് പറയുന്നത്. മണിപ്പുർ പോലീസിനൊപ്പം കമാൻഡോ യൂണിഫോമിട്ട തീവ്ര മെയ്തെയ് സംഘടനകളിലെ സായുധരായ അംഗങ്ങളും ക്വാക്തയിലുണ്ടായിരുന്നു. കുക്കി മേഖലകളിലേക്ക് ഇവരും വെടിവച്ചിരുന്നു. വെടിവയ്പ്പിൽ രണ്ട് കുക്കികളും കൊല്ലപ്പെട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<