സിപിഎമ്മിന്‍റെ പലസ്തീന്‍ റാലി; കോൺഗ്രസ് എതിർപ്പിൽ ലീഗിന് ആശ‍യക്കുഴപ്പം
സിപിഎമ്മിന്‍റെ പലസ്തീന്‍ റാലി; കോൺഗ്രസ് എതിർപ്പിൽ ലീഗിന് ആശ‍യക്കുഴപ്പം
Friday, November 3, 2023 6:32 PM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 11ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് മുസ്‌ലിം ലീഗില്‍ ആശയക്കുഴപ്പം രൂക്ഷം. ഒരുവിഭാഗം നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നതിന് അനുകൂലമാണെങ്കിലും മറ്റൊരു വിഭാഗം എതിർക്കുകയാണ്.

മാത്രമല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുമായി ബന്ധപ്പെട്ട് റാലിയിൽ പങ്കെടുക്കുന്നതിലുള്ള പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്. യുഡിഎഫിന്‍റെ ഭാവി കണക്കിലെടുത്ത് റാലിക്ക് പോകരുതെന്നാണ് കോണ്‍ഗ്രസ് നിർദേശിക്കുന്നത്.

കഴിഞ്ഞദിവസമാണ് റാലിയിലേക്ക് ലീഗിനെ ഔദ്യോഗികമായി സിപിഎം ക്ഷണിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ റാലിയില്‍ പങ്കെടുക്കുന്നത് നല്ലതാണെന്ന മുതിര്‍ന്ന നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന സൂചന നല്‍കുന്നത്.

വെള്ളിയാഴ്ച കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് റാലിയില്‍ പങ്കെടുക്കണമെന്ന അഭിപ്രായം ഇ.ടി പ്രകടിപ്പിച്ചത്. ഇതിനുശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് എതിര്‍പ്പ് അറിയിച്ചത്.

ലീഗിനെ റാലിയില്‍ പങ്കെടുപ്പിക്കുക വഴി യുഡിഎഫില്‍ ഭിന്നതയുണ്ടാക്കുകയാണ് സിപിഎമ്മിന്‍റെ രാഷ്ട്രീയ ലക്ഷ്യം. എല്ലാ മുസ്‌ലിം സംഘടനകളെയും റാലിയില്‍ അണിനിരത്താനാണ് സിപിഎം നീക്കം. പലസ്തീന്‍ സാര്‍വദേശീയ വിഷയമാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. മനുഷ്യത്വത്തിന്‍റെ പ്രശ്നമായി കണ്ടാല്‍ മതി. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ അഭിപ്രായമില്ല. ലീഗിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്ത് എഐസിസി അംഗം ശശി തരൂര്‍ ഇസ്രയേല്‍ അനുകൂല പ്രസംഗം നടത്തിയത് നമ്മുടെ മുമ്പിലുണ്ട്. ആ കെണിയില്‍ വീഴാന്‍ സിപിഎം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് സിപിഎമ്മിന്‍റെ ക്ഷണം ലഭിച്ചതായും എന്നാല്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തും ഇ.ടി. മുഹമ്മദ് ബീഷര്‍ കൊച്ചിയിലുമാണുള്ളത്. നേതാക്കളെല്ലാം മലപ്പുറത്ത് എത്തിയശേഷം കൂടിയാലോചന നടത്തി രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനെമടുക്കുമെന്ന് അറിയിച്ചു.

എരഞ്ഞിപ്പാലം സ്വപ്‌നനഗരിയിലുള്ള കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ 11ന് വൈകിട്ട് നാലിനാണ് റാലി. യാസര്‍ അറാഫത്തിന്‍റെ നാമധേയത്തില്‍ സജ്ജീകരിക്കുന്ന നഗരിയിലാണ് റാലി നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. സമസ്തയെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവര്‍ പങ്കെടുക്കുമെന്ന് ഉറപ്പാണ്.

കാന്തപുരം വിഭാഗം അടക്കം മറ്റു മുസ്‌ലിം സംഘടനകളെല്ലാം റാലിക്കെത്തും. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ചെയര്‍മാനും കെ.ടി.കുഞ്ഞിക്കണ്ണന്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് റാലിയുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

എല്ലാ മുസ്‌ലിം സംഘടനകളെയും അണിനിരത്തി ഏക വ്യക്തി നിയമത്തിനെതിരേ സിപിഎം സംഘടിപ്പിച്ച റാലിയും കോഴിക്കോട്ടെ കാലിക്കറ്റ് ട്രേഡ് സെന്‍ററിലാണ് നടന്നിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<