ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ പ്രതികാരം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍
ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ പ്രതികാരം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍
Monday, December 25, 2023 5:11 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 25 വയസുകാരനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഖുസ്രു പാര്‍ക്കില്‍ പുല്ലും തുണിയുമുപയോഗിച്ച് കത്തിച്ച നിലയിലായിരുന്നു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ 23നായിരുന്നു സംഭവം. ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ പ്രതികാരമായി നടത്തിയതാണ് കൊലപാതകം എന്ന് കുറ്റാരോപിതരില്‍ ഒരാള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

പോലീസ് നൽകുന്ന വിവരമമനുസരിച്ച് കൊല്ലപ്പെട്ട യുവാവ് കുറ്റാരോപിതരായ ആൺകുട്ടികളിൽ ഒരാളെ ലൈംഗികചൂഷണത്തിനിരയാക്കിയിരുന്നു. തുടർന്ന് ഇയാളും രണ്ടു സുഹൃത്തുക്കളും ചേർന്ന് യുവാവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പ്രതിസ്ഥാനത്തുള്ള മൂന്നുപേരും പ്രായപൂര്‍ത്തിയാവാത്തവരാണ്.

ഡിസംബര്‍ 23ന് കൊലപാതകം നടന്നതായി വിവരം ലഭിച്ചതിനു പിന്നാലെ 16-17 വയസ് പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


നിസാമുദ്ദീനിലെ ബസ്തിയില്‍ നിന്നാണ് കുറ്റാരോപിതരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് മൃതദേഹം കണ്ടെത്തിയിടത്ത് ഇവരെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എയിംസിലേക്ക് അയച്ചിട്ടുണ്ടെന്നും, ഡിസംബര്‍ 21നാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കല്ലും വടിയുമുപയോഗിച്ചാണ് തങ്ങള്‍ ആസാദിനെ കൊലപ്പെടുത്തിയതെന്ന് കുട്ടികള്‍ പറഞ്ഞു. ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള വ്യക്തിയായിരുന്നു ആസാദെന്നും തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<