മുഖ്യമന്ത്രിയുടെ കുടുംബവും സംശയത്തിനതീതമായിരിക്കണം: ഉണ്ണിത്താൻ
മുഖ്യമന്ത്രിയുടെ കുടുംബവും സംശയത്തിനതീതമായിരിക്കണം: ഉണ്ണിത്താൻ
Wednesday, August 9, 2023 3:00 PM IST
തിരുവനന്തപുരം: സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്ന് പറയുന്നതുപോലെ മുഖ്യമന്ത്രിയുടെ കുടുംബവും സംശയത്തിന് അതീതമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി.

മുഖ്യമന്ത്രിയുടെ മകൾക്കെതിരേ നിരന്തരം ആരോപണങ്ങൾ ഉയർന്ന് വരുന്ന സാഹചര്യത്തിൽ നിജസ്ഥിതി മുഖ്യമന്ത്രി തന്നെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.

മകൾക്കെതിരെയുള്ള ആരോപണം തെറ്റാണെങ്കിൽ ആരോപണം ഉന്നയിച്ച ആളിനെതിരെ കേസ് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാതൊരു സേവനവും നൽകാതെയാണ് കരിമണൽ കന്പനിയിൽനിന്നു പണം കൈപ്പറ്റിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകളുടേത് ഐടി കന്പനിയാണ്. കരിമണൽ കന്പനിക്ക് എന്ത് സേവനമാണ് ഐടി കന്പനി നൽകിയതെന്ന കാര്യത്തിൽ സംശയമുണ്ട്. കന്പനിയുടെ പേരിലും വ്യക്തിപരമായും മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങിയത് തെറ്റാണ്.

കന്പനിക്ക് പണം വാങ്ങാം. എന്നാൽ വ്യക്തിപരമായി പണം വാങ്ങിയതെന്തിനാണെന്ന കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. അധികാരത്തിന്‍റെ തണൽപറ്റി നടത്തുന്ന അഴിമതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


കർക്കടക മാസം രാമായണമാസമാണ്. സീതയെ രാവണൻ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയി. ശ്രീരാമൻ സീതയെ വീണ്ടെടുത്ത് തിരികെകൊണ്ടുവന്നു. സീതയുടെ പാതിവ്രത്യത്തിൽ രാമന് ഒട്ടും സംശയമില്ലായിരുന്നു.

എന്നാൽ തന്‍റെ പ്രജകൾ ഉൾപ്പെടെ ആരും സീതയെ സംശയദൃഷ്ടിയോടെ കാണരുതെന്നായിരുന്നു ശ്രീരാമന്‍റെ ബോധ്യം. അതിനാൽ അദ്ദേഹം സീതയെ അഗ്നിശുദ്ധി വരുത്തിയ ശേഷമാണ് സ്വീകരിച്ചത്. രാജാവിന്‍റെ ഔദ്യോഗിക ജീവിതം മാത്രമല്ല സ്വകാര്യ ജീവിതവും സംശുദ്ധമായിരിക്കണമെന്ന സന്ദേശമാണ് രാമായണം പകർന്ന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബാംഗത്തിനെതിരെയുള്ള ആരോപണത്തിലും സംശയനിവാരണം നടത്താൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<