10,000 തൊഴിലാളികളെ ഇസ്രയേലിലേക്ക് കയറ്റിവിടാനൊരുങ്ങി ഹരിയാന; വിമർശനവുമായി പ്രതിപക്ഷം
10,000 തൊഴിലാളികളെ ഇസ്രയേലിലേക്ക് കയറ്റിവിടാനൊരുങ്ങി ഹരിയാന; വിമർശനവുമായി പ്രതിപക്ഷം
Wednesday, December 20, 2023 4:13 AM IST
ചണ്ഡിഗഢ്: ഉയരുന്ന തൊഴിലില്ലായ്മ നിരക്കിനിടെ 10,000 നിര്‍മാണത്തൊഴിലാളികളെ ഇസ്രയേലിലേക്ക് കയറ്റിവിടാനായി പരസ്യം ചെയ്ത് ഹരിയാന സര്‍ക്കാര്‍.

ഹമാസുമായുള്ള യുദ്ധം തുടങ്ങിയതില്‍ പിന്നെ നിര്‍മാണ തൊഴിലാളികള്‍ക്ക് വലിയ ക്ഷാമമാണ് ഇസ്രയേല്‍ നേരിടുന്നത്.

എന്നാല്‍ ഈ പരസ്യം ഇതിനോടകം വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ചില തൊഴിലാളികളും പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്. യുദ്ധരംഗത്തേക്ക് തൊഴിലാളികളെ അയയ്ക്കുന്നതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

ഇസ്രയേലിലേക്ക് ഇന്ത്യന്‍ നിര്‍മാണത്തൊഴിലാളികളെ അയയ്ക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്‍റിനെ അറിയിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഹരിയാന സര്‍ക്കാരിന്‍റെ പരസ്യം വന്നത്.

വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ട്രാവല്‍ ഏജന്‍റുമാരുടെ ചതിക്കുഴിയില്‍ തൊഴിലാളികള്‍ അകപ്പെടാതിരിക്കാനാണ് തങ്ങള്‍ ഇങ്ങനെയൊരു പരസ്യം ചെയ്‌തതെന്നാണ് ഹരിയാന സര്‍ക്കാരിന്‍റെ വാദം. ഇസ്രയേലിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്ത ഒരു തൊഴിലാളിയെപ്പോലും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കുകയില്ലെന്നും ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി.


ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒക്ടോബര്‍ ഏഴു മുതല്‍ അവിടെ ഇതുവരെ 19,600 പേരാണ് ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒട്ടുമിക്കവരും സ്ത്രീകളും കുട്ടികളുമാണ്.

ഡിസംബര്‍ 15നാണ് ഇസ്രയേലില്‍ ജോലിയ്ക്കുള്ള പരസ്യം ഹരിയാനയിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പൊതുമേഖലാ സ്ഥാപനമായ ഹരിയാന കൗശല്‍ റോസ്ഗാര്‍ നിഗത്തിന്‍റെ പേരിലായിരുന്നു പരസ്യം.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം എന്ന നാണക്കേടില്‍ നില്‍ക്കവെയാണ് ഹരിയാനയില്‍ ഇങ്ങനെയൊരു പരസ്യം പ്രത്യക്ഷപ്പെട്ടത്. യുദ്ധം തുടങ്ങിയതില്‍ പിന്നെ 90,000 പലസ്തീനിയന്‍ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റാണ് ഇസ്രയേല്‍ റദ്ദാക്കിയത്. ഇതാണ് അവിടെ തൊഴിലാളി ക്ഷാമം രൂക്ഷമാകാന്‍ കാരണം.

നിലവില്‍ ഒമ്പതു ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ. 5.44 ലക്ഷം തൊഴിലില്ലാത്ത യുവാക്കളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<