വയോധികയായ മാതാവിന് ക്രൂര മർദനം: മകൻ അറസ്റ്റിൽ; ഒത്താശ ചെയ്തത് ഭാര്യയും മകനും
വയോധികയായ മാതാവിന് ക്രൂര മർദനം: മകൻ അറസ്റ്റിൽ; ഒത്താശ ചെയ്തത് ഭാര്യയും മകനും
Sunday, October 29, 2023 10:03 AM IST
അമൃത്സർ: പഞ്ചാ­ബില്‍ വ­യോ­ധി­കയാ­യ മാ­താ­വി­നെ ക്രൂ­ര­മാ­യി മര്‍­ദി­ച്ച അ­ഭി­ഭാ­ഷ­കനായ മ­ക­ന്‍ അ­റ­സ്റ്റില്‍. രു­പ്‌­ന­ഗ­റി­ലാ­ണ് സം­ഭവം.

ഇവരുടെ ഭർത്താവ് അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മകൾ ദീപ്ഷിഖയോടാണ് ഇവർ മകൻ അങ്കൂർ വർമയുടെയും മരുമകൾ സുധയുടെയും കൊച്ചുമകന്‍റെയും ക്രൂരകൃത്യങ്ങളെ കുറിച്ച് പറഞ്ഞത്.

രു­പ്‌­ന­ഗര്‍ സ്വ­ദേ­ശി­നിയാ­യ ആ­ശാ റാ­ണി(73)ക്കാ­ണ് നാ­ളു­ക­ളാ­യി ക്രൂ­ര­മര്‍­ദ­ന­മേ­റ്റത്. മ­ക­നൊ­പ്പം ഭാ­ര്യയും കൊ­ച്ചു­മ­ക­നും ഈ ക്രൂ­ര­കൃ­ത്യ­ത്തില്‍ പ­ങ്കാ­ളി­യാ­യി­രു­ന്നു. മു­റി­യില്‍ സ്ഥാ­പി­ച്ച സി­സി­ടി­വി­യില്‍ പ­തി­ഞ്ഞ ഞെ­ട്ടി­ക്കുന്ന ദൃ­ശ്യ­ങ്ങള്‍ ഇ­വ­രു­ടെ മ­ക­ളാ­ണ് പോ­ലീ­സി­ന് കൈ­മാ­റി­യത്.

കൊച്ചുമകൻ ആശാ റാണിയുടെ മെത്തയിൽ വെള്ളം ഒഴിക്കുന്നതും തുടർന്ന് അവൾ കിടക്ക നനച്ചെന്ന് മാതാപിതാക്കളോട് പരാതിപ്പെടുന്നതും ആദ്യ വീഡിയോയിൽ കാണാം. ഇതു പരിശോധിക്കാൻ അങ്കുറും സുധയും മുറിയിലേക്ക് വരുന്നതും ഇരുവരും ചേർന്ന് ആശാ റാണിയെ ക്രൂരമായി മർദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഈ ആക്രമണം ഏകദേശം ഒരു മിനിട്ടോളം തുടരുന്നുണ്ട്.


അങ്കുർ മുറിയിൽ നിന്നും പുറത്തുപോകുമ്പോൾ ഭാര്യ സുധയും കൊച്ചുമകനും മുറിയിൽ തന്നെ നിൽക്കുകയാണ്. സുധ, ആശാ റാണിയുടെ നേരെ വിരൽ ചൂണ്ടി എന്തോ പറയുമ്പോൾ അങ്കുർ വീണ്ടും അകത്തേക്ക് വന്ന് അമ്മയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും അടിക്കുന്നതും വീഡിയോയിലുണ്ട്.

മറ്റൊരു വീഡിയോയിൽ സുധ, ആശാ റാണിയെ തല്ലുന്നതും പേരക്കുട്ടി ഇവരെ വലിച്ച് കട്ടിലിന്‍റെ അരികിൽ കിടത്തുന്നതും കാണാം. സെപ്റ്റംബർ 19, ഒക്‌ടോബർ 21, ഒക്ടോബർ 24 തീയതികളിലേതാണ് ഈ വീഡിയോകൾ.

ദീപ്‌ശിഖയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘവും എൻജിഒയിലെ ചിലരും ശനിയാഴ്ച ആശാ റാണിയുടെ വീട്ടിലെത്തി അവരെ രക്ഷപ്പെടുത്തി. എന്നാൽ, മാനോനില തെറ്റിയ അമ്മയെ താൻ സംരക്ഷിക്കുകയായിരുന്നുവെന്നാണ് അങ്കുർ പോലീസിനോടു പറഞ്ഞത്.

വിവിധ വകുപ്പുകൾ ചുമത്തിയാണ് അങ്കൂർ വർമയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<