പ്രിഗോഷിന്‍റെ മരണം; പുടിൻ അറിയാതെ ഒന്നും നടക്കില്ലെന്ന് ബൈഡൻ
പ്രിഗോഷിന്‍റെ മരണം; പുടിൻ അറിയാതെ ഒന്നും നടക്കില്ലെന്ന് ബൈഡൻ
Thursday, August 24, 2023 2:56 PM IST
മോസ്കോ: വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിൽ അത്ഭുതമില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. പ്രസിഡന്‍റ് വ്ലാദിമ‌‌ർ പുടിൻ അറിയാതെ റഷ്യയിൽ ഒന്നും നടക്കില്ലെന്നും ബൈഡൻ ആരോപിച്ചു. പ്രിഗോഷിന്‍റെ മരണത്തിന് പിന്നാലെയാണ് ബൈഡൻ പരസ്യമായി രംഗത്തെത്തിയത്.

അതേസമയം വാഗ്നർ കൂലിപ്പട്ടാളത്തിന്‍റെ തലവൻ യെവ്ഗിനി പ്രിഗോഷിന്‍റെ മരണം റഷ്യ സ്ഥിരീകരിച്ചു. പ്രിഗോഷിനൊപ്പം വിശ്വസ്തൻ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ടുപേരും കൊല്ലപ്പെട്ടു. ഏഴു യാത്രക്കാ‍ര്‍ക്കൊപ്പം മൂന്ന് ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

വടക്കൻ മോസ്‌കോയിൽനിന്ന് സെന്‍റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടമുണ്ടായത്. വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ ആരോപിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


പുടിൻ സ്വന്തം കാര്യസാധ്യത്തിനായി വളർത്തിയെടുത്ത വാഗ്നർ കൂലിപ്പടയുടെ തലവനാണ് ദുരൂഹമായ വിമാനാപകടത്തിൽ എരിഞ്ഞടങ്ങിയത്. വെറുമൊരു കള്ളനിൽനിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്‍റെ മേധാവിയായി വളർന്നയാളാണ് പ്രിഗോഷിൻ.

യുക്രെയ്നിലെ റഷ്യൻ യുദ്ധതന്ത്രങ്ങൾ പാളിയെന്ന് ആരോപിച്ച് സർക്കാരിനെ അട്ടിമറിക്കാനായി കഴിഞ്ഞ ജൂൺ മാസത്തിൽ പ്രിഗോഷിൻ 25,000 ഓളം വാഗ്നർ പടയുമായി മോസ്കോയിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ അട്ടിമറിശ്രമം വാഗ്നർ പട പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<