എ­സ്­എ­ഫ്‌­ഐ പ്ര­വര്‍­ത്ത­കന്‍ ആ­ക്ര­മി­ച്ചെ­ന്ന കേസ്; പരാതിക്കാരിക്കെതിരേ വീണ്ടും കേസെടുത്ത് പോലീസ്
എ­സ്­എ­ഫ്‌­ഐ പ്ര­വര്‍­ത്ത­കന്‍ ആ­ക്ര­മി­ച്ചെ­ന്ന കേസ്; പരാതിക്കാരിക്കെതിരേ വീണ്ടും കേസെടുത്ത് പോലീസ്
Sunday, December 24, 2023 9:52 AM IST
പ­ത്ത­നം­തിട്ട: എ­സ്­എ­ഫ്‌­ഐ പ്ര­വര്‍­ത്ത­കന്‍ ആ­ക്ര­മി­ച്ചെ­ന്ന് പ­രാ­തി നല്‍­കിയ വി­ദ്യാര്‍­ഥി­നി­ക്കെ­തി­രേ വീണ്ടും കേ­സെ­ടു­ത്ത് ആ­റന്മു­ള പോ­ലീസ്. സ­ഹ­പാഠിയാ­യ വി­ദ്യാര്‍­ഥി­നി­യെ ജാ­തി­പ്പേ­ര് വി­ളി­ച്ചു എ­ന്ന പ­രാ­തി­യി­ലാ­ണ് പട്ടി­ക ജാ­തി, പട്ടി­ക വര്‍­ഗ സംര­ക്ഷ­ണ നി­യ­മ­പ്ര­കാ­രം കേ­സെ­ടു­ത്ത­ത്.

സി­പി­എം ഏ­രി­യാ ക­മ്മി­റ്റി അം­ഗം കൂ­ടിയാ­യ എ­സ്­എ­ഫ്‌­ഐ നേ­താ­വ് കോ­ള­ജില്‍ വ­ച്ച് ത­ന്നെ മര്‍­ദി­ച്ചെ­ന്ന് കാ­ട്ടി­ പരാതി നൽകിയ കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേ­ജി­ലെ വി­ദ്യാര്‍­ഥിനിക്കെതിരേ മൂന്ന് കേസുകളാണ് നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ക­ഴി­ഞ്ഞ ബു­ധ­നാ­ഴ്­ച­യാ­ണ് പെണ്‍­കു­ട്ടി മര്‍­ദ­ന­മേ­റ്റ് ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ തേ­ടു­ന്ന­ത്. ഇ­തി­ന് പി­ന്നാ­ലെ പ­രാ­തി നല്‍­കി­യ­തോ­ടെ പെണ്‍­കു­ട്ടി­യു­ടെ മൊ­ഴി പോ­ലീ­സ് ആ­ശു­പ­ത്രി­യി­ലെ­ത്തി രേ­ഖ­പ്പെ­ടുത്തി. എ­ന്നാല്‍ സം­ഭ­വ­ത്തില്‍ കേ­സെ­ടു­ക്കാ­തെ പോ­ലീ­സ് ഒ­ത്തു­തീര്‍­പ്പി­ന് ശ്ര­മി­ക്കു­ക­യാ­ണെ­ന്ന് ആ­രോ­പ­ണ­മു­യര്‍­ന്നു.


ഇതോടെ എ­സ്­എ­ഫ്‌­ഐ നേ­താ­വി­നെ­തി­രേ കേ­സെ­ടു­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് യൂത്ത് കോണ്‍­ഗ്ര­സ് പ്രവർത്തകർ വിദ്യാർഥിനിയെ കൂട്ടി സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പരാതിയിൽ പോ­ലീ­സ് കേ­സെ­ടു­ക്കാന്‍ ത­യാ­റാ­യത്.

എന്നാൽ സ്റ്റേഷനിൽ പ്രതിഷേധിച്ചതിന് യൂ­ത്ത് കോണ്‍­ഗ്ര­സ് ജില്ലാ പ്ര­സിഡന്‍റ് വിജയ് ഇന്ദു­ചൂഡനനും പരാതിക്കാരിയും ഉൾപ്പെടെയുള്ള പ­ത്ത് പേര്‍­ക്കെ­തി­രെ ­ജാ­മ്യ­മില്ലാ വ­കു­പ്പു­കള്‍ പ്ര­കാ­രം പോലീസ് കേ­സെ­ടു­ത്തു.

എസ്എഫ്ഐ നേതാവ് നൽകിയ കൗണ്ടർ പരാതിയിലും പെൺകുട്ടിക്കെതിരേ കേസെടുത്തു. ഇതിന് പിന്നാലെയാണ് പട്ടി­ക ജാ­തി പട്ടി­ക വര്‍­ഗ സംര­ക്ഷ­ണ നി­യ­മ­പ്ര­കാ­രവും പെൺകുട്ടിക്കെതിരേ കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<