70,000 സിഗ് സോയര്‍ അസോള്‍ട്ട് റൈഫിള്‍ വാങ്ങാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം
70,000 സിഗ് സോയര്‍ അസോള്‍ട്ട് റൈഫിള്‍ വാങ്ങാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം
Wednesday, December 13, 2023 8:15 AM IST
ന്യൂഡല്‍ഹി: ചൈനയുടെയും പാക്കിസ്ഥാന്‍റെയും അതിര്‍ത്തിയില്‍ നില്‍ക്കുന്ന സൈനികരുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ അമേരിക്കയില്‍ നിന്ന് 70,000 സിഗ് സോസര്‍ അസോള്‍ട്ട് റൈഫിള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം.

ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സിലിന്‍റെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കാഷ്മീരിലും മറ്റുമുള്ള ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിനും മറ്റ് സൈനിക നീക്കങ്ങള്‍ക്കും കൂടുതല്‍ കരുത്തു പകരുന്ന നടപടിയായാണ് സിഗ് സോയര്‍ റൈഫിള്‍സ് വാങ്ങുന്നതിനെ വിലയിരുത്തുന്നത്.

രണ്ടു വര്‍ഷം മുമ്പാണ് ആദ്യമായി സൈന്യം അമേരിക്കയില്‍ നിന്ന് സിഗ് സോയര്‍ അസോള്‍ട്ട് റൈഫിളുകള്‍ വാങ്ങുന്നത്. അന്നു മുതല്‍ എല്ലാ സൈനിക നീക്കങ്ങളിലും സൈനികര്‍ ഇത് വളരെ മികച്ച രീതിയില്‍ ഉപയോഗിച്ചു വരികയാണ്.

താരതമ്യേന വലിപ്പം കുറഞ്ഞ തിരയുള്ള ഇന്‍സാസിനു പകരം വലിപ്പമുള്ള തിരയുള്ള റൈഫിളിനെ തേടിയുള്ള അന്വേഷണം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സൈന്യം ആരംഭിച്ചിരുന്നു.

ഒടുവില്‍ ആ തിരച്ചില്‍ സിഗ് സോയര്‍ റൈഫിളില്‍ അവസാനിക്കുകയായിരുന്നു.

5.56x45 മില്ലിമീറ്റര്‍ വലുപ്പമുള്ള തിരയുള്ള ഇന്‍സാസിനെ അപേക്ഷിച്ച് 7.62x51 മില്ലിമീറ്റര്‍ വലിപ്പമുള്ളതാണ് സിഗ് സോയര്‍ റൈഫിളിന്‍റെ തിര.

72,000 റൈഫിളിനായി 700 കോടി രൂപ നല്‍കിയുള്ള കരാറില്‍ മുമ്പേ തന്നെ ഇന്ത്യ ഒപ്പുവെച്ചിരുന്നു. അമേരിക്കന്‍ ആയുധ നിര്‍മാതാക്കളായ സിഗ് സോയറാണ് ഈ റൈഫിള്‍ നിര്‍മിക്കുന്നത്.

ഇതുകൂടാതെ, ഇന്ത്യയും റഷ്യയും സംയുക്ത സംരംഭമായി നിര്‍മിക്കുന്ന ഏഴു ലക്ഷം എകെ-203 തോക്കുകള്‍ കൂടിയെത്തുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്‍റെ കരുത്ത് വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<