ന്യൂഡല്‍ഹി: 'ഇന്ത്യ' മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സംസ്ഥാന തലത്തിലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. മുന്നണിയെ ആര് നയിക്കുമെന്നല്ല, ബിജെപിയെ എതിര്‍ക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതിപക്ഷ സഖ്യത്തില്‍ ആര് പ്രധാനമന്ത്രിയാകുമെന്നതാണ് ബിജെപി ഉന്നയിക്കുന്ന ചോദ്യം. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്നാണ് പ്രധാനമന്ത്രി എപ്പോഴും പറയാറ്. അങ്ങനെ വരുമ്പോള്‍ ആ അമ്മയുടെ ഏത് മക്കള്‍ക്കും പ്രധാനമന്ത്രിയാകാം.

ഇത്തരം കാര്യങ്ങളില്‍ കൂട്ടായ തീരുമാനമെടുക്കാനുള്ള പക്വത പ്രതിപക്ഷത്തിനുണ്ടെന്നും രാജ പറഞ്ഞു. "ഇന്ത്യ' മുന്നണിയുടെ മൂന്നാമത്തെ യോഗം ഇന്നും നാളെയുമായി മുംബൈയില്‍ നടക്കാനിരിക്കെയാണ് പ്രതികരണം.

28 പാര്‍ട്ടികളുടെ 63 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. "ഇന്ത്യ' മുന്നണി കണ്‍വീനറെ മുംബൈ യോഗത്തില്‍ തെരഞ്ഞെടുക്കുമെന്നാണു റിപ്പോര്‍ട്ട്.