ചന്ദ്രയാന്‍ 3 ലാന്‍ഡറിന്‍റെ ചിത്രങ്ങള്‍ പകർത്തി ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍
ചന്ദ്രയാന്‍ 3 ലാന്‍ഡറിന്‍റെ ചിത്രങ്ങള്‍ പകർത്തി  ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍
Friday, August 25, 2023 1:57 PM IST
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 ലാന്‍ഡറിന്‍റെ ചിത്രമെടുത്ത് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇരിക്കുന്ന ചിത്രമാണ് ഓര്‍ബിറ്റര്‍ പകര്‍ത്തിയത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിലെ കാമറ എടുത്ത രണ്ട് ചിത്രങ്ങളാണ് ഇസ്രോ പുറത്തുവിട്ടത്.

ചന്ദ്രയാന്‍ 3ന്‍റെ ലാന്‍ഡിംഗിന് മുമ്പ് ഓഗസ്റ്റ് 23 ഉച്ചയ്ക്ക് 2:28ന് പകര്‍ത്തിയതാണ് ആദ്യത്തെ ചിത്രം. ലാന്‍ഡിംഗിന് ശേഷം അതേ ദിവസം രാത്രി 10ന് എടുത്ത ചിത്രമാണ് രണ്ടാമത്തേത്.

ലാന്‍ഡര്‍ സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇരിക്കുന്നതായി രണ്ടാമത്തെ ചിത്രത്തില്‍ കാണാം. സൂര്യപ്രകാശം തട്ടിയുണ്ടായ ലാന്‍ഡറിന്‍റെ നിഴലും ചിത്രത്തില്‍ വ്യക്തമാണ്. ഓര്‍ബിറ്ററിന് പകര്‍ത്താന്‍ കഴിയുന്ന ഏറ്റവും മികച്ച ചിത്രങ്ങളാണ് നിലവില്‍ ഇസ്രോ പുറത്തുവിട്ടിരിക്കുന്നത്.

റോവറില്‍നിന്നുള്ള ലാന്‍ഡറിന്‍റെ ചിത്രത്തിനായാണ് ഇനി ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ബുധനാഴ്ച വൈകിട്ട് ആറിനാണ് ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ഇതോടെ പിറന്നത്.

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാര്‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 'വിക്രം' ലാന്‍ഡര്‍ പേടകത്തിന്‍റെ വാതില്‍ തുറന്ന് റോവര്‍ പുറത്തേക്ക് ഇറങ്ങിയതോടെ ഇന്ത്യന്‍ മുദ്ര ചന്ദ്രനില്‍ എന്നെന്നേക്കുമായി പതിഞ്ഞിരുന്നു.

റോവറിന്‍റെ പിന്‍ചക്രങ്ങളിലുണ്ടായിരുന്ന അശോക സ്തംഭത്തിന്‍റെയും ഐസ്ആര്‍ഒയുടെയും മുദ്രയാണ് ചന്ദ്രോപരിതലത്തില്‍ പതിഞ്ഞത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<