ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയമെന്ന് മുഖ്യമന്ത്രി
ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയമെന്ന് മുഖ്യമന്ത്രി
Wednesday, September 6, 2023 8:54 PM IST
തിരുവനന്തപുരം: രാജ്യത്തിന്‍റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് "ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിലും ആമുഖത്തിലുമുള്ള ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.

ഇതിന്‍റെ മുന്നോടിയാണ് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ "പ്രസിഡന്‍റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം "പ്രസിഡന്‍റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്.


ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്കൂൾ തലം മുതൽ കുട്ടികൾ പഠിച്ചുവളരുന്ന "ഇന്ത്യ എന്‍റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്' എന്ന രാജ്യചിന്തയെപോലും മനസുകളിൽ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാൻ.

ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂടാ. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാൽ രാജ്യത്തിന്‍റെ പേരു മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<