വാളയാർ കേസിലെ നാലാംപ്രതി ജീവനൊടുക്കിയ നിലയിൽ
വാളയാർ കേസിലെ നാലാംപ്രതി ജീവനൊടുക്കിയ നിലയിൽ
Wednesday, October 25, 2023 2:44 PM IST
കൊച്ചി: വാളയാർ കേസിലെ നാലാംപ്രതി കൊച്ചിയിൽ ജീവനൊടുക്കിയ നിലയിൽ. പാലക്കാട് സ്വദേശി മധുവിനെയാണ് കൊച്ചി ബിനാനിപുരത്തെ ഫാക്ടറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവർത്തനം നിലച്ച കമ്പനിക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സ്ക്രാപ് നീക്കാൻ കരാറെടുത്ത കമ്പനിയുടെ മണ്ണ്പരിശോധനാ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു മധു. കേസിൽ ജാമ്യം കിട്ടിയതിനു ശേഷമാണ് ഇയാൾ കൊച്ചിയിലെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.

വാളയാറിലെ ഒമ്പതും പതിമൂന്നും വയസുള്ള സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ നാലാംപ്രതിയാണ് കുട്ടിമധു എന്ന മധു.

2017 ജനുവരി ഏഴിനാണ് വാളയാറിലെ വീട്ടില്‍ 13 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തിയായ ഒമ്പത് വയസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിന് മൂന്നാം പ്രതിയായിരുന്ന ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെയും ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടിരുന്നു.

ഇതിനു പിന്നാലെ വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2021 ജനുവരി ന് പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു.

വാളയാർ പെൺകുട്ടികൾ ജീവനൊടുക്കിയതാണെന്ന കണ്ടെത്തലിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം 2022 ഓഗസ്റ്റ് 10 ന് പാലക്കാട് പോക്സോ കോടതി തള്ളുകയും തുടരന്വേഷണത്തിന് ഉത്തരവിട്ടുകയും ചെയ്തിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<