മരുന്ന് സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; പഠനം നടത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്
മരുന്ന് സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; പഠനം നടത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്
Tuesday, November 7, 2023 6:03 AM IST
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഗോഡൗണുകളിൽ പതിവായി അഗ്നിബാധയുണ്ടാകുന്ന സാഹചര്യത്തിൽ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്.

തമിഴ്‌നാട്ടിലെ മികച്ച സംഭരണ രീതി കണ്ടുമനസിലാക്കാനാണിത്. തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ ചെന്നൈയിലെ സംഭരണ കേന്ദ്രവും സ്വകാര്യ കമ്പനിയുടെ കേന്ദ്രങ്ങളും സന്ദർശിക്കും.

തുടർന്ന് കേരളം വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി 10 ദിവസത്തിനകം അന്തിമറിപ്പോർട്ട് നൽകും.

കഴിഞ്ഞ മെയിൽ മൂന്ന് മരുന്ന് സംഭരണ കേന്ദ്രങ്ങളാണ് കേരളത്തിൽ കത്തിയമർന്നത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി.

ഒന്പത് കോടിയിലധികം രൂപയുടെ നഷ്ടവുമുണ്ടായി. കൊല്ലത്തും തിരുവനന്തപുരത്ത് തുമ്പയിലും ആലപ്പുഴയിലുമായിരുന്നു തീപിടിത്തം.


ഇതിനു പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. വീഴ്ചകൾ കൃത്യമായി അറിയണമെങ്കിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന ഡ്രഗ്സ് കൺട്രോളറിന്‍റെ ശിപാർശയെത്തുടർന്നാണ് സർക്കാർ തമിഴ്നാട് യാത്രയ്ക്ക് അനുമതി നൽകിയത്.

കെഎംഎസ്‌സിഎൽ മാനേജിംഗ് ഡയറക്ടർ ഡോ. ഷിബുലാൽ, ഡ്രഗ്സ് കൺട്രോളർ സുജിത്, ഫയർ ഫോഴ്സ്, പിഡബ്ല്യുഡി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പ്രതിനിധികൾ എന്നിവരാണ് തമിഴ്നാട്ടിലേക്ക് പോവുന്ന സംഘത്തിലുണ്ടാവുക.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<