ലോട്ടറി രീതി അവസാനിപ്പിക്കും; എച്ച്-വണ്‍ബി വിസയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി വിവേക് രാമസ്വാമി
ലോട്ടറി രീതി അവസാനിപ്പിക്കും; എച്ച്-വണ്‍ബി വിസയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി വിവേക് രാമസ്വാമി
Sunday, September 17, 2023 9:05 PM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എച്ച്-വണ്‍ബി വിസയുടെ കാര്യത്തില്‍ നിലവില്‍ നിലനില്‍ക്കുന്ന രീതി തിരുത്തുമെന്ന് ഇന്ത്യന്‍ വംശജനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് വിവേക് രാമസ്വാമി.

നിലവില്‍ വിസ അനുവദിച്ചു നല്‍കുന്ന രീതിയെ 'കരാര്‍ ചെയ്ത അടിമത്തം' എന്നു വിശേഷിപ്പിച്ച വിവേക് ലോട്ടറിയ്ക്കു തുല്യമായ സംവിധാനമാണ് ഇതെന്നും പറഞ്ഞു. ഇതിനു പകരം യോഗ്യതയുള്ളവര്‍ക്ക് വിസ നല്‍കുന്ന രീതിയായിരിക്കും താന്‍ മുമ്പോട്ടു വയ്ക്കുകയെന്നും വ്യക്തമാക്കി.

സാങ്കേതിക വൈദഗ്ധ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന ഒരു നോണ്‍-ഇമിഗ്രന്‍റ് വിസയാണ് എച്ച്-വൺബി വിസ.

ഓരോ വര്‍ഷവും ഈ വിസയുപയോഗിച്ച് പതിനായിരക്കണക്കിന് തൊഴിലാളികളെയാണ് അമേരിക്കന്‍ സാങ്കേതികവിദ്യാ കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്നത്. ഇതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ്.


വിവേക് രാമസ്വാമി തന്നെ ഈ വിസാ സൗകര്യം മുമ്പ് പലതവണ ഉപയോഗിച്ചിട്ടുണ്ട്. രാമസ്വാമിയുടെ മുന്‍ കമ്പനിയായ റോയിവാന്‍റ് സയന്‍സസ് എച്ച്-വണ്‍ബി വിസയില്‍ തൊഴിലാളികളെ നിയമിക്കുന്നതിനായി 2018-2023 കാലയളവില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രന്‍റ് സര്‍വീസസിനു മുമ്പാകെ സമര്‍പ്പിച്ച 29 അപേക്ഷകളാണ് അനുവദിച്ചു നല്‍കിയത്.

നിലവിലെ രീതികള്‍ ഒരാള്‍ക്കു പിന്നാലെ മറ്റൊരാള്‍ എന്ന രീതിയില്‍ അമേരിക്കയില്‍ കുടിയേറാന്‍ ആളുകളെ സഹായിക്കുന്നുണ്ടെന്നും ഇതിനു തടയിടേണ്ടതുണ്ടെന്നും രാമസ്വാമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<