വ്യ­വസാ­യ സ്ഥാ­പ­ന­ത്തി­ന് കെട്ടി­ട ന­മ്പര്‍ നല്‍­കു­ന്നില്ല; പ­ഞ്ചാ­യ­ത്ത് ഓ­ഫീ­സിന് മു­ന്നില്‍ പ്ര­തി­ഷേ­ധ­വു­മാ­യി പ്ര­വാസി
വ്യ­വസാ­യ സ്ഥാ­പ­ന­ത്തി­ന് കെട്ടി­ട ന­മ്പര്‍ നല്‍­കു­ന്നില്ല; പ­ഞ്ചാ­യ­ത്ത് ഓ­ഫീ­സിന് മു­ന്നില്‍ പ്ര­തി­ഷേ­ധ­വു­മാ­യി പ്ര­വാസി
Tuesday, November 7, 2023 12:26 PM IST
കോട്ടയം: വ്യ­വസാ­യ സ്ഥാ­പ­ന­ത്തി­ന് കെട്ടി­ട ന­മ്പര്‍ നല്‍­കാ­ത്തില്‍ പ്ര­തി­ഷേ­ധി­ച്ച് പ­ഞ്ചാ­യ­ത്ത് ഓ­ഫീ­സിന് മു­ന്നില്‍ സ­ത്യാ­ഗ്ര­ഹസ­മ­ര­വു­മാ­യി പ്ര­വാസി സംരം­ഭകന്‍. മാ­ഞ്ഞൂര്‍ പ­ഞ്ചാ­യ­ത്ത് ഓ­ഫീ­സി­ന് മു­ന്നി­ലെ റോ­ഡി­ലാണ് പ്ര­വാ­സി­യാ­യ ഷാജിമോന്‍ ജോര്‍­ജ് പ്ര­തി­ഷേ­ധി­ക്കു­ന്നത്.

ഓ­ഫീ­സി­ന് മു­ന്നി­ലെ കാര്‍­പോര്‍ച്ചില്‍ ക­ട്ടി­ലില്‍ കിട­ന്ന് പ്ര­തി­ഷേ­ധി­ച്ച ഇ­യാ­ളെ പോ­ലീ­സ് എ­ത്തി ഇ­വി­ടെ­നി­ന്ന് ബ­ല­മാ­യി പി­ടി­ച്ച് മാറ്റി. ഇ­തോ­ടെ­‌ ഇ­യാള്‍ പ­ഞ്ചാ­യ­ത്ത് ഓ­ഫീ­സി­ന് മു­ന്നി­ലെ റോ­ഡില്‍ കിട­ന്ന് പ്ര­തി­ഷേ­ധി­ക്കുകയാണ്

കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്‍റെ പേരില്‍ ജീവനക്കാര്‍ കെട്ടിട നമ്പര്‍ നിഷേ­ധി­ക്കു­ന്നെ­ന്നാ­ണ് ഇ­യാ­ളുടെ ആ­രോ­പ­ണം. സ്വന്തം നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ വഴിമുടക്കി നില്‍­ക്കു­ക­യാ­ണെ­ന്നാ­ണ് പ­രാതി.


നിര്‍മാണ അനുമതി നല്‍കാന്‍ കൈക്കൂലിയായി 20,000 രൂപയും വിദേശമദ്യവും ആവശ്യപ്പെട്ട മാഞ്ഞൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്‍റ് എന്‍ജിനീ­യറെ കഴിഞ്ഞ ജനുവ­രി­യി­ലാണ് ഷാജിമോന്‍ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെ­യ്യി­പ്പി­ച്ച­ത്.

മാഞ്ഞൂര്‍ ടൗണിലാണ് 25 കോടിരൂപ മുടക്കി ഷാജിമോന്‍ സ്‌­പോര്‍ട്ടിംഗ് വില്ലേജ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു മന്ത്രിമാര്‍ നേരിട്ടും വ്യവസായ മന്ത്രി ഓണ്‍ലൈന്‍ വഴിയും പങ്കെടുത്താണ് 90 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതിനു ശേഷവും നിസാര കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നെന്നാണ് പരാ­തി.

നി­വൃ­ത്തി­കേടു­കൊ­ണ്ടാ­ണ് താന്‍ സ­മ­ര­ത്തി­ന് ഇ­റ­ങ്ങി­യ­തെന്നും ഇ­യാള്‍ പ്ര­തി­ക­രിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<