യുപിയിൽ ബിജെപി നേതാവിന്‍റെ മകൻ ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ മരിച്ചു
യുപിയിൽ ബിജെപി നേതാവിന്‍റെ മകൻ ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ മരിച്ചു
Monday, October 30, 2023 11:42 PM IST
ലക്നോ: ഉത്തർപ്രദേശിൽ ബിജെപി മുൻ എംപിയുടെ മകൻ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചു. ലക്നോവിലെ എസ്‌ജിപിജിഐ ആശുപത്രിയിലാണ് സംഭവം.

ബിജെപി നേതാവ് ഭൈറോൺ പ്രസാദ് മിശ്രയുടെ മകൻ പ്രകാശ് മിശ്ര(41) ആണ് മരിച്ചത്. കിഡ്‌നി രോഗിയായ പ്രകാശ് മിശ്രയെ ഞായറാഴ്ച രാത്രി 11 ഓടെയാണ് ആശുപത്രിയിലെത്തച്ചത്.

തുടർന്ന് ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ ഒരു കിടക്കപോലും ലഭിക്കാതിരുന്ന ഇദ്ദേഹത്തിന്‍റ മകൻ ഉടൻ തന്നെ മരിക്കുകയായിരുന്നു.

ഇതേതുടർന്ന് അത്യാഹിത വിഭാഗത്തിന്‍റെ മുന്നിൽ മകന്‍റെ മൃതദേഹവുമായി ഇരുന്ന് ഇദ്ദേഹം പ്രതിഷേധിച്ചു.

സംഭവത്തെ തുടർന്ന് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകിയ ആശുപത്രി അധികൃതർ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

"പ്രകാശ് മിശ്രയെ ഐസിയുവിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞു. എന്നാൽ അവിടെ കിടക്കകൾ ലഭ്യമായിരുന്നില്ല. ഞങ്ങൾ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കർശന നടപടിയെടുക്കും. നിലവിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്‌തു'- ആശുപത്രി മേധാവി ഡോ.ആർ.കെ.ധിമാൻ പറഞ്ഞു.


സംഭവത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഇത് ആശുപത്രിയുടെ കുഴപ്പമല്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തെറ്റാണ്. ആശുപത്രിക്ക് ബജറ്റ് നൽകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സംഭവത്തിൽ കർശന നടപടി ഉറപ്പ് നൽകുകയും ഭൈറോൺ പ്രസാദിനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു. ഇത് ദൗർഭാഗ്യകരമായ സംഭവമാണെന്നും മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വിഷയം സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<