തെക്കൻ തമിഴ്നാട്ടിൽ ദുരിതപ്പെയ്ത്ത്; വെള്ളത്തിലായ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നത് 1000 പേർ: വീഡിയോ
തെക്കൻ തമിഴ്നാട്ടിൽ ദുരിതപ്പെയ്ത്ത്; വെള്ളത്തിലായ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നത് 1000 പേർ: വീഡിയോ
Tuesday, December 19, 2023 9:33 AM IST
ചെന്നൈ: കനത്ത മഴയെത്തുടർന്ന് തെക്കൻ തമിഴ്നാട്ടിൽ വൻദുരിതം. പ്രളയ സമാന സ്ഥിതിയാണ് പലയിടത്തും.

തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ ആയിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. അതിതീവ്ര മഴയിൽ റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി.

വെള്ളം കുത്തിയൊഴുകി ട്രാക്കുകൾ തകർന്നതോടെ ട്രെയിൻ പിടിച്ചിടുകയായിരുന്നു. ഇതോടെയാണ് യാത്രക്കാർ സ്റ്റേഷനിൽ കുടുങ്ങിയത്.

തിരുച്ചെന്തൂരിൽ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് 20 മണിക്കൂറോളമായി സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നത്.

സ്റ്റേഷനിലേക്കുള്ള റോഡ് ഗതാഗതം നിർത്തി വച്ചതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. യാത്രക്കാർ സുരക്ഷിതരാണെന്നു ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സ്റ്റേഷനിലെത്താൻ ശ്രമിക്കുകയാണെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കി.

തെക്കൻ തമിഴ്നാട്ടിൽ അതിതീവ്രമഴ തുടരുകയാണ്. മഴക്കെടുതിയിൽ രണ്ടു പേർ മരിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിൽ വ്യാപകനാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ജനജീവിതം സ്തംഭിച്ചു. തെക്കൻ തമിഴ്നാട്ടിൽ റെഡ് അലർട്ട് തുടരും.

ചിലയിടങ്ങളിൽ മഴയ്ക്ക് ചെറിയ ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നിന്ന് അധികജലം തുറന്നു വിടുന്നത് തുടരുന്നത് പ്രളയസമാനമായ സാഹചര്യം സൃഷ്ടിക്കുകയാണ്.


കായൽപട്ടണത്ത് 24 മണിക്കൂറിനുള്ളിൽ 95 സെന്‍റി മീറ്റർ മഴ ലഭിച്ചിട്ടുണ്ട്. പാപനാശം അണക്കെട്ടിൽ നിന്നു വെള്ളം തുറന്നുവിട്ടതോടെ താമരപരണി നദി കുത്തിയൊഴുകി.

അതോടെ തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലായി ഏഴായിരത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു.

അതിനിടെ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ നേരിൽ കാണാൻ ഒരുങ്ങുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. സന്ദർശനത്തിനുള്ള സമയം ആവശ്യപ്പെട്ടു അദ്ദേഹം പ്രധാനമന്ത്രിക്കു കത്തു നൽകി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<